Connect with us

Breaking News

മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം:വില്ലനായത് ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്

Published

on

Share our post

തൃശ്ശൂർ: സംസ്ഥാനത്തെ മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം പോയതിനു കാരണം ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്. ഓൺലൈൻ ക്ലാസുകളിൽനിന്നുനേരെ ക്ലാസ് മുറിയിലേക്കെത്തിയപ്പോൾ അക്ഷരമുറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസരംഗവും കേന്ദ്രസിലബസും ഒരേപോലെ.

ഓൺലൈനിൽ പഠിപ്പിച്ചതിന്റെ ബാക്കി പാഠഭാഗങ്ങൾ തീർക്കുന്നതിൽ മാത്രമായിരുന്നു സ്കൂളുകളുടെ ശ്രദ്ധ. വർഷാന്തപ്പരീക്ഷ ഉണ്ടാവുമെന്നും അതിനുമുമ്പ് പാഠങ്ങൾ തീർക്കണമെന്നുമുള്ള നിർദേശമുണ്ടായിരുന്നു. എഴുത്തും വായനയും ഉറയ്ക്കേണ്ട രണ്ടുവർഷങ്ങൾ നഷ്ടപ്പെട്ട കുട്ടികളിലാണ് 2022 മാർച്ചിൽ എൻ.സി.ആർ.ടി.യും നിപുൺ മിഷനും സർവേ നടത്തിയത്. മൂന്നാം ക്ലാസുകാരിൽ 56 ശതമാനംപേർക്ക് മലയാളം ശരിയായി വായിക്കാനോ എഴുതാനോ കഴിയുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. 2021 നവംബറിലാണ് കോവിഡിനുശേഷം ക്ലാസ് തുടങ്ങിയത്. 50 ശതമാനം കുട്ടികൾ വന്നാൽ മതിയെന്നായിരുന്നു നിർദേശം. ജനുവരിയിൽ മൂന്നാം തരംഗമുണ്ടായി. ഫെബ്രുവരി പകുതി പിന്നിട്ടശേഷമാണ് പിന്നീട് സ്കൂളുകൾ തുറന്നത്. സംസ്ഥാനത്തെ 104 സ്കൂളുകളിലെ 1061 കുട്ടികളിലാണ് സർവേ നടത്തിയത്. സിലബസ് വ്യത്യാസമില്ലാതെയാണ് സ്കൂളുകൾ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഓഫ്‌ലൈനിലേക്ക് മാറുമ്പോൾ കുട്ടികൾക്കുണ്ടായ പഠനവിടവ് നികത്താൻ ബ്രിഡ്ജ് കോഴ്‌സ് ഉണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്നാംക്ലാസ് കുട്ടികളുടെ പഠനവിടവ് അവരുടെ അക്ഷരജ്ഞാനക്കുറവു തന്നെയായിരുന്നു. എന്നാൽ ഒരുശ്രമവും ഉണ്ടായില്ല. എന്താണ് ബ്രിഡ്ജ് കോഴ്‌സ് എന്ന് അധ്യാപകർക്കുപോലും നിശ്ചയമില്ല. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ ഇത്തരം ചിന്തകൾപോലുമുണ്ടായില്ല.

രണ്ടു സർവേ രണ്ടു ഫലം

എന്നാൽ കേന്ദ്രസർക്കാരിന്റെ നാഷണൽ അച്ചീവ്‌മെന്റ് സർവേയിൽ മൂന്നാംക്ലാസിലെ കുട്ടികൾ ഭാഷയുടെ കാര്യത്തിൽ 70 ശതമാനം മികവു പുലർത്തുന്നതായാണ് പറയുന്നത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ സർവേയാണ് കഴിഞ്ഞ നവംബറിൽ നടത്തിയത്. ഈ നാലു ക്ലാസുകളിലുംവെച്ച് മൂന്നാംക്ലാസിലെ ഭാഷാമികവാണ് ഏറ്റവുംമുന്നിൽ. അഞ്ച്, ആറ് ക്ലാസുകളിൽ 57 ശതമാനവും പത്തിൽ 41 ശതമാനവുമാണ് ഭാഷാമികവ്. മൂന്നാം ക്ലാസിലെ ദേശീയശരാശരി 62 ആണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!