Breaking News
ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ മാർച്ച് 10മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ ഒമ്പതരക്കാണ് പരീക്ഷ ആരംഭിക്കുന്നത്.
ഹയർസെക്കൻഡറിയിൽ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ ഒമ്പതര മുതൽ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്.മലബാർ ലൈവ് . മാർച്ച് ഒമ്പതിന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും.
പരീക്ഷ ടൈംടേബിൾ
ഹയർസെക്കൻഡറി രണ്ടാം വർഷം
മാർച്ച് 10 വെള്ളി -സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
മാർച്ച് 14 ചൊവ്വ -കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
മാർച്ച് 16 വ്യാഴം -മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി.
മാർച്ച് 18 ശനി -ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 21 ചൊവ്വ -ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
മാർച്ച് 23 വ്യാഴം -ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.
മാർച്ച് 25 ശനി- പാർട് ഒന്ന് ഇംഗ്ലീഷ്.
മാർച്ച് 28 ചൊവ്വ -പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.
മാർച്ച് 30 വ്യാഴം -ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
ആർട് വിഷയങ്ങൾ
മാർച്ച് 10 -മെയിൻ
മാർച്ച് 14 -സബ്സിഡിയറി
മാർച്ച് 16 -സംസ്കൃതം
മാർച്ച് 18 -ലിറ്ററേചർ
മാർച്ച് 21 -എയ്സ്തറ്റിക്
മാർച്ച് 25 -പാർട് ഒന്ന് ഇംഗ്ലീഷ്
മാർച്ച് 28 -പാർട് രണ്ട് ലാംഗ്വേജസ്.
ഹയർസെക്കൻഡറി ഒന്നാം വർഷം
മാർച്ച് 10 -പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.
മാർച്ച് 14 മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി.
മാർച്ച് 16 -കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
മാർച്ച് 18 -ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.
മാർച്ച് 21-ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 23 -ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
മാർച്ച് 25 -ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.മാർച്ച് 28 -സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
മാർച്ച് 30 -പാർട് ഒന്ന് ഇംഗ്ലീഷ്.
ആർട് വിഷയങ്ങൾ
മാർച്ച് 10 -പാർട് രണ്ട് ലാംഗ്വേജസ്.
മാർച്ച് 14 -മെയിൻ.
മാർച്ച് 16 -സബ്സിഡിയറി.
മാർച്ച് 18 -ലിറ്ററേചർ.
മാർച്ച് 21 -എയ്സ്തറ്റിക്.
മാർച്ച് 23 -സംസ്കൃതം
മാർച്ച് 30 -പാർട് ഒന്ന് ഇംഗ്ലീഷ്.
വി.എച്ച്.എസ്.ഇ രണ്ടാം വർഷം
മാർച്ച് 10 -എൻട്രപ്രണർഷിപ് ഡെവലപ്മെന്റ്.
മാർച്ച് 14 -കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
മാർച്ച് 16 -മാത്സ്.
മാർച്ച് 18 -ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 21 -ജിയോഗ്രഫി, അക്കൗണ്ടൻസി.
മാർച്ച് 23 -ബയോളജി.
മാർച്ച് 25 -ഇംഗ്ലീഷ്.
മാർച്ച് 28 -മാനേജ്മെന്റ്.മാർച്ച് 30 -വൊക്കേഷനൽ തിയറി.
വി.എച്ച്.എസ്.ഇ ഒന്നാം വർഷം
മാർച്ച് 10 – വൊക്കേഷനൽ തിയറി.
മാർച്ച് 14 -മാത്സ്.
മാർച്ച് 16 -കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
മാർച്ച് 18 – ബയോളജി.
മാർച്ച് 21 -ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 23 -ജിയോഗ്രഫി, അക്കൗണ്ടൻസി.
മാർച്ച് 25 -മാനേജ്മെന്റ്.മാർച്ച് 28 -എൻട്രപ്രണർഷിപ് ഡെവലപ്മെന്റ്.
മാർച്ച് 30 -ഇംഗ്ലീഷ്.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു


ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്