Connect with us

Breaking News

പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കണം: ജസ്റ്റിസ് എൻ അനിൽ കുമാർ

Published

on

Share our post

കണ്ണൂർ: ജനാധിപത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കുക എന്നതാണ് പോലീസിന്റെയും എക്‌സിക്യുട്ടീവിന്റെയും ചുമതലയെന്ന് കാപ്പ അഡൈ്വസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ അനിൽ കുമാർ പറഞ്ഞു. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തന നിരോധന നിയമം 2007 (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഓഫീസർമാർക്കായി സംഘടിപ്പിച്ച സിമ്പോസിയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജനാധിപത്യത്തിൽ പൗരനുള്ള അവകാശം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, കാപ്പ നിയമ പ്രകാരമുള്ള കരുതൽ തടങ്കൽ വളരെയധികം ഗൗരവത്തോടെ നടപ്പിലാക്കേണ്ടതാണ്. കാപ്പ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ ഒരു ദിവസം പോലും വൈകാൻ പാടില്ല. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചാൽ പോലീസ് എത്രയും പെട്ടന്ന് നടപടി എടുക്കണം. 
അറിയപ്പെടുന്ന ഗുണ്ടയോ റൗഡിയോ ആയ ഒരാളെ കാപ്പ നിയമപ്രകാരം നാടുകടത്താനുള്ള അധികാരി ഡിഐജിയാണ്. കുറ്റാരോപിതനായി നാടുകടത്തുന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് സഹിക്കാൻ പറ്റാത്ത കളങ്കവും ഹൃദയഭേദകവുമാണ്. ഒരിക്കൽ മുദ്ര കുത്തപ്പെട്ടാൽ അയാൾക്ക് സമൂഹത്തിൽ പുറത്തിറങ്ങാൻ പോലും പറ്റില്ല. അതിനാൽ കുറ്റാരോപിതന് സാമാന്യനീതി ഉറപ്പുവരുത്തണം. ഡിഐജിമാർ കുറ്റാരോപിതന് നോട്ടീസ് നൽകുമ്പോൾ ഒരു നിശ്ചിത തീയ്യതി നൽകി ഹാജരാവാൻ ആവശ്യപ്പെടണം. മനുഷ്യന് ക്രമസമാധാനം ഉറപ്പുവരുത്തുകയാണ് ഈ നടപടിക്രമങ്ങളുടെയെല്ലാം അന്തിമ ലക്ഷ്യം.
കാപ്പ ബോർഡിന്റെ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതായും ലഘൂകരിച്ചതായും നിയമം കേരളത്തിൽ മുഴുവൻ ഒരേ രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാപ്പ അഡൈ്വസറി ബോർഡ് അംഗങ്ങളായ റിട്ട. ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി എൻ സുകുമാരൻ എന്നിവർ കാപ്പ നിയമം സംബന്ധിച്ച് വിശദീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് ഇവർ മറുപടി നൽകി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. റൂറൽ ജില്ലാ പോലീസ് മേധാവി പി ബി രാജീവ്, ജില്ലാ ലോ ഓഫീസർ ബി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി, അസി. കലക്ടർ മിസൽ സാഗർ ഭരത്, തലശ്ശേരി എഎസ്പി പി നിതിൻരാജ് എന്നിവർ സംബന്ധിച്ചു.

Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!