Connect with us

Breaking News

റേഷൻകടകളിൽനിന്നുള്ള ആട്ടവിതരണം പൂർണമായി നിലച്ചേക്കും

Published

on

Share our post

കണ്ണൂർ: കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞതിനെത്തുടർന്ന് റേഷൻകടകളിൽനിന്ന് മുൻഗണനാവിഭാഗക്കാർക്കുള്ള ആട്ടവിതരണവും പൂർണമായി നിലച്ചേക്കും. നീല, വെള്ള കാർഡുകൾക്കുള്ള ആട്ടവിതരണം നേരത്തേ മുടങ്ങിയിരുന്നു. നിലവിൽ പല റേഷൻകടകളിലും ആട്ടയില്ല.കേരളത്തിന് നൽകിയിരുന്ന റേഷൻ ഗോതമ്പിൽ 6459.07 മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രം ഒറ്റയടിക്ക് നിർത്തിയത്. ഗോതമ്പിന്റെ ഉത്പാദനവും കരുതൽശേഖരവും കുറഞ്ഞതുകൊണ്ടാണിത്. മൊത്തം റേഷൻകാർഡുകളിൽ 57 ശതമാനംവരുന്ന നീല, വെള്ള കാർഡുടമകൾക്കാണ് ഇതോടെ ആട്ടയും ഗോതമ്പും ലഭിക്കാതായത്.

കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന ഗോതമ്പ് സ്വകാര്യ കമ്പനികളിൽ ഏൽപ്പിച്ച് പൊടിയാക്കി വിതരണംചെയ്യുകയാണ് രീതി. ഇങ്ങനെ വിതരണം ചെയ്യുന്ന ആട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് വൻതോതിൽ ആട്ട കടകളിൽനിന്ന് പിൻവലിച്ച് കാലിത്തീറ്റയാക്കി മാറ്റി. അതിനിടയിലാണ് കേന്ദ്രം ഇരുട്ടടിപോലെ ഗോതമ്പ്ക്വാട്ട നിർത്തിയത്.

പകരം റാഗി നൽകുമെന്ന് പറഞ്ഞെങ്കിലും തുടർനടപടിയുണ്ടായില്ല. മുൻഗണനേതര കാർഡുകൾക്ക് രണ്ടുമുതൽ നാലുകിലോവരെ ആട്ട വിതരണം ചെയ്തിരുന്നു. സ്വകാര്യ മാർക്കറ്റിലുള്ളതിന്റെ മൂന്നിലൊന്നു വിലയേ റേഷൻ ആട്ടയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ബി.പി.എൽ. വിഭാഗത്തിലെ കാർഡുകൾക്ക് ഒരുകിലോ വീതമാണ് ആട്ട നൽകുന്നത്. ഇതാണ് പലകടകളിലും ഇപ്പോൾ ലഭിക്കാത്തത്.
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക് മാത്രമായി റേഷൻ പരിമിതപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പറയുന്നു. നേരത്തേ വാർഷിക റേഷൻ വിഹിതം 16.04 ലക്ഷം ടണ്ണിൽനിന്ന്‌ 14.25 ലക്ഷം ടണ്ണായി കുറിച്ചിരുന്നു. അതിനിടെ കേന്ദ്രം മുൻഗണനാവിഭാഗക്കാർക്ക് നൽകുന്ന സ്പെഷ്യൽ റേഷൻ ഈ മാസം അവസാനത്തോടെ നിലയ്ക്കും. 2020 മുതലാണ് കാർഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ അരി (നേരത്തേ നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും) സൗജന്യമായി നൽകിയിരുന്നത്.സ്പെഷ്യൽ അരിയും ഗോതമ്പും വിതരണത്തിനില്ലെങ്കിൽ കമ്മിഷൻ 30 ശതമാനമെങ്കിലും കുറയുമെന്നാണ് റേഷൻകടക്കാർ പറയുന്നത്.

Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!