Connect with us

Breaking News

കൊളക്കാടിൽ ജപ്തി നടപടിയുടെ പേരിൽ വീട്ടമ്മയെയും മകനെയും കുടിയിറക്കിയതായി പരാതി

Published

on

Share our post

കൊളക്കാട് :ജപ്തി നടപടിയുടെ പേരിൽ കൊളക്കാട് ഓടപ്പുഴ സ്വദേശിനി കാവളത്തിങ്കൽ എം.സി ഓമനയെയും മകനെയും ബാങ്ക് ഓഫ് ബറോഡ അധികൃതർ വീട്ടിൽ നിന്നും ഇറക്കി വിട്ടതായി പരാതി.ബാങ്ക് ഓഫ് ബറോഡ നെടുംപുറംചാൽ ശാഖയിൽ നിന്നും എട്ട് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ വീട്ടമ്മയെയും മകനെയും വീട്ടിൽ നിന്നും സന്ധ്യ സമയത്ത് ബലമായി പിടിച്ചിറക്കി വിട്ടുവെന്നാണ് പരാതി.

കുറിച്യ സമുദായത്തിൽപ്പെട്ട ഓമനയ്ക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിരുന്നു. ഈ വീടിന്റെ നിർമാണം പൂർത്തിയാക്കുന്നതിനാണ് ഉണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി പണയപ്പെടുത്തി ബാങ്ക് ഓഫ് ബറോഡയുടെ നെടുംപുറംചാൽ ശാഖയിൽ നിന്നും 2015-ൽ ആദ്യം നാല് ലക്ഷം രൂപയും പിന്നീട് നാലു ലക്ഷവും ഉൾപ്പെടെ എട്ടു ലക്ഷം രൂപ വായ്പയെടുത്ത്. എന്നാൽ ഭർത്താവ് വിൻസെന്റിന് കാൻസർ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.ഇതേതുടർന്നാണ് വീട് ജപ്തി ഭീഷണി നേരിട്ടത്.

മുതലും പലിശയുമുൾപ്പെടെ 13 ലക്ഷത്തിലധികം രൂപയാണ് ബാങ്കിൽ അടക്കാൻ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയ ബാങ്കധികൃതർ തൊഴിലുറപ്പ് പ്രവർത്തി കഴിഞ്ഞ് വീട്ടിലെത്തിയ ഓമനയും മകനെയും വീട്ടിൽ നിന്നും ബലമായി ഇറക്കിവിടുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.

വീട്ടിലുണ്ടായിരുന്ന സാധനങ്ങളും വസ്ത്രങ്ങളും എടുക്കാൻ പോലും സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് ബാങ്ക് അധികൃതർ ജ്പതിയുടെ പേരിൽ വീട്ടിൽ നിന്ന് ഇറക്കി വിട്ടത് എന്നാണ് പ്രദേശവാസികളും പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കലക്ടർ ഉൾപ്പെടെയുളളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഓമന.

ബാങ്ക് അധികൃതർ വീട് താഴിട്ട് പൂട്ടിയതോടെ ഓമനയും മകനും ബന്ധുവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!