Breaking News
കെ ഫോൺ : സാങ്കേതികതടസ്സങ്ങളിൽ കുരുങ്ങി പൂർത്തീകരണം വൈകുന്നു
കണ്ണൂർ: ഫണ്ടിന്റെ അപര്യാപ്തതയ്ക്ക് പുറമേ, സാങ്കേതികപ്രശ്നങ്ങളും കെ-ഫോൺ പദ്ധതിയുടെ പൂർത്തീകരണത്തിന് തടസ്സമാകുന്നു. ഈ ഡിസംബറിൽ ആദ്യഘട്ടം കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും പൂർത്തിയാകുമെന്ന് ഉറപ്പില്ല.
ഇതുവരെ 8500 സ്ഥാപനങ്ങളിൽ കെ-ഫോണിന്റെ സേവനം ലഭിക്കുന്നുണ്ട്. കണക്‌ഷനുകളുടെ എണ്ണം ഈ മാസം അവസാനത്തോടെ 15,000-ഉം ഡിസംബർ അവസാനത്തോടെ 28,000-ഉം ആയി ഉയർത്താനാണ് ലക്ഷ്യമിട്ടിരുന്നത്.
അതേസമയം, തടസ്സങ്ങൾ ഉണ്ടെങ്കിലും നിശ്ചിതസമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയപാതാവികസനം, റെയിൽവേയുടെ അനുമതി നിഷേധിക്കൽ, വനമേഖലകളിൽ കേബിൾ സ്ഥാപിക്കാൻ കഴിയാത്തത്, വിദഗ്ധ തൊഴിലാളികളുടെ അഭാവം എന്നിവയാണ് പദ്ധതിക്ക് മുന്നിലെ പ്രധാന തടസ്സങ്ങൾ.
ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതത്തൂൺ വഴിയാണ് കേബിൾ സ്ഥാപിക്കുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിച്ചപ്പോൾ കേബിളും മാറ്റേണ്ടിവന്നു. കാസർകോട് ജില്ലയിലാണ് ഇത്തരത്തിൽ ഏറെയും മാറ്റേണ്ടിവന്നത്.
കേബിൾ സ്ഥാപിക്കേണ്ട 28,000 കിലോമീറ്റർ ദൂരത്തിൽ മുന്നൂറോളം കിലോമീറ്റർ വനമേഖലയാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇതിൽ ഏറെയും. ഈ പ്രദേശത്തുകൂടി കേബിൾ സ്ഥാപിക്കുന്നതും കൂട്ടിച്ചേർക്കുന്നതുമായ ഉപകരണം കൊണ്ടുപോകാൻ കഴിയില്ല.
റെയിൽവേ ക്രോസിങ്ങുള്ള സ്ഥലങ്ങളിൽ തുരങ്കങ്ങളുണ്ടാക്കി കേബിൾ സ്ഥാപിക്കാൻ റെയിൽവേയുടെ അനുമതി കിട്ടിയിട്ടില്ല. പകരം സംവിധാനമുണ്ടാക്കുന്നതിന് പുതിയ സർവേ വേണ്ടിവരും. കേബിൾ നേരത്തേ നിശ്ചയിച്ചതിന്റെ എത്രയോ മടങ്ങ് ദൂരത്തിൽ സ്ഥാപിക്കേണ്ടിയും വരും.
കെ.എസ്.ഐ.ടി.ഐ. (കേരളാ സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്), സംസ്ഥാന വൈദ്യുതി ബോർഡ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പദ്ധതി കേന്ദ്രപൊതുമേഖലാസ്ഥാപനമായ ‘ഭെൽ’ (ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡ്) ആണ് നടപ്പാക്കുന്നത്.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ‘റെയിൽടെൽ’, എസ്.ആർ.ഐ.ടി., എൽ.എസ്. കേബിൾ എന്നീ സ്ഥാപനങ്ങളും നിർദിഷ്ട ജോലികൾ ഭെല്ലിന്റെ മേൽനോട്ടത്തിൽ ചെയ്യുന്നുണ്ട്.
ഇന്റർനെറ്റ് ശൃംഖലയുടെ അടിസ്ഥാന സൗകര്യമൊരുക്കുന്ന ‘ഫ്രീ ഫാബ്രിക്കേറ്റ് ഷെൽട്ടർ’ ഒരുക്കുന്നത് എസ്.ആർ.ഐ.ടി.യാണ്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്