Breaking News
കെ ഫോൺ : സാങ്കേതികതടസ്സങ്ങളിൽ കുരുങ്ങി പൂർത്തീകരണം വൈകുന്നു
കണ്ണൂർ: ഫണ്ടിന്റെ അപര്യാപ്തതയ്ക്ക് പുറമേ, സാങ്കേതികപ്രശ്നങ്ങളും കെ-ഫോൺ പദ്ധതിയുടെ പൂർത്തീകരണത്തിന് തടസ്സമാകുന്നു. ഈ ഡിസംബറിൽ ആദ്യഘട്ടം കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും പൂർത്തിയാകുമെന്ന് ഉറപ്പില്ല.
ഇതുവരെ 8500 സ്ഥാപനങ്ങളിൽ കെ-ഫോണിന്റെ സേവനം ലഭിക്കുന്നുണ്ട്. കണക്‌ഷനുകളുടെ എണ്ണം ഈ മാസം അവസാനത്തോടെ 15,000-ഉം ഡിസംബർ അവസാനത്തോടെ 28,000-ഉം ആയി ഉയർത്താനാണ് ലക്ഷ്യമിട്ടിരുന്നത്.
അതേസമയം, തടസ്സങ്ങൾ ഉണ്ടെങ്കിലും നിശ്ചിതസമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയപാതാവികസനം, റെയിൽവേയുടെ അനുമതി നിഷേധിക്കൽ, വനമേഖലകളിൽ കേബിൾ സ്ഥാപിക്കാൻ കഴിയാത്തത്, വിദഗ്ധ തൊഴിലാളികളുടെ അഭാവം എന്നിവയാണ് പദ്ധതിക്ക് മുന്നിലെ പ്രധാന തടസ്സങ്ങൾ.
ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതത്തൂൺ വഴിയാണ് കേബിൾ സ്ഥാപിക്കുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിച്ചപ്പോൾ കേബിളും മാറ്റേണ്ടിവന്നു. കാസർകോട് ജില്ലയിലാണ് ഇത്തരത്തിൽ ഏറെയും മാറ്റേണ്ടിവന്നത്.
കേബിൾ സ്ഥാപിക്കേണ്ട 28,000 കിലോമീറ്റർ ദൂരത്തിൽ മുന്നൂറോളം കിലോമീറ്റർ വനമേഖലയാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇതിൽ ഏറെയും. ഈ പ്രദേശത്തുകൂടി കേബിൾ സ്ഥാപിക്കുന്നതും കൂട്ടിച്ചേർക്കുന്നതുമായ ഉപകരണം കൊണ്ടുപോകാൻ കഴിയില്ല.
റെയിൽവേ ക്രോസിങ്ങുള്ള സ്ഥലങ്ങളിൽ തുരങ്കങ്ങളുണ്ടാക്കി കേബിൾ സ്ഥാപിക്കാൻ റെയിൽവേയുടെ അനുമതി കിട്ടിയിട്ടില്ല. പകരം സംവിധാനമുണ്ടാക്കുന്നതിന് പുതിയ സർവേ വേണ്ടിവരും. കേബിൾ നേരത്തേ നിശ്ചയിച്ചതിന്റെ എത്രയോ മടങ്ങ് ദൂരത്തിൽ സ്ഥാപിക്കേണ്ടിയും വരും.
കെ.എസ്.ഐ.ടി.ഐ. (കേരളാ സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്), സംസ്ഥാന വൈദ്യുതി ബോർഡ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പദ്ധതി കേന്ദ്രപൊതുമേഖലാസ്ഥാപനമായ ‘ഭെൽ’ (ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡ്) ആണ് നടപ്പാക്കുന്നത്.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ‘റെയിൽടെൽ’, എസ്.ആർ.ഐ.ടി., എൽ.എസ്. കേബിൾ എന്നീ സ്ഥാപനങ്ങളും നിർദിഷ്ട ജോലികൾ ഭെല്ലിന്റെ മേൽനോട്ടത്തിൽ ചെയ്യുന്നുണ്ട്.
ഇന്റർനെറ്റ് ശൃംഖലയുടെ അടിസ്ഥാന സൗകര്യമൊരുക്കുന്ന ‘ഫ്രീ ഫാബ്രിക്കേറ്റ് ഷെൽട്ടർ’ ഒരുക്കുന്നത് എസ്.ആർ.ഐ.ടി.യാണ്.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്