Connect with us

Breaking News

കൊളക്കാടിൽ ജപ്തി നടപടിയുടെ പേരിൽ വീട്ടമ്മയെയും മകനെയും കുടിയിറക്കിയതായി പരാതി

Published

on

Share our post

കൊളക്കാട് :ജപ്തി നടപടിയുടെ പേരിൽ കൊളക്കാട് ഓടപ്പുഴ സ്വദേശിനി കാവളത്തിങ്കൽ എം.സി ഓമനയെയും മകനെയും ബാങ്ക് ഓഫ് ബറോഡ അധികൃതർ വീട്ടിൽ നിന്നും ഇറക്കി വിട്ടതായി പരാതി.ബാങ്ക് ഓഫ് ബറോഡ നെടുംപുറംചാൽ ശാഖയിൽ നിന്നും എട്ട് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ വീട്ടമ്മയെയും മകനെയും വീട്ടിൽ നിന്നും സന്ധ്യ സമയത്ത് ബലമായി പിടിച്ചിറക്കി വിട്ടുവെന്നാണ് പരാതി.

കുറിച്യ സമുദായത്തിൽപ്പെട്ട ഓമനയ്ക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിരുന്നു. ഈ വീടിന്റെ നിർമാണം പൂർത്തിയാക്കുന്നതിനാണ് ഉണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി പണയപ്പെടുത്തി ബാങ്ക് ഓഫ് ബറോഡയുടെ നെടുംപുറംചാൽ ശാഖയിൽ നിന്നും 2015-ൽ ആദ്യം നാല് ലക്ഷം രൂപയും പിന്നീട് നാലു ലക്ഷവും ഉൾപ്പെടെ എട്ടു ലക്ഷം രൂപ വായ്പയെടുത്ത്. എന്നാൽ ഭർത്താവ് വിൻസെന്റിന് കാൻസർ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.ഇതേതുടർന്നാണ് വീട് ജപ്തി ഭീഷണി നേരിട്ടത്.

മുതലും പലിശയുമുൾപ്പെടെ 13 ലക്ഷത്തിലധികം രൂപയാണ് ബാങ്കിൽ അടക്കാൻ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയ ബാങ്കധികൃതർ തൊഴിലുറപ്പ് പ്രവർത്തി കഴിഞ്ഞ് വീട്ടിലെത്തിയ ഓമനയും മകനെയും വീട്ടിൽ നിന്നും ബലമായി ഇറക്കിവിടുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.

വീട്ടിലുണ്ടായിരുന്ന സാധനങ്ങളും വസ്ത്രങ്ങളും എടുക്കാൻ പോലും സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് ബാങ്ക് അധികൃതർ ജ്പതിയുടെ പേരിൽ വീട്ടിൽ നിന്ന് ഇറക്കി വിട്ടത് എന്നാണ് പ്രദേശവാസികളും പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കലക്ടർ ഉൾപ്പെടെയുളളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഓമന.

ബാങ്ക് അധികൃതർ വീട് താഴിട്ട് പൂട്ടിയതോടെ ഓമനയും മകനും ബന്ധുവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!