Connect with us

Breaking News

ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ പ്രതീകാത്മക ശവമഞ്ചമൊരുക്കി നെടുംപുറംചാലിൽ പ്രതിഷേധം

Published

on

Share our post

നെടുംപുറംചാൽ(കണ്ണൂർ): മൂന്ന് ജീവൻ കവരുകയും നിരവധി വീടുകളും ഏക്കർകണക്കിന് കൃഷിഭൂമിയും നശിപ്പിച്ച് സംഹാരതാണ്ഡവുമാടിയ ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ നെടുംപുറംചാലിൽ വേറിട്ട ജനകീയ പ്രതിഷേധം നടന്നു.പ്രതീകാത്മക ശവമെണ്ണൽ,ശവമഞ്ചം ചുമന്ന് പ്രതിഷേധ ജാഥ,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിക്കൽ തുടങ്ങിയ സമരങ്ങൾക്കാണ് ബുധനാഴ്ച വൈകിട്ട് നെടുംപുറംചാൽ ടൗണും നാട്ടുകാരും സാക്ഷ്യം വഹിച്ചത്.

നെടുംപുറംചാൽ,പൂളക്കുറ്റി ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ സമരവും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ അനുസ്മരണവും പ്രതിഷേധ ജ്വാല തെളിച്ച് കർഷകനായ രവീന്ദ്രൻ ചാത്തമ്പള്ളി ഉദ്ഘാടനം ചെയ്തു.തുടർന്ന് നൂറാം ദിനത്തിന്റെ ഓർമക്കായി പ്രദേശവാസികൾ ചേർന്ന് 100 ദീപങ്ങൾ തെളിച്ചു.ഉരുൾപൊട്ടലിൽ മരിച്ച നുമ തസ്ലിൻ,മണാലി ചന്ദ്രൻ,അരുവിക്കൽ രാജേഷ് എന്നിവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.ഉരുൾപൊട്ടലിന് കാരണം സമീപത്തെ രണ്ടു പാറമടകൾ മാത്രമാണെന്നും ഇവ രണ്ടും അടച്ചുപൂട്ടുംവരെ സമരം തുടരുമെന്നും ജനകീയ സമിതി പ്രഖ്യാപിച്ചു.


തുടർന്ന് നടന്ന പ്രതീകാത്മക ശവമെണ്ണൽ സമരത്തിൽ ജനകീയ സമിതി കൺവീനർ സതീഷ് മണ്ണാറുകുളം,ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ,ട്രഷറർ ഷാജി കൈതക്കൽ,ഷിന്റോ കഴിയാത്ത്,ജോളി തൃക്കേക്കുന്നേൽ,ജോബി മാടശ്ശേരി,പോൾസൻ മാടശ്ശേരി,ബാബു പാൽമി,ചെറിയാൻ തൃക്കേക്കുന്നേൽ,രാജു തെക്കേ രാമനാട്ടുപതിയിൽ,ജോസ് വട്ടപ്പറമ്പിൽ,ഷാജി പുല്ലാപടിക്കൽ,ഷിജു അറക്കക്കുടി,ഷൈജു കീച്ചേരി എന്നിവർ മൃതദേഹങ്ങളായി കിടന്നു.മൃതദേഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ജനപ്രതിനിധികൾ, സംസ്ഥാന ദുരന്ത നിവാരണ സമിതി,റവന്യൂ-പഞ്ചായത്തധികൃതർ,ക്വാറി കർഷകർ,വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പ്രതീകാത്മകമായി ക്ഷണിച്ചുകൊണ്ടാണ് ശവമെണ്ണൽ സമരം അവസാനിപ്പിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചമേറി നെടുംപുറംചാലിൽ പ്രതിഷേധ ജാഥയും നടത്തി.ജാഥയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.തുടർന്ന്,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിച്ചു.അധികൃതർക്കെതിരെ ആകാശത്തേക്ക് മുഷ്ടിചുരുട്ടി പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വീടുകൾ നഷ്ടപ്പെട്ടവരും കൃഷിഭൂമി ഒലിച്ചു പോയവരും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരും ശവദാഹത്തിൽ സംബന്ധിച്ചത്.

പ്രതിഷേധ സമരം നെടുംപുറംചാൽ,പൂളക്കുറ്റി ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.കൺവീനർ സതീഷ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.ഷാജി കൈതക്കൽ,റിൻസ് രാജു വട്ടപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!