Connect with us

Breaking News

വ്യാപാരികൾക്ക് ആശ്വാസമായി യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ ‘ആർദ്രം’ പദ്ധതി

Published

on

Share our post

വ്യാപാരികൾക്കും , ചെറുകിട ഇടത്തരം സംരംഭകർക്കും ഒരുപോലെ പ്രതീക്ഷയും പ്രത്യാശയും പകർന്ന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ ആർദ്രം പദ്ധതി.വ്യാപാരം തൊഴിലായി സ്വീകരിച്ച് മരണം വരിക്കുന്നതോട് കൂടി നിരാലംബരാകുന്ന കുടുംബത്തെ സഹായിക്കുന്നതിനാണ് യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ സംസ്ഥാന കമ്മറ്റി ‘ആർദ്രം ‘ പദ്ധതിക്ക് രൂപം നല്കിയത്.പദ്ധതി പ്രകാരം വ്യാപാരി മരണപ്പെട്ടാൽ മരണാനന്തര സഹായം എന്ന നിലയിൽ നോമിനിക്ക് 10 ലക്ഷം രൂപ ലഭിക്കും.

മറ്റ് സഹായങ്ങൾ

1. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ 4 ലക്ഷം രൂപ
2. കിഡ്‌നി മാറ്റി വെക്കൽ 2.5 ലക്ഷം
3. ഹൃദയ ശസ്ത്രക്രിയ ബൈപാസ് സർജറി ഒരു ലക്ഷം, ആൻജിയോപ്ലാസ്റ്റി സർജറി അര ലക്ഷം
4. അപകടം മൂലം പൂർണ്ണമായി തളർന്നു പോകൽ രണ്ടു ലക്ഷം, അംഗഭംഗം സംഭവിക്കൽ രണ്ട് ലക്ഷം വരെ

(ഒരാൾക്ക് പരമാവധി 10 ലക്ഷം രൂപ മാത്രമെ ഈ സ്‌ക്കീമിൽ നിന്ന് ലഭിക്കയുള്ളൂ)

വിശദമായി അറിയാം

പദ്ധതി രൂപരേഖ
1.  സംസ്ഥാനത്തെ വ്യാപാരികൾ ചെറുകിട വ്യവസായികൾ, സേവന ദാതാക്കൾ അവരുടെ കുടുംബാംഗങ്ങൾ, ആശ്രിതരായ തൊഴിലാളികൾ എന്നിവരുടെ കുടുംബക്ഷേമവും, ആരോഗ്യ സംരംക്ഷണവും ലക്ഷ്യമിട്ടു യുണൈറ്റെഡ്മർച്ചന്റ്സ് ചേംമ്പർ സംസ്ഥാന കമ്മറ്റി സംസ്ഥാന തലത്തിൽ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന – വ്യാപാരി കുടുംമ്പ ക്ഷേമ പദ്ധതി.
2.18 വയസ്സു മുതൽ 60 വയസ്സു വരെയുള്ള, വ്യാപാരികൾ, ചെറുകിട വ്യവസായികൾ, സേവനദാതക്കൾ, അവരുടെ കുടുംബാoഗങ്ങൾ ഉൾപ്പടെ അവരെ ആശ്രയിച് കഴിയുന്നവർക്ക് പദ്ധതിയിൽ ചേരാം.
2.a. പദ്ധതിയുടെ ആരംഭഘട്ടത്തിൽ 15 ദിവസം വരെ( രണ്ടാഴ്ചക്കാലം മാത്രം) യുണൈറ്റെഡ് മർച്ചന്റ്സ് ചേംബർ അംഗങ്ങൾക്ക് പ്രായഭേദമന്യെ ഈ പദ്ധതിയിൽ ചേരാം. പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ സംഘടന അംഗങ്ങൾക്ക് പ്രത്യേകമായി നൽകുന്ന ഈ ആനുകൂല്യം പിന്നീടു യാതൊരു കാരണവശാലും ലഭിക്കുന്നതല്ല.
3. പദ്ധതിയിൽ അംഗത്വം ലഭിക്കുവാൻ നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടെപ്പം അപേക്ഷകന്റെ 3 പാസ്പോർട്ട് സൈസ് ഫോട്ടോയും, ഏതെങ്കിലും ഒരു ID proof ഉം സംഭാവനയായി സ്ക്കിമിലേക്ക് രണ്ടായിരം രൂപയും മരണാനന്തര ഫണ്ടിലേക്കുള്ള സംഭാവനയായി 500 രൂപയും അടക്കേണ്ടതാണ്.
4. ക്ഷേമ ആനുകൂല്യങ്ങൾ
പദ്ധതിയിൽ പങ്കാളിയാകുന്ന വ്യക്തി മരണമടഞ്ഞാൽ അദ്ദേഹത്തിന്റെ നോമിനിക്ക് 10 ലക്ഷം രൂപ കുടുംബക്ഷേമം മുൻ നിർത്തി നൽകുന്നു.
ചികിത്സാ സഹായം
കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ – 4 ലക്ഷ o വരെ
കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ 2.5 ലക്ഷം വരെ
ഹൃദയ ശസ്ത്രക്രിയ ബൈപാസ് സർജറി ഒരു
ലക്ഷം വരെ
ആൻജിയോപ്ലാസ്റ്റിക്ക് സർജറി 50000 വരെ
അപകടം അംഗഭംഗo പൂർണ്ണമായി സംഭവിക്കൽ
2 ലക്ഷം വരെ
പൂർണ്ണമായി തളർന്ന് പോകൽ 2 ലക്ഷം വരെ
മേജർ ഓപ്പറേഷനുകൾ
ഒരു ലക്ഷം വരെ
അർബുദം ഉൾപ്പടെയുള്ള
ഗുരുതര രോഗങ്ങൾ
സഹായം മെഡിക്കൽ റിപ്പോർട്ടുകൾ കേസ് ഹിസ്റ്ററി എന്നിവ അടിസ്ഥാനമാക്കി കമ്മറ്റി തീരുമാനപ്രകാരം 1 ലക്ഷം വരെ
സഹായ ധനം ഒരാൾക്ക് പരമാവധി 10 ലക്ഷം വരെ മാത്രം.
5. പദ്ധതിയിൽ അംഗമാകുന്ന ഒരാൾ മരണമടയുമ്പോൾ മറ്റംഗങ്ങൾ പദ്ധതിയിലേക്ക് സംഭാവനയായി 100 രൂപ നൽകേണ്ടതാണ്
പദ്ധതിയിൽ 5 തവണയിലേറെ സംഭാവന തുകകൾ അടക്കാതിരുന്നാൽ പദ്ധതിയിൽ നിന്നും പുറത്താകുന്നതാണ്
പദ്ധതിയിൽ 3 തവണയിലേറെ സംഭാവന വിഹിതം നൽകാത്തവർക്ക് വീഴ്ചവരുത്തുന്ന കാലയളവിൽ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നതല്ല. ഈ പദ്ധതിയിൽ 50000 രൂപ ഒറ്റത്തവണയായി അടക്കുന്നവർക്ക് പിന്നിട് മറ്റു വിഹിതങ്ങളൊന്നും നൽകാതെ ആനുകൂല്യങ്ങൾക്ക് അർഹത നേടാവുന്നതാണ്. പദ്ധതിയിൽ ചേർന്നതിനു ശേഷം താൻ അംഗത്വം സ്വീകരിക്കുേമ്പാൾ ചെയ്തു വന്ന വ്യാപാര മോ, വ്യവസായ മോ, നിറുത്തി പോയാലും അയാൾക്ക് പദ്ധതിയുടെ വ്യവസ്ഥകൾ പാലിച് പദ്ധതിയിൽ തുടരുന്നതിനും പദ്ധതിയുടെ ആനുകൂല്യങ്ങൾക്കും അവകാശമുണ്ടായിരിക്കുന്നതാണ്.
പദ്ധതിയിൽ അടച്ച സംഭാവനകളൊന്നും യാതൊരു കാരണവശാലും
തിരികെ ലഭിക്കുന്നതല്ല.
പദ്ധതിയുടെ ആരംഭത്തിൽ
യുണൈറ്റെഡ് മർച്ചന്റ്സ് ചേംമ്പർ അംഗങ്ങൾക്ക് പ്രായഭേദമന്യേ ചേരാൻ അവസരം ലഭിക്കുമ്പോൾ
അയാളുടെ കുടുംബത്തിൽ നിന്നും 60 വയസ്സിൽ താഴെയുള്ള ഒരാൾ നിർബന്ധമായും പദ്ധതിയിൽ ചേർന്നിരിക്കണം
നിലവിലുള്ള രോഗങ്ങൾക്ക് പദ്ധതിയിൽ ചേർന്ന് 3 വർഷം വരെ ചികിത്സാ സഹായം ലഭിക്കുന്നതല്ല പദ്ധതിയിൽ ചേർന്ന് ആറുമാസത്തിനു ശേഷം സംഭവിക്കുന്ന മരണങ്ങൾക്ക് നോമിനിക്ക് നിർദിഷ്ട ആശ്വാസധനം ലഭിക്കുന്നതാണ്.
ചികിത്സാ സഹായം പദ്ധതിയിൽ ചേർന്ന് ഒരു വർഷത്തിനു ശേഷം മാത്രമെ ലഭിക്കുകയുള്ളൂ. ചികിത്സാ സഹായം പുനർനിർണ്ണയിക്കാൻ കമ്മറ്റിക്ക് അധികാരമുണ്ട്.
ഈ പദ്ധതി അംഗങ്ങളുടെ ക്ഷേമം മാത്രം ലക്ഷമിട്ട് രൂപകല്പന ചെയ്തിട്ടുള്ളതാകുന്നു – പരസ്പര സഹായ പദ്ധതി എന്ന നിലയിൽ അംഗങ്ങളുടെ പരസ്പര സഹകരണത്തിലൂടെ ലഭ്യമാകുന്ന ഫണ്ട് സുതാര്യമായി കൈകാര്യം ചെയ്യേണ്ടത് ആകുന്നു. ആദായമോ, ലാഭമോ ലക്ഷ്യമാക്കിയുള്ള യാതൊരു വിധ സാമ്പത്തിക ഇടപാടുകളും അനുവദനീയമല്ല. സർക്കാറിന്റെ സാമ്പത്തിക നിയമങ്ങൾക്ക് വിധേയമായി സാമ്പത്തിക ഇടപാടുകൾ ബാങ്കുകൾ മുഖേന Mutual fund ന്റെ നിയമപരിയിയിൽ വരുന്ന വിധം ക്രമീകരിക്കേണ്ടതാണ്
Jurisdiction. പദ്ധതിയുടെ Registered office നിലകൊള്ളുന്ന സ്ഥലം

 

 

 


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!