ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
10 മാസത്തിനിടെ രണ്ട് ലക്ഷം നിയമനങ്ങള്‍; എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടന്നത് 6200 മാത്രം
തിരുവനന്തപുരം: 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെ സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഭൂരിപക്ഷവും പാര്‍ട്ടി നിയമനങ്ങള്‍. കഴിഞ്ഞ പത്തുമാസത്തിനിടെ 6,200 പേര് മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴില്‍ നേടിയത്. അതാത് പ്രദേശിക സമിതികള്‍ രണ്ടുലക്ഷത്തോളം നിയമനങ്ങള്‍ നടത്തിയപ്പോഴാണിത്. ഉദ്യോഗാര്‍ഥികളുടെ യോഗ്യത പ്രദേശത്തെ പാര്‍ട്ടി നേതാക്കള്‍ നിശ്ചയിച്ചുവെന്നും ആക്ഷേപമുണ്ട്.
താത്കാലികമായി നിയമിച്ച ശേഷം പിന്നീട് സ്ഥിരമാക്കുന്നതാണ് ഇത്തരം നിയമനങ്ങളുടെ രീതി. ആദ്യഘട്ടത്തില്‍ വികസന സമിതികളായിരിക്കും ശമ്പളം നല്‍കുന്നത്. സ്ഥിരമാകുന്നതോടെ ഇവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം ലഭിക്കും. താത്കാലിക നിയമനാധികാരമുള്ളവര്‍ നിയമനചട്ടങ്ങള്‍ പാലിക്കുമെങ്കിലും തൊഴില്‍ ലഭിക്കാന്‍ പാര്‍ട്ടിയുടെ കത്ത് ആവശ്യമാണ്.
ഉദ്യോഗാര്‍ഥികളെ തൊഴിലുണ്ടെന്ന് അറിയിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ സമാന്തരമായി പാര്‍ട്ടിയേയും ഒഴിവുകള്‍ അറിയിക്കും. പത്രപരസ്യങ്ങളും അറിയിപ്പുകളും കാറ്റില്‍പ്പറത്തി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയായിരിക്കും നിയമനങ്ങള്‍. 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനം കാത്തിരിക്കുമ്പോഴാണ് പത്തുമാസത്തിനിടെ വെറും 6,200ത്തോളം നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തിയത്. 56,540 എഞ്ചിനീയറിങ് ഉദ്യോഗാര്‍ഥികള്‍ക്കും 11,103 മെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്കുമാണ് അഞ്ചുവര്‍ഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴില്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്മെന്റ് എക്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി കാത്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കരാര്‍ നിയമനങ്ങളില്‍ പ്രാദേശികസമിതികള്‍ക്കാണ് നിയമനാധികാരമെങ്കിലും പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളാണ് തീരുമാനം എടുക്കുക.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴില്‍ ലഭിച്ചവര്‍:
2016 10,212
2017 11,647
2018 12,887
2019 12,027
2020 9,366
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്