Connect with us

Breaking News

ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ പ്രതീകാത്മക ശവമഞ്ചമൊരുക്കി നെടുംപുറംചാലിൽ പ്രതിഷേധം

Published

on

Share our post

നെടുംപുറംചാൽ(കണ്ണൂർ): മൂന്ന് ജീവൻ കവരുകയും നിരവധി വീടുകളും ഏക്കർകണക്കിന് കൃഷിഭൂമിയും നശിപ്പിച്ച് സംഹാരതാണ്ഡവുമാടിയ ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ നെടുംപുറംചാലിൽ വേറിട്ട ജനകീയ പ്രതിഷേധം നടന്നു.പ്രതീകാത്മക ശവമെണ്ണൽ,ശവമഞ്ചം ചുമന്ന് പ്രതിഷേധ ജാഥ,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിക്കൽ തുടങ്ങിയ സമരങ്ങൾക്കാണ് ബുധനാഴ്ച വൈകിട്ട് നെടുംപുറംചാൽ ടൗണും നാട്ടുകാരും സാക്ഷ്യം വഹിച്ചത്.

നെടുംപുറംചാൽ,പൂളക്കുറ്റി ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ സമരവും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ അനുസ്മരണവും പ്രതിഷേധ ജ്വാല തെളിച്ച് കർഷകനായ രവീന്ദ്രൻ ചാത്തമ്പള്ളി ഉദ്ഘാടനം ചെയ്തു.തുടർന്ന് നൂറാം ദിനത്തിന്റെ ഓർമക്കായി പ്രദേശവാസികൾ ചേർന്ന് 100 ദീപങ്ങൾ തെളിച്ചു.ഉരുൾപൊട്ടലിൽ മരിച്ച നുമ തസ്ലിൻ,മണാലി ചന്ദ്രൻ,അരുവിക്കൽ രാജേഷ് എന്നിവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.ഉരുൾപൊട്ടലിന് കാരണം സമീപത്തെ രണ്ടു പാറമടകൾ മാത്രമാണെന്നും ഇവ രണ്ടും അടച്ചുപൂട്ടുംവരെ സമരം തുടരുമെന്നും ജനകീയ സമിതി പ്രഖ്യാപിച്ചു.


തുടർന്ന് നടന്ന പ്രതീകാത്മക ശവമെണ്ണൽ സമരത്തിൽ ജനകീയ സമിതി കൺവീനർ സതീഷ് മണ്ണാറുകുളം,ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ,ട്രഷറർ ഷാജി കൈതക്കൽ,ഷിന്റോ കഴിയാത്ത്,ജോളി തൃക്കേക്കുന്നേൽ,ജോബി മാടശ്ശേരി,പോൾസൻ മാടശ്ശേരി,ബാബു പാൽമി,ചെറിയാൻ തൃക്കേക്കുന്നേൽ,രാജു തെക്കേ രാമനാട്ടുപതിയിൽ,ജോസ് വട്ടപ്പറമ്പിൽ,ഷാജി പുല്ലാപടിക്കൽ,ഷിജു അറക്കക്കുടി,ഷൈജു കീച്ചേരി എന്നിവർ മൃതദേഹങ്ങളായി കിടന്നു.മൃതദേഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ജനപ്രതിനിധികൾ, സംസ്ഥാന ദുരന്ത നിവാരണ സമിതി,റവന്യൂ-പഞ്ചായത്തധികൃതർ,ക്വാറി കർഷകർ,വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പ്രതീകാത്മകമായി ക്ഷണിച്ചുകൊണ്ടാണ് ശവമെണ്ണൽ സമരം അവസാനിപ്പിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചമേറി നെടുംപുറംചാലിൽ പ്രതിഷേധ ജാഥയും നടത്തി.ജാഥയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.തുടർന്ന്,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിച്ചു.അധികൃതർക്കെതിരെ ആകാശത്തേക്ക് മുഷ്ടിചുരുട്ടി പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വീടുകൾ നഷ്ടപ്പെട്ടവരും കൃഷിഭൂമി ഒലിച്ചു പോയവരും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരും ശവദാഹത്തിൽ സംബന്ധിച്ചത്.

പ്രതിഷേധ സമരം നെടുംപുറംചാൽ,പൂളക്കുറ്റി ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.കൺവീനർ സതീഷ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.ഷാജി കൈതക്കൽ,റിൻസ് രാജു വട്ടപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!