Connect with us

Breaking News

റേഷൻകടകളിൽനിന്നുള്ള ആട്ടവിതരണം പൂർണമായി നിലച്ചേക്കും

Published

on

Share our post

കണ്ണൂർ: കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞതിനെത്തുടർന്ന് റേഷൻകടകളിൽനിന്ന് മുൻഗണനാവിഭാഗക്കാർക്കുള്ള ആട്ടവിതരണവും പൂർണമായി നിലച്ചേക്കും. നീല, വെള്ള കാർഡുകൾക്കുള്ള ആട്ടവിതരണം നേരത്തേ മുടങ്ങിയിരുന്നു. നിലവിൽ പല റേഷൻകടകളിലും ആട്ടയില്ല.കേരളത്തിന് നൽകിയിരുന്ന റേഷൻ ഗോതമ്പിൽ 6459.07 മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രം ഒറ്റയടിക്ക് നിർത്തിയത്. ഗോതമ്പിന്റെ ഉത്പാദനവും കരുതൽശേഖരവും കുറഞ്ഞതുകൊണ്ടാണിത്. മൊത്തം റേഷൻകാർഡുകളിൽ 57 ശതമാനംവരുന്ന നീല, വെള്ള കാർഡുടമകൾക്കാണ് ഇതോടെ ആട്ടയും ഗോതമ്പും ലഭിക്കാതായത്.

കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന ഗോതമ്പ് സ്വകാര്യ കമ്പനികളിൽ ഏൽപ്പിച്ച് പൊടിയാക്കി വിതരണംചെയ്യുകയാണ് രീതി. ഇങ്ങനെ വിതരണം ചെയ്യുന്ന ആട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് വൻതോതിൽ ആട്ട കടകളിൽനിന്ന് പിൻവലിച്ച് കാലിത്തീറ്റയാക്കി മാറ്റി. അതിനിടയിലാണ് കേന്ദ്രം ഇരുട്ടടിപോലെ ഗോതമ്പ്ക്വാട്ട നിർത്തിയത്.

പകരം റാഗി നൽകുമെന്ന് പറഞ്ഞെങ്കിലും തുടർനടപടിയുണ്ടായില്ല. മുൻഗണനേതര കാർഡുകൾക്ക് രണ്ടുമുതൽ നാലുകിലോവരെ ആട്ട വിതരണം ചെയ്തിരുന്നു. സ്വകാര്യ മാർക്കറ്റിലുള്ളതിന്റെ മൂന്നിലൊന്നു വിലയേ റേഷൻ ആട്ടയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ബി.പി.എൽ. വിഭാഗത്തിലെ കാർഡുകൾക്ക് ഒരുകിലോ വീതമാണ് ആട്ട നൽകുന്നത്. ഇതാണ് പലകടകളിലും ഇപ്പോൾ ലഭിക്കാത്തത്.
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക് മാത്രമായി റേഷൻ പരിമിതപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പറയുന്നു. നേരത്തേ വാർഷിക റേഷൻ വിഹിതം 16.04 ലക്ഷം ടണ്ണിൽനിന്ന്‌ 14.25 ലക്ഷം ടണ്ണായി കുറിച്ചിരുന്നു. അതിനിടെ കേന്ദ്രം മുൻഗണനാവിഭാഗക്കാർക്ക് നൽകുന്ന സ്പെഷ്യൽ റേഷൻ ഈ മാസം അവസാനത്തോടെ നിലയ്ക്കും. 2020 മുതലാണ് കാർഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ അരി (നേരത്തേ നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും) സൗജന്യമായി നൽകിയിരുന്നത്.സ്പെഷ്യൽ അരിയും ഗോതമ്പും വിതരണത്തിനില്ലെങ്കിൽ കമ്മിഷൻ 30 ശതമാനമെങ്കിലും കുറയുമെന്നാണ് റേഷൻകടക്കാർ പറയുന്നത്.

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!