Connect with us

Breaking News

ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ മാർച്ച് 10മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ ഒമ്പതരക്കാണ് പരീക്ഷ ആരംഭിക്കുന്നത്.

ഹയർസെക്കൻഡറിയിൽ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ ഒമ്പതര മുതൽ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്.മലബാർ ലൈവ് . മാർച്ച് ഒമ്പതിന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും. 

പരീക്ഷ ടൈംടേബിൾ

ഹയർസെക്കൻഡറി രണ്ടാം വർഷം

മാർച്ച് 10 വെള്ളി -സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

മാർച്ച് 14 ചൊവ്വ -കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
മാർച്ച് 16 വ്യാഴം -മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി.
മാർച്ച് 18 ശനി -ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 21 ചൊവ്വ -ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
മാർച്ച് 23 വ്യാഴം -ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.
മാർച്ച് 25 ശനി- പാർട് ഒന്ന് ഇംഗ്ലീഷ്.
മാർച്ച് 28 ചൊവ്വ -പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.
മാർച്ച് 30 വ്യാഴം -ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

ആർട് വിഷയങ്ങൾ

മാർച്ച് 10 -മെയിൻ
മാർച്ച് 14 -സബ്സിഡിയറി
മാർച്ച് 16 -സംസ്കൃതം
മാർച്ച് 18 -ലിറ്ററേചർ
മാർച്ച് 21 -എയ്സ്തറ്റിക്
മാർച്ച് 25 -പാർട് ഒന്ന് ഇംഗ്ലീഷ്
മാർച്ച് 28 -പാർട് രണ്ട് ലാംഗ്വേജസ്.

ഹയർസെക്കൻഡറി ഒന്നാം വർഷം

മാർച്ച് 10 -പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.
മാർച്ച് 14 മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി.
മാർച്ച് 16 -കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
മാർച്ച് 18 -ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.
മാർച്ച് 21-ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 23 -ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
മാർച്ച് 25 -ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.മാർച്ച് 28 -സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
മാർച്ച് 30 -പാർട് ഒന്ന് ഇംഗ്ലീഷ്.

ആർട് വിഷയങ്ങൾ

മാർച്ച് 10 -പാർട് രണ്ട് ലാംഗ്വേജസ്.
മാർച്ച് 14 -മെയിൻ.
മാർച്ച് 16 -സബ്സിഡിയറി.
മാർച്ച് 18 -ലിറ്ററേചർ.
മാർച്ച് 21 -എയ്സ്തറ്റിക്.
മാർച്ച് 23 -സംസ്കൃതം
മാർച്ച് 30 -പാർട് ഒന്ന് ഇംഗ്ലീഷ്.

വി.എച്ച്.എസ്.ഇ രണ്ടാം വർഷം

മാർച്ച് 10 -എൻട്രപ്രണർഷിപ് ഡെവലപ്മെന്‍റ്.
മാർച്ച് 14 -കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
മാർച്ച്‌ 16 -മാത്സ്.
മാർച്ച് 18 -ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 21 -ജിയോഗ്രഫി, അക്കൗണ്ടൻസി.
മാർച്ച് 23 -ബയോളജി.
മാർച്ച് 25 -ഇംഗ്ലീഷ്.
മാർച്ച് 28 -മാനേജ്മെന്‍റ്.മാർച്ച് 30 -വൊക്കേഷനൽ തിയറി.

വി.എച്ച്.എസ്.ഇ ഒന്നാം വർഷം

മാർച്ച് 10 – വൊക്കേഷനൽ തിയറി.
മാർച്ച് 14 -മാത്സ്.
മാർച്ച് 16 -കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
മാർച്ച് 18 – ബയോളജി.
മാർച്ച് 21 -ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 23 -ജിയോഗ്രഫി, അക്കൗണ്ടൻസി.
മാർച്ച് 25 -മാനേജ്മെന്‍റ്.മാർച്ച് 28 -എൻട്രപ്രണർഷിപ് ഡെവലപ്മെന്‍റ്.
മാർച്ച് 30 -ഇംഗ്ലീഷ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!