Connect with us

Breaking News

കെ ഫോൺ : സാങ്കേതികതടസ്സങ്ങളിൽ കുരുങ്ങി പൂർത്തീകരണം വൈകുന്നു

Published

on

Share our post

കണ്ണൂർ: ഫണ്ടിന്റെ അപര്യാപ്തതയ്ക്ക് പുറമേ, സാങ്കേതികപ്രശ്നങ്ങളും കെ-ഫോൺ പദ്ധതിയുടെ പൂർത്തീകരണത്തിന് തടസ്സമാകുന്നു. ഈ ഡിസംബറിൽ ആദ്യഘട്ടം കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും പൂർത്തിയാകുമെന്ന് ഉറപ്പില്ല.

ഇതുവരെ 8500 സ്ഥാപനങ്ങളിൽ കെ-ഫോണിന്റെ സേവനം ലഭിക്കുന്നുണ്ട്. കണക്‌ഷനുകളുടെ എണ്ണം ഈ മാസം അവസാനത്തോടെ 15,000-ഉം ഡിസംബർ അവസാനത്തോടെ 28,000-ഉം ആയി ഉയർത്താനാണ് ലക്ഷ്യമിട്ടിരുന്നത്.

അതേസമയം, തടസ്സങ്ങൾ ഉണ്ടെങ്കിലും നിശ്ചിതസമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ദേശീയപാതാവികസനം, റെയിൽവേയുടെ അനുമതി നിഷേധിക്കൽ, വനമേഖലകളിൽ കേബിൾ സ്ഥാപിക്കാൻ കഴിയാത്തത്, വിദഗ്ധ തൊഴിലാളികളുടെ അഭാവം എന്നിവയാണ് പദ്ധതിക്ക് മുന്നിലെ പ്രധാന തടസ്സങ്ങൾ.

ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതത്തൂൺ വഴിയാണ് കേബിൾ സ്ഥാപിക്കുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിച്ചപ്പോൾ കേബിളും മാറ്റേണ്ടിവന്നു. കാസർകോട് ജില്ലയിലാണ് ഇത്തരത്തിൽ ഏറെയും മാറ്റേണ്ടിവന്നത്.

കേബിൾ സ്ഥാപിക്കേണ്ട 28,000 കിലോമീറ്റർ ദൂരത്തിൽ മുന്നൂറോളം കിലോമീറ്റർ വനമേഖലയാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇതിൽ ഏറെയും. ഈ പ്രദേശത്തുകൂടി കേബിൾ സ്ഥാപിക്കുന്നതും കൂട്ടിച്ചേർക്കുന്നതുമായ ഉപകരണം കൊണ്ടുപോകാൻ കഴിയില്ല.

റെയിൽവേ ക്രോസിങ്ങുള്ള സ്ഥലങ്ങളിൽ തുരങ്കങ്ങളുണ്ടാക്കി കേബിൾ സ്ഥാപിക്കാൻ റെയിൽവേയുടെ അനുമതി കിട്ടിയിട്ടില്ല. പകരം സംവിധാനമുണ്ടാക്കുന്നതിന് പുതിയ സർവേ വേണ്ടിവരും. കേബിൾ നേരത്തേ നിശ്ചയിച്ചതിന്റെ എത്രയോ മടങ്ങ് ദൂരത്തിൽ സ്ഥാപിക്കേണ്ടിയും വരും.

കെ.എസ്.ഐ.ടി.ഐ. (കേരളാ സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്), സംസ്ഥാന വൈദ്യുതി ബോർഡ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പദ്ധതി കേന്ദ്രപൊതുമേഖലാസ്ഥാപനമായ ‘ഭെൽ’ (ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡ്) ആണ് നടപ്പാക്കുന്നത്.

മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ‘റെയിൽടെൽ’, എസ്.ആർ.ഐ.ടി., എൽ.എസ്. കേബിൾ എന്നീ സ്ഥാപനങ്ങളും നിർദിഷ്ട ജോലികൾ ഭെല്ലിന്റെ മേൽനോട്ടത്തിൽ ചെയ്യുന്നുണ്ട്.

ഇന്റർനെറ്റ് ശൃംഖലയുടെ അടിസ്ഥാന സൗകര്യമൊരുക്കുന്ന ‘ഫ്രീ ഫാബ്രിക്കേറ്റ് ഷെൽട്ടർ’ ഒരുക്കുന്നത് എസ്.ആർ.ഐ.ടി.യാണ്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!