Connect with us

Breaking News

തളിപ്പറമ്പിൽ സ്വകാര്യ വ്യവസായ പാർക്ക് വരുന്നു

Published

on

Share our post

കണ്ണൂർ : സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിച്ച് കൂടുതൽ സംരംഭകരെ വ്യവസായത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അനുവദിച്ച നാല് സ്വകാര്യ വ്യവസായ പാർക്കുകളിലൊന്ന് കണ്ണൂരിൽ തുടങ്ങാൻ അന്തിമാനുമതിയായി.

2017ലെ പദ്ധതിയാണെങ്കിലും ഈ വർഷം കൂടുതൽ ഇളവുകൾ വരുത്തിയതോടെയാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങാൻ വ്യക്തികൾ മുന്നോട്ടുവന്നത്.

വി.എം.പി. എസ് ഫുഡ് പാർക്ക് ആന്റ് വെഞ്ചേഴ്സിന്റെ കീഴിൽ തളിപ്പറമ്പിലാണ് സ്വകാര്യ വ്യവസായ പാർക്ക് വരുന്നത്. സംസ്ഥാനത്ത് വ്യവസായ പാർക്കുകളിൽ തുടങ്ങാനായി 25 സ്വകാര്യ വ്യക്തികളിൽ നിന്നാണ് നാലുപേരെ തിരഞ്ഞെടുത്തത്. ഇവർക്കുള്ള അനുമതി പത്രം ഇന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിതരണം ചെയ്യും.
സ്വകാര്യ കമ്പനികൾ, കോ-ഓപറേറ്റീവ് സൊസൈറ്റികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർഷ്യങ്ങൾ എന്നിവക്കാണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ അവസരം നൽകിയിരുന്നത്. കുറഞ്ഞത് 10 ഏക്കറോ അതിൽ കൂടുതലോ ഭൂമിയുള്ളവർക്കാണ് മുൻഗണന നൽകിയത്. അപേക്ഷ ലഭിച്ചാൽ ഭൂമി, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പരിശോധിച്ച് വ്യവസായം, ധനകാര്യം, റവന്യൂ, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ സർക്കാർ സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്തിമ അനുമതി നൽകിയത്.ആദ്യ ഘട്ടത്തിൽ ഒരു പാർക്കിൽ 1000 പേർക്ക് ജോലി നൽകാൻ കഴിയുമെന്നാണ് വ്യവസായ വകുപ്പ് അധികൃതരുടെ പ്രതീക്ഷ

 

സർക്കാർ പാർക്കുകൾക്ക് സമാനം

വിജ്ഞാപനം കഴിഞ്ഞാൽ സർക്കാർ വ്യവസായ പാർക്കുകളിലെ അതേ അവകാശങ്ങൾ

ടെക്നോ പാർക്കിന് സമാനമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയും ചുവപ്പുനാടയും ഒഴിവാക്കും

അടിസ്ഥാന സൗകര്യങ്ങൾക്കായി 30 ലക്ഷം രൂപ വീതം സബ്സിഡി

 കൂടിയ സബ് സിഡി മൂന്നു കോടി രൂപ

 അനുമതി ലഭ്യമായാൽ റോഡുകൾ, വൈദ്യുതി, ജലവിതരണം എന്നിവക്ക് സൗകര്യമൊരുക്കും

 പാർക്കിൽ വെയർഹൗസുകൾ, മറ്റ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ, വാഹന സർവീസ്, റിപ്പയർ ഡിപ്പോകൾ എന്നിവക്ക് അനുവദിക്കും

 വാഹന ഷോറൂമുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മാളുകൾ അല്ലെങ്കിൽ റീട്ടെയിൽ ഔട്ട്‌ലറ്റുകൾ എന്നിവ അനുവദിക്കില്ല.

അനുമതി ഏകജാലകം വഴി

എല്ലാ അനുമതിയും ഏകജാലകം വഴി വേഗത്തിലാക്കും. അനുമതികൾ ലഭിച്ചു 3 മാസത്തിനകം കെട്ടിടനിർമാണം തുടങ്ങണം. 2 വർഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കിൽ അനുമതി റദ്ദാക്കും. സംരംഭകൻ പരാജയപ്പെട്ടാൽ പാർക്ക് നടത്തിപ്പ് വ്യവസായ–വാണിജ്യ ഡയറക്ടർ ഏറ്റെടുക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!