Breaking News
അടക്കാത്തോട്ടിലെ സന്തോഷിൻ്റെ മരണം കൊലപാതകമെന്ന് കുടുംബം

അടക്കാത്തോട് : കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ദുരൂഹതകൾ നീക്കണമെന്നും ഭാര്യയും കുടുംബവും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സന്തോഷിനെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ വെണ്ടേക്കുംചാൽ ശാന്തിഗിരി റോഡിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേഹമാസകലം പരിക്കേറ്റ പാടുകളും കാലിലെ ചെരുപ്പ് അഴിഞ്ഞ് പോവാത്തതും, കീശയിലുണ്ടായിരുന്ന മൊബൈൽ ഫോൺ താഴെ വീഴാത്തതും, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് സംശയിക്കുന്നതെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വയക്ക് മെഷീൻ നന്നാക്കി കേളകത്ത് നിന്നും അടക്കാതോട്ടിലെ വീട്ടിലേക്ക് വരുന്ന വഴി പാറത്തോട്ടിൽ വച്ച് ഒരു സംഘമാളുകൾ മർദ്ദിച്ചുവെന്നാണ് സന്തോഷ് വീട്ടിലെത്തി പറഞ്ഞത്. റോഡിൽ തടസ്സമായി നിന്നവരോട് മാറാൻ ആവശ്യപ്പെടുകയും ഇവർ മാറാത്തതിനെ തുടർന്ന് ഇവരെ ചീത്ത വിളിച്ചുവെന്ന് പറഞായിരുന്നു മർദ്ദിച്ചതെന്നും സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു .
അഞ്ചോളമാളുകൾ സംഘത്തിലുണ്ടായിരുന്നതും പോലീസിൽ പരാതിപ്പെടരുതെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും സന്തോഷ് കുടുംബത്തോട് പറഞ്ഞിരുന്നു.
കണ്ണിന് സമീപം സാരമായ പരിക്ക് പറ്റിയ നിലയിലാണ് സന്തോഷ് വീട്ടിലെത്തിത്. മറ്റ് പരിക്കുകളൊന്നും വീട്ടുകാരുടെ പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ശനിയാഴ്ച രാവിലെ മരുന്നു വാങ്ങാനായി കേളകത്തേക്ക് പോയ സന്തോഷ് പിന്നീട് തിരികെ വീട്ടിലെത്തിയിട്ടില്ല.ഇതിനിടയിൽ പലരും ഒത്തുതീർപ്പിനായി വിളിച്ചെന്നും, തൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഈ സംഘം ശ്രമം നടത്തിയെന്നും സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച മർദ്ദിച്ച സംഘത്തിൽ ഉണ്ടായിരുന്നയാൾ പ്രശ്നം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു വിളിക്കുന്നുണ്ടെന്നും അങ്ങോട്ട് പോകണമെന്നും സന്തോഷ് പറഞ്ഞതായി ഭാര്യ പറയുന്നു.
വൈകിട്ട് അഞ്ച് മണി വരെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും അഞ്ചുമണിക്ക് ശേഷം ഫോൺ സ്വിച്ച് ഓഫായി.സന്തോഷിനെ കാണാതായതോടെ രാത്രിയിൽ കേളകം സ്റ്റേഷനിൽ പരാതി നൽകി .തുടർന്ന് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയിലും നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷ് യാതൊരു കാരണവശാലും അത്മഹത്യ ചെയ്യില്ലെന്നും വെള്ളിയാഴ്ച മർദ്ദിച്ച സംഘം തന്നെ ശനിയാഴ്ച വീണ്ടും മർദ്ദിച്ച് കൊന്നു കെട്ടിതൂക്കിയതാവാമെന്നുമാണ് ഭാര്യയും ബന്ധുക്കളും ആരോപിക്കുന്നത്.മരണത്തിലെ ദുരൂഹത അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി അയച്ചിട്ടുണ്ട്.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു


ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്