Breaking News
കണ്ണൂരില്‍ ടിക്കറ്റെടുക്കാനും കാത്തുനില്‍പ്പ്; ജീവനക്കാരെ കുറച്ച് റെയിൽവേ

കണ്ണൂർ: ട്രെയിനിൽ കയറിയാൽ മാത്രമല്ല കാലുകുത്താൻ ഇടം തിരഞ്ഞുള്ള സാഹസം, ടിക്കറ്റ് എടുക്കാനും വേണം കയ്യൂക്കും വേണ്ടത്ര സമയവും. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ടിക്കറ്റ് കൗണ്ടർ 2020 മാർച്ച് മാസത്തിൽ അടച്ചതാണ്. കോവിഡും കഴിഞ്ഞ് ലോകം മുഴുവൻ ജീവിതം പഴയരീതിയിലേക്ക് തിരിച്ചെത്തിയിട്ട് മാസങ്ങളായെങ്കിലും പൂട്ടിയ കൗണ്ടർ തുറക്കാൻ റെയിൽവേ തയാറായിട്ടില്ല.
വിരമിച്ചും സ്ഥലംമാറിയും പോയ ടിക്കറ്റ് ബുക്കിങ് വിഭാഗത്തിലെ ജീവനക്കാർക്കു പകരം നിയമനം നടത്താത്തതാണു കൗണ്ടറുകളുടെ എണ്ണം കുറയാൻ കാരണം. കണ്ണൂരിലെ പ്രധാന കവാടത്തിൽ നാലും കിഴക്കേ കവാടത്തിൽ രണ്ടും കൗണ്ടറുകൾ നേരത്തേ പ്രവർത്തിച്ചിരുന്നു. പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ് ഭാഗത്തു നിന്നു വരുന്നവർ കിഴക്കേ കൗണ്ടർ വഴി വന്നാൽ നടപ്പാത വഴി ഒന്നാം പ്ലാറ്റ്ഫോമിൽ ഇറങ്ങി വേണം ഈ ഭാഗത്തെ കൗണ്ടറിൽ ചെന്നു ടിക്കറ്റ് എടുക്കാൻ എത്താൻ.
യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ ഒന്നാം പ്ലാറ്റ്ഫോമിൽ കയറിയതിന്റെ പേരിൽ ഫൈൻ കിട്ടിയാൽ അതും യാത്രക്കാരന്റെ തലയിലാവും ! കൗണ്ടറിലെ നീണ്ട നിരയിൽ നിൽക്കുന്നതിനിടെ ട്രെയിൻ വന്നാൽ പിന്നെ ടിക്കറ്റില്ലാതെ ട്രെയിൻ കയറുകയല്ലാതെ മറ്റു വഴി പലർക്കും ഉണ്ടാകില്ല. കാരണം വരുന്ന ട്രെയിൻ പോയാൽ പിന്നെ മംഗളൂരു ഭാഗത്തേക്കാണു യാത്രയെങ്കിൽ പിന്നെ മൂന്നോ നാലോ മണിക്കൂർ കാത്തിരിക്കേണ്ട സ്ഥിതിയും വന്നേക്കാം.
ജെടിബിഎസ് കൗണ്ടറുകളും പൂട്ടി
രണ്ടു രൂപ അധികം നൽകിയാൽ ടിക്കറ്റ് ലഭിക്കുന്ന ജൻസാധാരൺ ടിക്കറ്റ് ബുക്കിങ് സേവനം മിക്കയിടത്തും മുടങ്ങിയ സ്ഥിതിയാണ്. മുറി വാടക, വൈദ്യുതി നിരക്ക്, ഇന്റർനെറ്റ് വാടക, കംപ്യൂട്ടർ, പ്രിന്റർ, രണ്ടോ മൂന്നോ ജീവനക്കാരുടെ ശമ്പളം തുടങ്ങി ജെടിബിഎസ് സംവിധാനം നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് താങ്ങാവുന്നതിലേറെയാണെന്നാണു നടത്തിപ്പുകാർ പറയുന്നത്. പലർക്കും ഒന്നും രണ്ടും വർഷം കൂടി ലൈസൻസ് കാലാവധിയുണ്ടെങ്കിലും ചെലവു താങ്ങാൻ കഴിയാത്തതിനാൽ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്.
പാലക്കാട് ഡിവിഷനിലെ മിക്ക സ്റ്റേഷനുകളിലും ജെടിബിഎസ് കൗണ്ടറുകളുടെ സ്ഥിതി ഇതാണ്. എടിവിഎമ്മുകൾ റെയിൽവേ നേരിട്ട് നൽകുകയും ഒപ്പം ഉയർന്ന കമ്മിഷനും ലഭ്യമാക്കുമ്പോൾ ജെടബിഎസ് കൗണ്ടറുകളോട് കടുത്ത അവഗണനയാണെന്നും നടത്തിപ്പുകാർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു മാത്രം മൂന്ന് ജെടിബിഎസ് കൗണ്ടറുകൾ നേരത്തേ പ്രവർത്തിച്ചിരുന്നു
ആർക്കോ വേണ്ടി എടിവിഎമ്മുകൾ
റെയിൽവേ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും രണ്ടു വീതം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ ഉണ്ടായിരുന്നു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥരാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നത്. അൺറിസർവ്ഡ് ടിക്കറ്റുകൾക്കായുള്ള തിരക്ക് കുറയ്ക്കാൻ ഇവ ഏറെ സഹായിച്ചിരുന്നു. എന്നാൽ ഇവ ഇപ്പോൾ മിക്ക ദിവസവും പ്രവർത്തിപ്പിക്കുന്നില്ല.
തകരാറിലാണ് എന്ന് പുറത്ത് എഴുതിവച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ടിക്കറ്റ് നൽകാനുള്ള ചുമതലയേറ്റെടുത്ത റിട്ട. ഉദ്യോഗസ്ഥർ എത്താത്തതാണ് കാരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പ്രായാധിക്യമുള്ള ഇവരിൽ പലർക്കും എടിവിഎമ്മുകൾ പെൻഷനു പുറമേ കിട്ടുന്ന പോക്കറ്റ് മണിക്കുള്ള വഴിയാണെന്ന് യാത്രക്കാരും പറയുന്നു. ഇവർക്കു പകരം തൊഴിൽരഹിതരായ ആരെയെങ്കിലും നടത്തിപ്പ് ഏൽപിച്ചാൽ കൃത്യമായി പ്രവർത്തിപ്പിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
എടിവിഎമ്മുകളുടെ അറ്റകുറ്റപ്പണി മുടങ്ങിയതും കാലപ്പഴക്കവും ഇവ ഇടയ്ക്കിടെ തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നാണ് ഇവ പ്രവർത്തിപ്പിക്കുന്നവർ പറയുന്നത്. മുംബൈ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു യന്ത്രങ്ങൾ ലഭ്യമാക്കിയത്. അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഇവരുടെ സഹകരണം കൃത്യമായി ലഭിക്കാത്തതും തടസ്സമാണ്.
പരിഹാരം യുടിഎസ്
ടിക്കറ്റ് കൗണ്ടറുകളുടെ കുറവിനു പ്രശ്ന പരിഹാരമായി റെയിൽവേ നിർദേശിക്കുന്നത് മൊബൈലിലെ അൺ റിസർവ്ഡ് ടിക്കറ്റിങ് സർവീസ് (യുടിഎസ്) ആപ് ആണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മുൻകൂറായി തുക ആപ് അക്കൗണ്ടിലേക്കു നിക്ഷേപിച്ചാൽ ആവശ്യാനുസരണം ടിക്കറ്റ് എടുക്കാം. യാത്രക്കാർക്കും ഏറെ സൗകര്യപ്രദമെങ്കിലും യുടിഎസിനു പ്രചാരം ലഭിച്ചുവരുന്നേയുള്ളൂ.
സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് ടിക്കറ്റ് എടുക്കണം എന്നതാണ് നിലവിലെ തടസ്സം. ഇതിനു പകരം വൈകാതെ റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ ആർ കോഡുകൾ സ്ഥാപിക്കുമെന്നും ഇത് സ്കാൻ ചെയ്താൽ സ്റ്റേഷനിൽ എത്തിയ ശേഷവും ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ പറയുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്