Connect with us

Breaking News

മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം:വില്ലനായത് ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്

Published

on

Share our post

തൃശ്ശൂർ: സംസ്ഥാനത്തെ മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം പോയതിനു കാരണം ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്. ഓൺലൈൻ ക്ലാസുകളിൽനിന്നുനേരെ ക്ലാസ് മുറിയിലേക്കെത്തിയപ്പോൾ അക്ഷരമുറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസരംഗവും കേന്ദ്രസിലബസും ഒരേപോലെ.

ഓൺലൈനിൽ പഠിപ്പിച്ചതിന്റെ ബാക്കി പാഠഭാഗങ്ങൾ തീർക്കുന്നതിൽ മാത്രമായിരുന്നു സ്കൂളുകളുടെ ശ്രദ്ധ. വർഷാന്തപ്പരീക്ഷ ഉണ്ടാവുമെന്നും അതിനുമുമ്പ് പാഠങ്ങൾ തീർക്കണമെന്നുമുള്ള നിർദേശമുണ്ടായിരുന്നു. എഴുത്തും വായനയും ഉറയ്ക്കേണ്ട രണ്ടുവർഷങ്ങൾ നഷ്ടപ്പെട്ട കുട്ടികളിലാണ് 2022 മാർച്ചിൽ എൻ.സി.ആർ.ടി.യും നിപുൺ മിഷനും സർവേ നടത്തിയത്. മൂന്നാം ക്ലാസുകാരിൽ 56 ശതമാനംപേർക്ക് മലയാളം ശരിയായി വായിക്കാനോ എഴുതാനോ കഴിയുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. 2021 നവംബറിലാണ് കോവിഡിനുശേഷം ക്ലാസ് തുടങ്ങിയത്. 50 ശതമാനം കുട്ടികൾ വന്നാൽ മതിയെന്നായിരുന്നു നിർദേശം. ജനുവരിയിൽ മൂന്നാം തരംഗമുണ്ടായി. ഫെബ്രുവരി പകുതി പിന്നിട്ടശേഷമാണ് പിന്നീട് സ്കൂളുകൾ തുറന്നത്. സംസ്ഥാനത്തെ 104 സ്കൂളുകളിലെ 1061 കുട്ടികളിലാണ് സർവേ നടത്തിയത്. സിലബസ് വ്യത്യാസമില്ലാതെയാണ് സ്കൂളുകൾ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഓഫ്‌ലൈനിലേക്ക് മാറുമ്പോൾ കുട്ടികൾക്കുണ്ടായ പഠനവിടവ് നികത്താൻ ബ്രിഡ്ജ് കോഴ്‌സ് ഉണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്നാംക്ലാസ് കുട്ടികളുടെ പഠനവിടവ് അവരുടെ അക്ഷരജ്ഞാനക്കുറവു തന്നെയായിരുന്നു. എന്നാൽ ഒരുശ്രമവും ഉണ്ടായില്ല. എന്താണ് ബ്രിഡ്ജ് കോഴ്‌സ് എന്ന് അധ്യാപകർക്കുപോലും നിശ്ചയമില്ല. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ ഇത്തരം ചിന്തകൾപോലുമുണ്ടായില്ല.

രണ്ടു സർവേ രണ്ടു ഫലം

എന്നാൽ കേന്ദ്രസർക്കാരിന്റെ നാഷണൽ അച്ചീവ്‌മെന്റ് സർവേയിൽ മൂന്നാംക്ലാസിലെ കുട്ടികൾ ഭാഷയുടെ കാര്യത്തിൽ 70 ശതമാനം മികവു പുലർത്തുന്നതായാണ് പറയുന്നത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ സർവേയാണ് കഴിഞ്ഞ നവംബറിൽ നടത്തിയത്. ഈ നാലു ക്ലാസുകളിലുംവെച്ച് മൂന്നാംക്ലാസിലെ ഭാഷാമികവാണ് ഏറ്റവുംമുന്നിൽ. അഞ്ച്, ആറ് ക്ലാസുകളിൽ 57 ശതമാനവും പത്തിൽ 41 ശതമാനവുമാണ് ഭാഷാമികവ്. മൂന്നാം ക്ലാസിലെ ദേശീയശരാശരി 62 ആണ്.


Share our post

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Trending

error: Content is protected !!