Breaking News
കണ്ണൂരില്‍ ടിക്കറ്റെടുക്കാനും കാത്തുനില്‍പ്പ്; ജീവനക്കാരെ കുറച്ച് റെയിൽവേ

കണ്ണൂർ: ട്രെയിനിൽ കയറിയാൽ മാത്രമല്ല കാലുകുത്താൻ ഇടം തിരഞ്ഞുള്ള സാഹസം, ടിക്കറ്റ് എടുക്കാനും വേണം കയ്യൂക്കും വേണ്ടത്ര സമയവും. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ടിക്കറ്റ് കൗണ്ടർ 2020 മാർച്ച് മാസത്തിൽ അടച്ചതാണ്. കോവിഡും കഴിഞ്ഞ് ലോകം മുഴുവൻ ജീവിതം പഴയരീതിയിലേക്ക് തിരിച്ചെത്തിയിട്ട് മാസങ്ങളായെങ്കിലും പൂട്ടിയ കൗണ്ടർ തുറക്കാൻ റെയിൽവേ തയാറായിട്ടില്ല.
വിരമിച്ചും സ്ഥലംമാറിയും പോയ ടിക്കറ്റ് ബുക്കിങ് വിഭാഗത്തിലെ ജീവനക്കാർക്കു പകരം നിയമനം നടത്താത്തതാണു കൗണ്ടറുകളുടെ എണ്ണം കുറയാൻ കാരണം. കണ്ണൂരിലെ പ്രധാന കവാടത്തിൽ നാലും കിഴക്കേ കവാടത്തിൽ രണ്ടും കൗണ്ടറുകൾ നേരത്തേ പ്രവർത്തിച്ചിരുന്നു. പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ് ഭാഗത്തു നിന്നു വരുന്നവർ കിഴക്കേ കൗണ്ടർ വഴി വന്നാൽ നടപ്പാത വഴി ഒന്നാം പ്ലാറ്റ്ഫോമിൽ ഇറങ്ങി വേണം ഈ ഭാഗത്തെ കൗണ്ടറിൽ ചെന്നു ടിക്കറ്റ് എടുക്കാൻ എത്താൻ.
യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ ഒന്നാം പ്ലാറ്റ്ഫോമിൽ കയറിയതിന്റെ പേരിൽ ഫൈൻ കിട്ടിയാൽ അതും യാത്രക്കാരന്റെ തലയിലാവും ! കൗണ്ടറിലെ നീണ്ട നിരയിൽ നിൽക്കുന്നതിനിടെ ട്രെയിൻ വന്നാൽ പിന്നെ ടിക്കറ്റില്ലാതെ ട്രെയിൻ കയറുകയല്ലാതെ മറ്റു വഴി പലർക്കും ഉണ്ടാകില്ല. കാരണം വരുന്ന ട്രെയിൻ പോയാൽ പിന്നെ മംഗളൂരു ഭാഗത്തേക്കാണു യാത്രയെങ്കിൽ പിന്നെ മൂന്നോ നാലോ മണിക്കൂർ കാത്തിരിക്കേണ്ട സ്ഥിതിയും വന്നേക്കാം.
ജെടിബിഎസ് കൗണ്ടറുകളും പൂട്ടി
രണ്ടു രൂപ അധികം നൽകിയാൽ ടിക്കറ്റ് ലഭിക്കുന്ന ജൻസാധാരൺ ടിക്കറ്റ് ബുക്കിങ് സേവനം മിക്കയിടത്തും മുടങ്ങിയ സ്ഥിതിയാണ്. മുറി വാടക, വൈദ്യുതി നിരക്ക്, ഇന്റർനെറ്റ് വാടക, കംപ്യൂട്ടർ, പ്രിന്റർ, രണ്ടോ മൂന്നോ ജീവനക്കാരുടെ ശമ്പളം തുടങ്ങി ജെടിബിഎസ് സംവിധാനം നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് താങ്ങാവുന്നതിലേറെയാണെന്നാണു നടത്തിപ്പുകാർ പറയുന്നത്. പലർക്കും ഒന്നും രണ്ടും വർഷം കൂടി ലൈസൻസ് കാലാവധിയുണ്ടെങ്കിലും ചെലവു താങ്ങാൻ കഴിയാത്തതിനാൽ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്.
പാലക്കാട് ഡിവിഷനിലെ മിക്ക സ്റ്റേഷനുകളിലും ജെടിബിഎസ് കൗണ്ടറുകളുടെ സ്ഥിതി ഇതാണ്. എടിവിഎമ്മുകൾ റെയിൽവേ നേരിട്ട് നൽകുകയും ഒപ്പം ഉയർന്ന കമ്മിഷനും ലഭ്യമാക്കുമ്പോൾ ജെടബിഎസ് കൗണ്ടറുകളോട് കടുത്ത അവഗണനയാണെന്നും നടത്തിപ്പുകാർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു മാത്രം മൂന്ന് ജെടിബിഎസ് കൗണ്ടറുകൾ നേരത്തേ പ്രവർത്തിച്ചിരുന്നു
ആർക്കോ വേണ്ടി എടിവിഎമ്മുകൾ
റെയിൽവേ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും രണ്ടു വീതം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ ഉണ്ടായിരുന്നു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥരാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നത്. അൺറിസർവ്ഡ് ടിക്കറ്റുകൾക്കായുള്ള തിരക്ക് കുറയ്ക്കാൻ ഇവ ഏറെ സഹായിച്ചിരുന്നു. എന്നാൽ ഇവ ഇപ്പോൾ മിക്ക ദിവസവും പ്രവർത്തിപ്പിക്കുന്നില്ല.
തകരാറിലാണ് എന്ന് പുറത്ത് എഴുതിവച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ടിക്കറ്റ് നൽകാനുള്ള ചുമതലയേറ്റെടുത്ത റിട്ട. ഉദ്യോഗസ്ഥർ എത്താത്തതാണ് കാരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പ്രായാധിക്യമുള്ള ഇവരിൽ പലർക്കും എടിവിഎമ്മുകൾ പെൻഷനു പുറമേ കിട്ടുന്ന പോക്കറ്റ് മണിക്കുള്ള വഴിയാണെന്ന് യാത്രക്കാരും പറയുന്നു. ഇവർക്കു പകരം തൊഴിൽരഹിതരായ ആരെയെങ്കിലും നടത്തിപ്പ് ഏൽപിച്ചാൽ കൃത്യമായി പ്രവർത്തിപ്പിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
എടിവിഎമ്മുകളുടെ അറ്റകുറ്റപ്പണി മുടങ്ങിയതും കാലപ്പഴക്കവും ഇവ ഇടയ്ക്കിടെ തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നാണ് ഇവ പ്രവർത്തിപ്പിക്കുന്നവർ പറയുന്നത്. മുംബൈ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു യന്ത്രങ്ങൾ ലഭ്യമാക്കിയത്. അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഇവരുടെ സഹകരണം കൃത്യമായി ലഭിക്കാത്തതും തടസ്സമാണ്.
പരിഹാരം യുടിഎസ്
ടിക്കറ്റ് കൗണ്ടറുകളുടെ കുറവിനു പ്രശ്ന പരിഹാരമായി റെയിൽവേ നിർദേശിക്കുന്നത് മൊബൈലിലെ അൺ റിസർവ്ഡ് ടിക്കറ്റിങ് സർവീസ് (യുടിഎസ്) ആപ് ആണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മുൻകൂറായി തുക ആപ് അക്കൗണ്ടിലേക്കു നിക്ഷേപിച്ചാൽ ആവശ്യാനുസരണം ടിക്കറ്റ് എടുക്കാം. യാത്രക്കാർക്കും ഏറെ സൗകര്യപ്രദമെങ്കിലും യുടിഎസിനു പ്രചാരം ലഭിച്ചുവരുന്നേയുള്ളൂ.
സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് ടിക്കറ്റ് എടുക്കണം എന്നതാണ് നിലവിലെ തടസ്സം. ഇതിനു പകരം വൈകാതെ റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ ആർ കോഡുകൾ സ്ഥാപിക്കുമെന്നും ഇത് സ്കാൻ ചെയ്താൽ സ്റ്റേഷനിൽ എത്തിയ ശേഷവും ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ പറയുന്നു.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്