ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കണ്ണൂരിലെ പോലീസ് റെയ്ഡ് ആർ.എസ്.എസിനെ പ്രീതിപ്പെടുത്താൻ ; എസ്.ഡി.പി.ഐ
കണ്ണൂർ: ഹർത്താൽ അക്രമങ്ങളുടെ മറവിൽ കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലീസ് നടത്തുന്ന റെയ്ഡ് ആർ.എസ്.എസ്സിനെ പ്രീതിപ്പെടുത്താനാണന്ന്എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഹർത്താലിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നത് സംസ്ഥാനത്തും പ്രത്യേകിച്ച് കണ്ണൂരിലും ആദ്യ സംഭവമല്ല.കഴിഞ്ഞ ദിവസത്തെ ഹർത്താലിൽ ഒറ്റപ്പെട്ട ചിലഅനിഷ്ട സംഭവങ്ങൾ ഉണ്ടായത് ഖേദകരമാണ് .എന്നാൽ കഴിഞ്ഞ കാലങ്ങളിൽ സിപിഎം ആർ എസ് എസ് നടത്തിയ ഹർത്താലുകളിൽ കോടികളുടെ നാശ നഷ്ടങ്ങളാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്.
ഒരു ഹർത്താൽ ദിനത്തിലാണ് ചാവശ്ശേരിയിൽ ബസ് കത്തിച്ച് മനുഷ്യരെ ജീവനോടെ ചുട്ടു കൊന്നത് .പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഹർത്താൽ കണ്ണുർ ജില്ലയിൽ കലാപത്തിന്റെ പ്രതീതിയുണ്ടാക്കി .ഇത്തരം അക്രമങ്ങൾക്ക് കാലാകാലങ്ങളിൽ നേതൃത്വം നൽകിയവരാണ് കഴിഞ്ഞ ദിവസത്തെ ഹർത്താലിന്റെ പേരിൽ ഒരു സമൂഹത്തെ വേട്ടയാടുന്നത് .ഹർത്താൽ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ സി പി എം ജില്ലാ സെക്രട്ടറി വ്യാപക അക്രമം നടക്കുന്നുവെന്ന് പ്രചരിപ്പിച്ചത് തന്നെ ഉന്നതതല ഗൂഢാലോചന വെളിപ്പെടുത്തുന്നതാണ്.
ലാവലിൻ കേസ് പരിഗണക്കാനിരിക്കെ ആർ എസ് എസിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള വ്യഗ്രതയിലാണ് മുസ്ലിംകൾ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറി റെയ്ഡ് നടത്തിയതെന്ന് വ്യക്തമാണ്. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണോ അതോ പോലീസിലെ ഉന്നത സ്ഥാനത്തുള്ള ആർ എസ് എസ്സുകാരാണോ ഇതിന് നിർദേശം നൽകിയത് എന്ന് സി പി എം ജില്ലാ സെക്രട്ടറി വെളിപ്പെടുത്തണം. മുസ്ലിംകളുടെ സ്ഥാപനങ്ങളെ തകർക്കുകയെന്ന ആർഎസ്എസ് അജണ്ടയ്ക്ക് കേരളാ പോലീസും സി പി എമ്മും വളംവെച്ച് കൊടുക്കുകയാണ്.
ഹർത്താലിൽ അക്രമം നടത്തിയവരെ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികളെ വേട്ടയാടാനും സ്ഥാപനങ്ങളെ തകർക്കാനുമാണ് ലക്ഷ്യമിടുന്നത്. നിരപരാധികളെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്