Connect with us

Breaking News

പുകവലിക്കാരായ അറുപത് പിന്നിട്ടവർക്ക് അർബുദം വരാൻ സാധ്യതയേറെ

Published

on

Share our post

ഹൃദ്രോഗം, ക്യാൻസർ, വൃക്കരോഗങ്ങൾ എന്നിവയാണ് നിലവിൽ നമ്മുടെ നാട്ടിൽ വളരെയധികമായി കണ്ടുവരുന്ന ഗുരുതര രോഗങ്ങൾ. ഇതിൽ ക്യാൻസർ രോഗം ആഗോളതലത്തിൽ പ്രതിദിനം വർദ്ധിച്ചു വരുന്ന അവസ്ഥയുണ്ട്. രോഗത്തിന്റെ ചികിത്സയെ തുടർന്നുള‌ള അനന്തര ഫലങ്ങളും പലരിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പല സാഹചര്യങ്ങളിലും രോഗത്തെക്കുറിച്ച് അറിയാതെ പോകുന്നതും മറ്റൊരു പ്രശ്‌നമാണ്.

രോഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാര്യമാക്കാതിരിക്കുമ്പോൾ യാഥാർത്ഥത്തിൽ നമ്മൾ രോഗം വളരുവാനുള്ള വഴി തെളിക്കുകയാണ്. ലക്ഷണങ്ങളിൽ പലതും ശരീരം നൽകുന്നുണ്ടെങ്കിലും പലപ്പോഴും അത് കാര്യമായി എടുക്കാറില്ല. ഇത് രോഗത്തെ കൃത്യസമയത്ത് പ്രതിരോധിക്കുന്നതിനെ ബാധിക്കാനിടയുണ്ട്.

ലിംഫോമ എന്ന രോഗം അത്തരത്തിൽ ഒന്നാണ് ശരീരത്തിൽ അണുക്കളെ ചെറുക്കുന്ന ശൃംഖലയുടെ ഭാഗമായ ലിംഫറ്റിക് സിസ്റ്റത്തിന്റെ ക്യാൻസറാണ് ലിംഫോമ. ലിംഫോമയുടെ കാരണങ്ങൾ കൃത്യമായി കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ അപകടസാദ്ധ്യതകളെ തിരിച്ചറിഞ്ഞിട്ടുണ്ട് . ഏകദേശം 60 വയസിനു മുക ളിലുള്ളവരാണ് ലിംഫോമ രോഗികളിൽ കൂടുതലെങ്കിലും കുട്ടികളിലും ഇത് സമാനമായി പ്രകടമാകുന്നുണ്ട്.

ലിംഫ് ഗ്രന്ധികൾ , പ്ലീഹ, തൈമസ് ഗ്രന്ധി, അസ്ഥിമജ്ജ എന്നിവ ലിംഫറ്റിക് സിസ്റ്രത്തിൽ ഉൾപ്പെടുന്നതാണ്. ലിംഫോമ ശരീരത്തിലുടനീളമുള്ള മറ്റ് അവയവങ്ങളെയും മറ്റെല്ലാ ഭാഗങ്ങളേയും ബാധിക്കും. ലോഡ്ജ്കിൻസ് ലിംഫോമ, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ പ്രധാന ഉപവിഭാഗങ്ങളിൽ പെടുന്നതാണ്.

ലക്ഷണങ്ങൾ

ലിംഫോമയിലെ പൊതു ലക്ഷണങ്ങൾ ലിംഫ് നോഡിലെ വീക്കം, അപ്രതീക്ഷിത ഭാരം കുറയ്ക്കൽ, ക്ഷീണം, രാത്രികാല ശ്വാസ തടസങ്ങൾ, പനി, ചൊറിച്ചിൽ ഇതെല്ലാം ലിംഫോമയുടെ ലക്ഷണങ്ങളാണ്.

 

ചികിത്സ

ലിംഫോമ ചികിത്സയ്ക്ക് നാല് രീതികളുണ്ട്.

കീമോതെറാപ്പി

റേഡിയേഷൻ തെറാപ്പി

ബയോളജിക് തെറാപ്പി

സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് / അസ്ഥി മജ്ജ ട്രാൻസ്പാലാന്റ്

 

പ്രതിരോധം

പുകവലി ഒഴിവാക്കുന്നതിലൂടെ രോഗത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായകമാകും


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!