Breaking News
പുതിയ ലേബര്‍ കോഡുകള്‍: ആശയ പരമായി മുന്നോട്ടെങ്കിലും പ്രായോഗികത കുറവ്

റിസര്‍ച്ച് അസോസിയേറ്റ്, സി.പി.പി.ആര്‍തൊഴിൽ നിയമങ്ങളിൽ ആശയപരമായ വലിയ മാറ്റങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. പുതിയ ലേബർ കോഡുകൾ വന്നെങ്കിലും വ്യക്തമായ ചട്ടങ്ങൾ ഇല്ലാത്തത് ഈ നിയമങ്ങൾ നടപ്പിലാക്കാൻ വെല്ലുവിളിയാവുകയാണ്. ഒരു കാലത്ത് ഫാക്ടറികളിൽ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകളെ നിയമപരമായി വിലക്കിയിരുന്നു. എന്നാൽ ഇപ്പോൾ, സ്ത്രീകളെ അവരുടെ സമ്മതപ്രകാരം രാത്രി ജോലികളി നിയമിക്കാം.
പക്ഷെ ഇത് നടപ്പിലാക്കാനായി സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന കരട് ചട്ടങ്ങൾ ആശയപരമായി മുന്നിട്ട് നിൽക്കുന്നതാണെങ്കിലും പ്രായോഗികത കുറഞ്ഞതാണ്.2020ലാണ് ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് (ഒ.എസ്.എച്ച്.സി) നിലവിൽ വന്നത്. 1948ലെ ഫാക്ടറി ആക്റ്റ് പ്രകാരം ഫാക്ടറികളിൽ സ്ത്രീകൾക്ക് രാത്രിയിൽ ജോലി ചെയ്യുന്നതിന് ഉണ്ടായിരുന്ന വിലക്ക് ഇതോടെ ഇല്ലാതായിരുന്നു. എന്നാൽ, തൊഴിൽ നിയമങ്ങൾ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയമായതിനാൽ, ഒ.എസ്.എച്ച് കോഡ് നടപ്പിലാക്കുന്നതിന് വേണ്ട ചട്ടങ്ങൾ പുറപ്പെടുവിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണ്. ഓരോ സംസ്ഥാനങ്ങൾ അനുസരിച്ച് ഈ ചട്ടങ്ങൾ മാറിവന്നേക്കാം.
ഇതുവരെ, 24 സംസ്ഥാനങ്ങൾ ഒ.എസ്.എച്ച് കോഡിന് കീഴിലെ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനാണ് പ്രായോഗികമായ വെല്ലുവിളി നേരിടുന്നത്.2021ൽ കേരളം പുറപ്പെടുവിച്ച കരട് നിയമപ്രകാരം രാത്രി കാലങ്ങളിൽ സ്ത്രീകളെ ജോലിക്കെടുന്നതിനായി തൊഴിലുടമകൾ മുൻകൂറായി ചെയ്യണ്ടേ ചില വ്യവസ്ഥകളുണ്ട്. 44ാം ചട്ടത്തിലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചമുണ്ടാകണം, ഭക്ഷണം കഴിക്കാനായി പ്രത്യേക മുറികൾ, പ്രത്യേകം ശുചിമുറികൾ, ജോലി ചെയ്യുന്നതിന് അടുത്തുതന്നെ കുടിവെള്ള സൗകര്യങ്ങൾ, താമസ സ്ഥലത്ത് എത്തുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾ, ആവശ്യത്തിനുള്ള സെക്യൂരിറ്റികൾ എന്നിവയാണ് ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷണ നടപടികൾ.
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇത്തരം വ്യവസ്ഥകൾ ആവശ്യമാണെങ്കിലും, ഇവ നടപ്പിലാക്കാൻ വലിയ തുകകൾ ചിലവഴിക്കേണ്ടതായി വരും. മാത്രമല്ല, ഇത്തരം വ്യവസ്ഥകൾ ശരിയായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കൂടുതൽ വകുപ്പുതല പരിശോധനകളും ഉണ്ടായേക്കാം. ഇത്തരം കാരണങ്ങളാൽ തൊഴിലുടമകൾക്ക് സ്ത്രീകളെ ജോലിയിൽ എടുക്കാൻ താൽപര്യം കുറയുകയും പുരുഷന്മാരെ ജോലിയിൽ എടുക്കാനുള്ള താത്പര്യം കൂടുകയും ചെയ്യുന്നു.മാത്രമല്ല, ഒ.എസ്.എച്ച് കോഡിലെ സെക്ഷൻ 43 അനുസരിച്ച്, സ്ത്രീകളുടെ സമ്മതം ലഭിച്ചാൽ മാമ്രേ അവരെ രാത്രികാലങ്ങളിൽ ജോലി ചെയ്യിപ്പിക്കാൻ സാധിക്കൂ. ഉത്പാദന മേഖലയിൽ സ്ത്രീകൾ രാത്രി ജോലി ചെയ്യുന്നത് സാധാരണമല്ലാത്തതിനാൽ ഈ വ്യവസ്ഥ വളരെ പ്രധാനമാണ്, ഇക്കാരണത്താൽ അവർക്ക് രാത്രി ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നൽകേണ്ടതാണ്.
എന്നാൽ, ഒ.എസ്.എച്ച് കോഡിലോ ചട്ടങ്ങളിലോ ഇത്തരം അനുവാദം എപ്പോൾ എടുക്കണമെന്നോ ഏതെല്ലാം അവസരങ്ങളിൽ അത് പിൻവലിക്കാമെന്നോ കൃത്യമായി പറയുന്നില്ല.സമ്മതം ആവശ്യപ്പെടുന്ന ഈ വ്യവസ്ഥ സ്ത്രീകളെ ശാക്തീകരിക്കുന്നതാണെങ്കിലും അത് പുരഷന്മാർക്കെതിരെ വിവേചനപരമായതാണ്. കാരണം, പുരുഷന്മാർക്ക് രാത്രിയിൽ ജോലി ചെയ്യുന്നതിനായി അവരുടെ അനുവാദം ആവശ്യപ്പെടുന്ന ഒരു നിയമ വ്യവസ്ഥയും നിലവിലില്ല. മറ്റൊരു കാര്യം എന്തെന്നാൽ, ഒരു സ്ത്രീ തൊഴിലാളി രാത്രിയിൽ ജോലി ചെയ്യുന്നതിന് സ്വയം സമ്മതം നൽകിയില്ലെങ്കിൽ, ഒരുപക്ഷെ, അത് അവരുടെ ജോലി സാദ്ധ്യതയേയും സ്ഥാനക്കയറ്റത്തേയും വരെ ബാധിച്ചേക്കാം. രാത്രി സമയങ്ങളിൽ ജോലി ചെയ്യാനുള്ള ചുമതല ഓരോരുത്തർക്കും മാറി മാറി നൽകുന്നതിനാൽ, സ്ത്രീ തൊഴിലാളികൾ അതിനായി സമ്മതം നൽകിയില്ലെങ്കിൽ, പുരുഷന്മാരായ തൊഴിലാളികൾ രാത്രി ജോലി ചെയ്യുന്നതിന് നിർബന്ധിതരാകും.
പുരഷമാർക്ക് രാത്രി ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഇല്ലാതെ വരുമ്പോൾ, സ്ഥാപനങ്ങൾ ജോലി നൽകുന്നതിനായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് മുൻഗണന നൽകുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഈ നിയമത്തിന് വിപരീതഫലമാണ് ഉണ്ടാവുക. ഇത്തരം അവസ്ഥകളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു നിയമത്തിൽ വ്യക്തമല്ല.സ്ത്രീകൾ ഫാക്ടറികളിൽ ജോലി ചെയ്യുന്നതിന് എതിരെ ഉണ്ടായിരുന്ന നിയമ നിയന്ത്രണങ്ങൾ മാറ്റിക്കൊണ്ട് ഉത്പാദന മേഖലയിൽ പുരോഗമനപരമായ മാറ്റം കൊണ്ടുവരാൻ ഒ.എസ്.എച്ച് കോഡിന് സാധിച്ചിട്ടുണ്ട്. എന്നാൽ, അതോടൊപ്പം തന്നെ സംസ്ഥാനങ്ങളും കുറച്ചുകൂടി വ്യക്തമായ ചട്ടങ്ങൾ പുറപ്പിടുവിച്ചുകൊണ്ട് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് വർദ്ധിപ്പിക്കേണ്ടതാണ്.
ചട്ടങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ, സംരക്ഷണത്തിന്റെ പേരിൽ തടസങ്ങൾ നേരിടേണ്ടി വരുന്നതിന് പകരം, സ്ത്രീ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകളെ എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കണം. മാത്രമല്ല, സംരക്ഷണവും സുരക്ഷിതമായ യാത്രാ സൗകര്യവും നൽകേണ്ട ചുമതല തൊഴിലുടമകളുടെ മേൽ മാത്രം ആകരുത്. സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സുഖമമാക്കാനുള്ള സേവനങ്ങൾ നടത്താനുള്ള ചുമതല സർക്കാരിനാണ്. അതുപോലെ, സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കൊണ്ടുവരാനായാണ് നിയമങ്ങൾ പ്രവർത്തിക്കേണ്ടത്.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
Breaking News
കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്


കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.
Breaking News
ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ


കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്