Connect with us

Breaking News

പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കണം: ജസ്റ്റിസ് എൻ അനിൽ കുമാർ

Published

on

Share our post

കണ്ണൂർ: ജനാധിപത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കുക എന്നതാണ് പോലീസിന്റെയും എക്‌സിക്യുട്ടീവിന്റെയും ചുമതലയെന്ന് കാപ്പ അഡൈ്വസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ അനിൽ കുമാർ പറഞ്ഞു. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തന നിരോധന നിയമം 2007 (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഓഫീസർമാർക്കായി സംഘടിപ്പിച്ച സിമ്പോസിയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജനാധിപത്യത്തിൽ പൗരനുള്ള അവകാശം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, കാപ്പ നിയമ പ്രകാരമുള്ള കരുതൽ തടങ്കൽ വളരെയധികം ഗൗരവത്തോടെ നടപ്പിലാക്കേണ്ടതാണ്. കാപ്പ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ ഒരു ദിവസം പോലും വൈകാൻ പാടില്ല. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചാൽ പോലീസ് എത്രയും പെട്ടന്ന് നടപടി എടുക്കണം. 
അറിയപ്പെടുന്ന ഗുണ്ടയോ റൗഡിയോ ആയ ഒരാളെ കാപ്പ നിയമപ്രകാരം നാടുകടത്താനുള്ള അധികാരി ഡിഐജിയാണ്. കുറ്റാരോപിതനായി നാടുകടത്തുന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് സഹിക്കാൻ പറ്റാത്ത കളങ്കവും ഹൃദയഭേദകവുമാണ്. ഒരിക്കൽ മുദ്ര കുത്തപ്പെട്ടാൽ അയാൾക്ക് സമൂഹത്തിൽ പുറത്തിറങ്ങാൻ പോലും പറ്റില്ല. അതിനാൽ കുറ്റാരോപിതന് സാമാന്യനീതി ഉറപ്പുവരുത്തണം. ഡിഐജിമാർ കുറ്റാരോപിതന് നോട്ടീസ് നൽകുമ്പോൾ ഒരു നിശ്ചിത തീയ്യതി നൽകി ഹാജരാവാൻ ആവശ്യപ്പെടണം. മനുഷ്യന് ക്രമസമാധാനം ഉറപ്പുവരുത്തുകയാണ് ഈ നടപടിക്രമങ്ങളുടെയെല്ലാം അന്തിമ ലക്ഷ്യം.
കാപ്പ ബോർഡിന്റെ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതായും ലഘൂകരിച്ചതായും നിയമം കേരളത്തിൽ മുഴുവൻ ഒരേ രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാപ്പ അഡൈ്വസറി ബോർഡ് അംഗങ്ങളായ റിട്ട. ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി എൻ സുകുമാരൻ എന്നിവർ കാപ്പ നിയമം സംബന്ധിച്ച് വിശദീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് ഇവർ മറുപടി നൽകി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. റൂറൽ ജില്ലാ പോലീസ് മേധാവി പി ബി രാജീവ്, ജില്ലാ ലോ ഓഫീസർ ബി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി, അസി. കലക്ടർ മിസൽ സാഗർ ഭരത്, തലശ്ശേരി എഎസ്പി പി നിതിൻരാജ് എന്നിവർ സംബന്ധിച്ചു.

Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!