Connect with us

Breaking News

കേളകത്തെ ടെക്സ്റ്റയിൽ വ്യാപാരി മാത്യു യാത്രയായത് മകളുടെ കല്യാണ ഒരുക്കങ്ങൾക്കിടെ

Published

on

Share our post

കേളകം : വർഷങ്ങളായി കേളകത്ത് വ്യാപാര സ്ഥാപനം നടത്തുന്ന മാത്യുവിന്റെ അപകട മരണം നാട്ടുകാരെ ദുഖത്തിലാഴ്ത്തി.ഈ മാസം അവസാന വാരം മൂത്ത മകളുടെ കല്യാണം നടക്കാനിരിക്കെയാണ് മാത്യുവിന്റെ ആകസ്മിക മരണം.കല്യാണത്തിനുള്ള സ്വർണഭരണം വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു മാത്യു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ,മാത്യു ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു .എല്ലാവരുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന സൗമ്യനായ വ്യക്തിയായിരുന്നു മാത്യു.

മകളുടെ കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടാണ് മാത്യു വയനാടിൽ പോയതെങ്കിലും കാർ കത്തി നശിച്ച പ്രദേശത്ത് എങ്ങിനെയെത്തി എന്നതിൽ വ്യക്തതയില്ല .വയനാട് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിലെ റോഡരികിൽ നിർത്തിയിട്ട കാർ കത്തുന്നത് കണ്ട് സ്കൂളിലെ ജോലിക്കാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.അഗ്നി രക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു. നാനാനിപ്പൊയിലിൽ മഹാറാണി ബ്രൈഡൽസ് ലേഡീസ് ആൻഡ് കിഡ്സ് ബ്യൂട്ടിപാർലർ നടത്തുന്ന ഷൈബിയാണ് മാത്യുവിന്റെ ഭാര്യ. മക്കൾ: സാന്ദ്ര (ഇംഗ്ലണ്ട്), മാനസ(വിദ്യാർത്ഥിനി ). സഹാേദരങ്ങൾ: തെയ്യാമ്മ, സിസ്റ്റര്‍ വിനീത, ഫാ. ഡൊമിനിക്‌ (സി.എം.ഐ.), ഔസേപ്പച്ചന്‍, ജിമ്മി, സാബു, പരേതനായ ജോയി(മഹാറാണി ടെക്‌സ്റ്റയിൽസ്, തൊട്ടില്‍പാലം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അ‍ഞ്ചിന് മഞ്ഞളാപുറം സെയ്‌ന്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

മാത്യുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ കേളകത്ത് കടകളടച്ച് ഹർത്താലാചരിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!