Connect with us

Breaking News

പുകവലിക്കാരായ അറുപത് പിന്നിട്ടവർക്ക് അർബുദം വരാൻ സാധ്യതയേറെ

Published

on

Share our post

ഹൃദ്രോഗം, ക്യാൻസർ, വൃക്കരോഗങ്ങൾ എന്നിവയാണ് നിലവിൽ നമ്മുടെ നാട്ടിൽ വളരെയധികമായി കണ്ടുവരുന്ന ഗുരുതര രോഗങ്ങൾ. ഇതിൽ ക്യാൻസർ രോഗം ആഗോളതലത്തിൽ പ്രതിദിനം വർദ്ധിച്ചു വരുന്ന അവസ്ഥയുണ്ട്. രോഗത്തിന്റെ ചികിത്സയെ തുടർന്നുള‌ള അനന്തര ഫലങ്ങളും പലരിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പല സാഹചര്യങ്ങളിലും രോഗത്തെക്കുറിച്ച് അറിയാതെ പോകുന്നതും മറ്റൊരു പ്രശ്‌നമാണ്.

രോഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാര്യമാക്കാതിരിക്കുമ്പോൾ യാഥാർത്ഥത്തിൽ നമ്മൾ രോഗം വളരുവാനുള്ള വഴി തെളിക്കുകയാണ്. ലക്ഷണങ്ങളിൽ പലതും ശരീരം നൽകുന്നുണ്ടെങ്കിലും പലപ്പോഴും അത് കാര്യമായി എടുക്കാറില്ല. ഇത് രോഗത്തെ കൃത്യസമയത്ത് പ്രതിരോധിക്കുന്നതിനെ ബാധിക്കാനിടയുണ്ട്.

ലിംഫോമ എന്ന രോഗം അത്തരത്തിൽ ഒന്നാണ് ശരീരത്തിൽ അണുക്കളെ ചെറുക്കുന്ന ശൃംഖലയുടെ ഭാഗമായ ലിംഫറ്റിക് സിസ്റ്റത്തിന്റെ ക്യാൻസറാണ് ലിംഫോമ. ലിംഫോമയുടെ കാരണങ്ങൾ കൃത്യമായി കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ അപകടസാദ്ധ്യതകളെ തിരിച്ചറിഞ്ഞിട്ടുണ്ട് . ഏകദേശം 60 വയസിനു മുക ളിലുള്ളവരാണ് ലിംഫോമ രോഗികളിൽ കൂടുതലെങ്കിലും കുട്ടികളിലും ഇത് സമാനമായി പ്രകടമാകുന്നുണ്ട്.

ലിംഫ് ഗ്രന്ധികൾ , പ്ലീഹ, തൈമസ് ഗ്രന്ധി, അസ്ഥിമജ്ജ എന്നിവ ലിംഫറ്റിക് സിസ്റ്രത്തിൽ ഉൾപ്പെടുന്നതാണ്. ലിംഫോമ ശരീരത്തിലുടനീളമുള്ള മറ്റ് അവയവങ്ങളെയും മറ്റെല്ലാ ഭാഗങ്ങളേയും ബാധിക്കും. ലോഡ്ജ്കിൻസ് ലിംഫോമ, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ പ്രധാന ഉപവിഭാഗങ്ങളിൽ പെടുന്നതാണ്.

ലക്ഷണങ്ങൾ

ലിംഫോമയിലെ പൊതു ലക്ഷണങ്ങൾ ലിംഫ് നോഡിലെ വീക്കം, അപ്രതീക്ഷിത ഭാരം കുറയ്ക്കൽ, ക്ഷീണം, രാത്രികാല ശ്വാസ തടസങ്ങൾ, പനി, ചൊറിച്ചിൽ ഇതെല്ലാം ലിംഫോമയുടെ ലക്ഷണങ്ങളാണ്.

 

ചികിത്സ

ലിംഫോമ ചികിത്സയ്ക്ക് നാല് രീതികളുണ്ട്.

കീമോതെറാപ്പി

റേഡിയേഷൻ തെറാപ്പി

ബയോളജിക് തെറാപ്പി

സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് / അസ്ഥി മജ്ജ ട്രാൻസ്പാലാന്റ്

 

പ്രതിരോധം

പുകവലി ഒഴിവാക്കുന്നതിലൂടെ രോഗത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായകമാകും


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!