Connect with us

Breaking News

പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കണം: ജസ്റ്റിസ് എൻ അനിൽ കുമാർ

Published

on

Share our post

കണ്ണൂർ: ജനാധിപത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കുക എന്നതാണ് പോലീസിന്റെയും എക്‌സിക്യുട്ടീവിന്റെയും ചുമതലയെന്ന് കാപ്പ അഡൈ്വസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ അനിൽ കുമാർ പറഞ്ഞു. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തന നിരോധന നിയമം 2007 (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഓഫീസർമാർക്കായി സംഘടിപ്പിച്ച സിമ്പോസിയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജനാധിപത്യത്തിൽ പൗരനുള്ള അവകാശം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, കാപ്പ നിയമ പ്രകാരമുള്ള കരുതൽ തടങ്കൽ വളരെയധികം ഗൗരവത്തോടെ നടപ്പിലാക്കേണ്ടതാണ്. കാപ്പ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ ഒരു ദിവസം പോലും വൈകാൻ പാടില്ല. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചാൽ പോലീസ് എത്രയും പെട്ടന്ന് നടപടി എടുക്കണം. 
അറിയപ്പെടുന്ന ഗുണ്ടയോ റൗഡിയോ ആയ ഒരാളെ കാപ്പ നിയമപ്രകാരം നാടുകടത്താനുള്ള അധികാരി ഡിഐജിയാണ്. കുറ്റാരോപിതനായി നാടുകടത്തുന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് സഹിക്കാൻ പറ്റാത്ത കളങ്കവും ഹൃദയഭേദകവുമാണ്. ഒരിക്കൽ മുദ്ര കുത്തപ്പെട്ടാൽ അയാൾക്ക് സമൂഹത്തിൽ പുറത്തിറങ്ങാൻ പോലും പറ്റില്ല. അതിനാൽ കുറ്റാരോപിതന് സാമാന്യനീതി ഉറപ്പുവരുത്തണം. ഡിഐജിമാർ കുറ്റാരോപിതന് നോട്ടീസ് നൽകുമ്പോൾ ഒരു നിശ്ചിത തീയ്യതി നൽകി ഹാജരാവാൻ ആവശ്യപ്പെടണം. മനുഷ്യന് ക്രമസമാധാനം ഉറപ്പുവരുത്തുകയാണ് ഈ നടപടിക്രമങ്ങളുടെയെല്ലാം അന്തിമ ലക്ഷ്യം.
കാപ്പ ബോർഡിന്റെ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതായും ലഘൂകരിച്ചതായും നിയമം കേരളത്തിൽ മുഴുവൻ ഒരേ രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാപ്പ അഡൈ്വസറി ബോർഡ് അംഗങ്ങളായ റിട്ട. ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി എൻ സുകുമാരൻ എന്നിവർ കാപ്പ നിയമം സംബന്ധിച്ച് വിശദീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് ഇവർ മറുപടി നൽകി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. റൂറൽ ജില്ലാ പോലീസ് മേധാവി പി ബി രാജീവ്, ജില്ലാ ലോ ഓഫീസർ ബി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി, അസി. കലക്ടർ മിസൽ സാഗർ ഭരത്, തലശ്ശേരി എഎസ്പി പി നിതിൻരാജ് എന്നിവർ സംബന്ധിച്ചു.

Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!