Connect with us

Breaking News

കണ്ണൂരിലെ പോലീസ് റെയ്ഡ് ആർ.എസ്.എസിനെ പ്രീതിപ്പെടുത്താൻ ; എസ്.ഡി.പി.ഐ

Published

on

Share our post

കണ്ണൂർ: ഹർത്താൽ അക്രമങ്ങളുടെ മറവിൽ കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലീസ് നടത്തുന്ന റെയ്ഡ് ആർ.എസ്.എസ്സിനെ പ്രീതിപ്പെടുത്താനാണന്ന്എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഹർത്താലിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നത് സംസ്ഥാനത്തും പ്രത്യേകിച്ച് കണ്ണൂരിലും ആദ്യ സംഭവമല്ല.കഴിഞ്ഞ ദിവസത്തെ ഹർത്താലിൽ ഒറ്റപ്പെട്ട ചിലഅനിഷ്ട സംഭവങ്ങൾ ഉണ്ടായത് ഖേദകരമാണ് .എന്നാൽ കഴിഞ്ഞ കാലങ്ങളിൽ സിപിഎം ആർ എസ് എസ് നടത്തിയ ഹർത്താലുകളിൽ കോടികളുടെ നാശ നഷ്ടങ്ങളാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്.

ഒരു ഹർത്താൽ ദിനത്തിലാണ് ചാവശ്ശേരിയിൽ ബസ് കത്തിച്ച് മനുഷ്യരെ ജീവനോടെ ചുട്ടു കൊന്നത് .പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഹർത്താൽ കണ്ണുർ ജില്ലയിൽ കലാപത്തിന്റെ പ്രതീതിയുണ്ടാക്കി .ഇത്തരം അക്രമങ്ങൾക്ക് കാലാകാലങ്ങളിൽ നേതൃത്വം നൽകിയവരാണ് കഴിഞ്ഞ ദിവസത്തെ ഹർത്താലിന്റെ പേരിൽ ഒരു സമൂഹത്തെ വേട്ടയാടുന്നത് .ഹർത്താൽ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ സി പി എം ജില്ലാ സെക്രട്ടറി വ്യാപക അക്രമം നടക്കുന്നുവെന്ന് പ്രചരിപ്പിച്ചത് തന്നെ ഉന്നതതല ഗൂഢാലോചന വെളിപ്പെടുത്തുന്നതാണ്.

ലാവലിൻ കേസ് പരിഗണക്കാനിരിക്കെ ആർ എസ് എസിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള വ്യഗ്രതയിലാണ് മുസ്‌ലിംകൾ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറി റെയ്ഡ് നടത്തിയതെന്ന് വ്യക്തമാണ്. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണോ അതോ പോലീസിലെ ഉന്നത സ്ഥാനത്തുള്ള ആർ എസ് എസ്സുകാരാണോ ഇതിന് നിർദേശം നൽകിയത് എന്ന് സി പി എം ജില്ലാ സെക്രട്ടറി വെളിപ്പെടുത്തണം. മുസ്‌ലിംകളുടെ സ്ഥാപനങ്ങളെ തകർക്കുകയെന്ന ആർഎസ്എസ് അജണ്ടയ്ക്ക് കേരളാ പോലീസും സി പി എമ്മും വളംവെച്ച് കൊടുക്കുകയാണ്.

ഹർത്താലിൽ അക്രമം നടത്തിയവരെ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികളെ വേട്ടയാടാനും സ്ഥാപനങ്ങളെ തകർക്കാനുമാണ് ലക്ഷ്യമിടുന്നത്. നിരപരാധികളെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!