Connect with us

Breaking News

ദുരൂഹത ബാക്കിയാക്കി മാത്യുവിന്റെ വേർപാട്

Published

on

Share our post

കേളകം : കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്ന ദുഃഖമാണ് കേളകം സ്വദേശികൾ പരസ്പരം പങ്കുവെക്കുന്നത്. അഞ്ചുപതിറ്റാണ്ടായി കേളകത്ത് തലയുയർത്തിനിൽക്കുന്ന മഹാറാണി ടെക്‌സ്റ്റയിൽ എന്ന സ്ഥാപനത്തെപ്പറ്റി അവിടെയെത്തുന്ന എല്ലാവർക്കുമറിയാം.

ഏറെക്കാലമായി വസ്ത്രവ്യാപാരശാലയുടെ അമരത്തിരിക്കുന്ന എം.കെ. മാത്യു എന്ന മാത്തച്ചനും സുപരിചിതൻ. മകളുടെ കല്യാണം നടക്കാനിരിക്കേ കുടുംബത്തിലുണ്ടായ ദുഃഖം ഉൾക്കൊള്ളാനാവാത്ത പ്രയാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കണിയാരത്തെ റബ്ബർത്തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. വയനാട് ജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ച തുടങ്ങാനിരിക്കേ അതിനുള്ള ഉത്സാഹത്തിലായിരുന്നു നാടൊന്നാകെ. സ്കൂൾ കലോത്സവം നടക്കുന്ന ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂളിനു തൊട്ടുമുന്നിലുള്ള മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കാർ നിർത്തിയിട്ടിരുന്നത്.കത്തീഡ്രലിൽനിന്ന്‌ മഠത്തിലേക്ക് പോകാനായി മുമ്പ് ഇതുവഴി റോഡ് ഉണ്ടായിരുന്നെങ്കിലും മഠത്തിലേക്ക് മറ്റുവഴിയുള്ളതിനാൽ ഇപ്പോൾ ഇതുവഴി വാഹനങ്ങൾ കൊണ്ടുപോകാറില്ല. എങ്കിലും നടവഴിയായി റോഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

കേളകത്തുനിന്ന്‌ ആളൊഴിഞ്ഞ ഈ സ്ഥലത്ത് മാത്യു എങ്ങനെ എത്തിയെന്ന സംശയമാണ് എല്ലാവരിലുമുള്ളത്.

സഹോദരൻ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ളതാണ് മാത്യു ഉപയോഗിച്ച കാർ. വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചത്.

വൈകീട്ടോടെ ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാത്യു കാറോടിച്ചുപോകുന്ന ദൃശ്യം സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഭാഗത്തുനിന്നാണ് കാർ വന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്.

ഒരുനിമിഷം കത്തീഡ്രലിനുമുന്നിൽ നിർത്തിയ ശേഷമാണ് ദേവാലയത്തിന്റെ അരികുവഴി കടന്നുപോകുന്ന റോഡിലൂടെ മാത്യു കാർ ഓടിച്ചുപോയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽമാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ.

മകളുടെ കല്യാണം നടക്കാനിരിക്കേ എത്തിയ ദുരന്തം

26-ന് നടക്കാനിരുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു മാത്യുവും കുടുംബവും. ഇതിനായി കാറ്ററിങ് സർവീസും പേരാവൂർ തൊണ്ടിയിൽ എത്തി ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഇ.യിലേക്ക് എന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.

വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനും നാട്ടുകാരും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാനന്തവാടി അഗ്നിരക്ഷായൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

മാനന്തവാടി സ്റ്റേഷനിലെ എ.എസ്.ഐ. കെ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടർന്ന് മാനന്തവാടി എസ്.ഐ. കെ.കെ. സോബിൻ, ജൂനിയർ എസ്.ഐ. സാബു ചന്ദ്രൻ, ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി. മാനന്തവാടി ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!