Connect with us

Breaking News

കോളയാട് മൂപ്പൻ കൊളപ്പ റോഡിന്റെ ശോച്യാവസ്ഥ  ഉടൻ പരിഹരിക്കും: ജില്ലാ കലക്ടർ

Published

on

Share our post

കോളയാട്: കൊളപ്പ കോളനിയിലേക്കുള്ള മൂപ്പൻ കൊളപ്പ റോഡിന്റെ നിർമ്മാണ പ്രവൃത്തി സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ കലക്ടറുടെ ജനസമ്പർക്ക പരിപാടി, ‘ഊരിൽ ഒരു ദിനം’ കൊളപ്പ കോളനിയിൽ ഉദ്ഘാടനം ചെയ്ത് കോളനി വാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കോളനി റോഡിന്റെ നിർമ്മാണം സംബന്ധിച്ച് 1.49 കോടി രൂപയുടെ പ്രൊപ്പോസൽ ജില്ല തല വർക്കിംഗ് ഗ്രൂപ്പ് അംഗീകരിച്ചതാണ്. ഇത് സംബന്ധിച്ച പ്രൊപ്പോസൽ സംസ്ഥാന വർക്കിംഗ് ഗ്രൂപ്പിന് സമർപ്പിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പണി തുടങ്ങും-ജില്ലാ കലക്ടർ പറഞ്ഞു. 
പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി അധ്യക്ഷത വഹിച്ചു. സബ് കലക്ടർ അനുകുമാരി മുഖ്യാതിഥിയായി. കോളനിയിലെ ആൺകുട്ടികൾ പ്ലസ് ടു കഴിഞ്ഞാൽ പഠിപ്പ് നിർത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസമാണ് അതിജീവനത്തിനുള്ള ഏക വഴിയെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സബ് കലക്ടർ പറഞ്ഞു. പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുണ്ടെങ്കിലും പഠനം ഗൗരവമായി എടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
ഗോത്ര വിഭാഗ ജനതയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ വിവിധ പദ്ധതികളെ പറ്റി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ വിശദീകരിച്ചു. വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനും, പുതിയ വോട്ടർ പട്ടിക ചേർക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പട്ടികവർഗ വകുപ്പിന്റെ പദ്ധതികളെപ്പറ്റി ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ വിശദീകരിച്ചു.
റോഡിന്റെ ശോചനീയാവസ്ഥയെ പറ്റിയാണ് കോളനിവാസികൾ പ്രധാനമായും പരാതി ഉന്നയിച്ചത്. അരിക്കായ മണിക്കുണ്ട് വെള്ളച്ചാട്ടം സീസണൽ ടൂറിസ്റ്റ് കേന്ദ്രമാക്കുക, വനാവകാശനിയമപ്രകാരം സ്വന്തം ആവശ്യത്തിന് സ്വന്തം ഭൂമിയിലെ മരം മുറിക്കാൻ അനുവദിക്കുക, സാംസ്‌കാരിക നിലയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക. വൈഫൈ സൗകര്യം നിലനിർത്തുക, കോളനിയോട് ചേർന്ന് അംഗൻവാടി സ്ഥാപിക്കുക, പെരുവ ഹെൽത്ത് സെന്ററിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക, ഗോത്ര സാരഥി ഫണ്ട് മാനേജ്‌മെന്റ് സ്‌കൂളിലെ കുട്ടികൾക്കും നൽകുക, പാലേത്ത് വയൽ യു പി സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തുക, കളിസ്ഥലം നിർമ്മിക്കുക, പൊതുശ്മശാനം അനുവദിക്കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കോളനിവാസികൾ ഉന്നയിച്ചു. ഇവ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി.
ജില്ലാ കലക്ടറെ ഊര് മൂപ്പൻ കേളപ്പൻ പരമ്പരാഗത രീതിയിൽ അമ്പും വില്ലും നൽകി സ്വീകരിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി, വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജയരാജൻ മാസ്റ്റർ, ശ്രീജ പ്രദീപൻ, ഉമാദേവി, വാർഡ് മെമ്പർ റോയ് പൗലോസ്‌,
ഐ ടിഡിപി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി വി ഗിരിജ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് കോളനിവാസികൾക്കൊപ്പം സമൂഹസദ്യ കഴിച്ചാണ് കലക്ടറും സംഘവും മടങ്ങിയത്.

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!