Connect with us

Breaking News

‘ഓണംകേറാമൂല’യായി തിയേറ്ററുകൾ, തിയേറ്റർ-ഒ.ടി.ടി. റിലീസ് തർക്കപരിഹാരം വൈകുന്നു

Published

on

Share our post

കൊച്ചി: കോവിഡ് കാലത്തിനുശേഷം ഓണാഘോഷങ്ങളുടെ പാരമ്യത്തിലേക്കു തിരിച്ചെത്തിയ കേരളത്തിനു സിനിമകളുടെ കാര്യത്തിൽ നിറംമങ്ങൽ. സൂപ്പർതാരങ്ങളടക്കം പല പ്രമുഖതാരങ്ങളുടെയും സിനിമകൾ ഇല്ലാതെയാണ് ഇക്കുറി മലയാളത്തിന്റെ വെള്ളിത്തിരയിൽ ഓണമെത്തുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്ക്, മോഹൻലാലിന്റെ ‘മോൺസ്റ്റർ’, പൃഥ്വിരാജിന്റെ ‘ഗോൾഡ്’ തുടങ്ങിയ ചിത്രങ്ങൾ ഓണത്തിനെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും റിലീസ് നീട്ടി. സിനിമകൾ കുറഞ്ഞതിനൊപ്പം തിയേറ്റർ-ഒ.ടി.ടി. റിലീസ് തർക്കപരിഹാരം വൈകുന്നതും മേഖലയിൽ ആശങ്ക ബാക്കിയാക്കുന്നുണ്ട്.

ബേസിൽ ജോസഫ് നായകനായ ‘പാൽതു ജാൻവർ’ എന്ന സിനിമ മാത്രമാണ് ഇക്കുറി ഓണത്തിനുമുമ്പുതന്നെ തിയേറ്ററിലെത്തിയ ചിത്രം. വിനയൻ സംവിധാനംചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ട്’, എൻ. ശ്രീജിത്ത് സംവിധാനംചെയ്ത ‘ഒരു തെക്കൻ തല്ലുകേസ്’ എന്നീ സിനിമകൾ വ്യാഴാഴ്ചയെത്തും. കുഞ്ചാക്കോ ബോബൻ-അരവിന്ദ് സ്വാമി ചിത്രമായ ‘ഒറ്റ്’ വ്യാഴാഴ്ച എത്തിയേക്കും.
പരാജയചിത്രങ്ങളുടെ എണ്ണംകൂടിയതോടെ മലയാളസിനിമയിൽ ഈവർഷം പകുതി പിന്നിട്ടപ്പോൾ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഈവർഷം ജനുവരിമുതൽ ജൂൺവരെയുള്ള ആറുമാസത്തിനിടയിൽ 108 മലയാളസിനിമകളാണ് റിലീസ് ചെയ്തത്. ഇതിൽ 37 എണ്ണവും നേരിട്ട്‌ ഒ.ടി.ടി. റിലീസായിരുന്നു.സിനിമകളുടെ റിലീസ് സംബന്ധിച്ച് തിയേറ്ററുകളും ഒ.ടി.ടി.യും തമ്മിലുള്ള തർക്കം ഓണസമയത്ത്‌ പരിഹരിക്കാനായിരുന്നു ശ്രമങ്ങൾ നടന്നത്. സിനിമാമേഖലയിലെ പ്രശ്നങ്ങളിൽ ഓണത്തിനുമുമ്പ് അന്തിമതീരുമാനം പ്രഖ്യാപിക്കണമെന്ന്‌ തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക്’ ഫിലിം ചേംബറിനോടു ആവശ്യപ്പെട്ടിരുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിനുശേഷമേ ഒ.ടി.ടി.ക്കു നൽകാവൂയെന്ന വ്യവസ്ഥ കൃത്യമായി പാലിക്കണമെന്നാണ് ‘ഫിയോകി’ന്റെ പ്രഥമ ആവശ്യം.

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!