Connect with us

Breaking News

കേളകത്തെ ടെക്സ്റ്റയിൽ വ്യാപാരി മാത്യു യാത്രയായത് മകളുടെ കല്യാണ ഒരുക്കങ്ങൾക്കിടെ

Published

on

Share our post

കേളകം : വർഷങ്ങളായി കേളകത്ത് വ്യാപാര സ്ഥാപനം നടത്തുന്ന മാത്യുവിന്റെ അപകട മരണം നാട്ടുകാരെ ദുഖത്തിലാഴ്ത്തി.ഈ മാസം അവസാന വാരം മൂത്ത മകളുടെ കല്യാണം നടക്കാനിരിക്കെയാണ് മാത്യുവിന്റെ ആകസ്മിക മരണം.കല്യാണത്തിനുള്ള സ്വർണഭരണം വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു മാത്യു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ,മാത്യു ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു .എല്ലാവരുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന സൗമ്യനായ വ്യക്തിയായിരുന്നു മാത്യു.

മകളുടെ കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടാണ് മാത്യു വയനാടിൽ പോയതെങ്കിലും കാർ കത്തി നശിച്ച പ്രദേശത്ത് എങ്ങിനെയെത്തി എന്നതിൽ വ്യക്തതയില്ല .വയനാട് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിലെ റോഡരികിൽ നിർത്തിയിട്ട കാർ കത്തുന്നത് കണ്ട് സ്കൂളിലെ ജോലിക്കാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.അഗ്നി രക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു. നാനാനിപ്പൊയിലിൽ മഹാറാണി ബ്രൈഡൽസ് ലേഡീസ് ആൻഡ് കിഡ്സ് ബ്യൂട്ടിപാർലർ നടത്തുന്ന ഷൈബിയാണ് മാത്യുവിന്റെ ഭാര്യ. മക്കൾ: സാന്ദ്ര (ഇംഗ്ലണ്ട്), മാനസ(വിദ്യാർത്ഥിനി ). സഹാേദരങ്ങൾ: തെയ്യാമ്മ, സിസ്റ്റര്‍ വിനീത, ഫാ. ഡൊമിനിക്‌ (സി.എം.ഐ.), ഔസേപ്പച്ചന്‍, ജിമ്മി, സാബു, പരേതനായ ജോയി(മഹാറാണി ടെക്‌സ്റ്റയിൽസ്, തൊട്ടില്‍പാലം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അ‍ഞ്ചിന് മഞ്ഞളാപുറം സെയ്‌ന്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

മാത്യുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ കേളകത്ത് കടകളടച്ച് ഹർത്താലാചരിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!