Connect with us

Breaking News

അതിരാവിലെ ജോലിക്കാരുടെ കൈയിൽ ഫ്രൂട്ടി കവർ,സംഗതി ‘എനർജി ഡ്രിംഗ്’, ഒരുകവർ കുടിച്ചാൽ പിന്നെ ഇഴയും

Published

on

Share our post

കൊച്ചി: അതി രാവിലെ മുതൽ കലൂരിൽ ജോലി അന്വേഷിച്ച് തമ്പടിക്കുന്ന അന്യസംസ്ഥാനക്കാരുടെ കൈയിലെല്ലാം മാങ്കോ ഫ്രൂട്ടി ! കടകൾ തുറക്കും മുമ്പേയുള്ള ഫ്രൂട്ടി കച്ചവടം അന്വേഷിച്ച് ഇറങ്ങിയ എക്സൈസ് എത്തി നിന്നത് മണപ്പാട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കോളാഞ്ചി സ്വദേശി മുത്തുപ്പാണ്ടിയുടെ (പാൽപാണ്ടി) വീട്ടിൽ. പിന്നീടാണ് അന്യസംസ്ഥാന തൊഴിലാളികളുടെ ഫ്രൂട്ടി പ്രിയം എക്സൈസ് ഉദ്യോഗസ്ഥർക്ക് പിടികിട്ടിയത്. പാൽപാണ്ടി, ഭാര്യയുടെ സഹായത്തോടെ മാങ്കോ ജ്യൂസ് പോലെ കലക്കി കുപ്പിയിലാക്കി വിറ്റിരുന്നത് അസ്സൽ ജവാൻ. ഒരുകുപ്പി അകത്താക്കിയാൽ മതി പിമ്പിരിയാകും. ബിവറേജിൽ നിന്ന് ജവാനടക്കം വിലകുറവുള്ള മദ്യവും വാങ്ങി മഞ്ഞപ്പൊടിയും മറ്റും ചേർത്താണ് പാൽപാണ്ടി എനർജി ഡ്രിംഗ് നിർമ്മിച്ചിരുന്നതത്രേ. കുപ്പിക്കൊന്നിന് 50രൂപ നിരക്കിലായിരുന്നു സർബത്ത് ഷേക്കെന്ന പേരിലെ കച്ചവടം.

 വില്പനയെല്ലാംസഹായി

കെട്ടിട നിർമ്മാണത്തിനും മറ്റും തൊഴിലാളികളെ നൽകുന്ന കരാറുകാരനാണ് പാൽപാണ്ടി. അടുത്തിടെയായാണ് മദ്യവില്പനയിലേത്ത് തിരിഞ്ഞത്. വീട്ടിൽ നിർമ്മിക്കുന്ന കലക്ക് മദ്യം അതിരാവിലെ കുപ്പികളിലാക്കി കലൂർ സ്റ്റാൻഡിനോട് ചേർന്നുള്ള കള്ളുഷാപ്പിന് പിന്നിൽ കൊണ്ടുവയ്ക്കും.

ഇയാളുടെ സന്തതസഹചാരിയാണ് കച്ചവടമെല്ലാം നടത്തുന്നത്. ആവശ്യക്കാരെ നേരിൽകണ്ട് കച്ചവടമുറപ്പിച്ച് കുപ്പിയെത്തിച്ച് നൽകും. സ്റ്റോക്ക് തീർന്നാൽ പാൽപാണ്ടിയെ ഫോണിൽ വിളിച്ച് പറയും. പിന്നാലെ കുപ്പികളുമായി പാൽപാണ്ടിയെത്തും. സഹായിയും എക്സൈസ് പിടിയിലായിട്ടുണ്ട്.

 മദ്യം പരിശോധനയ്ക്ക്

പുലർച്ചെ നടക്കാനാണെന്ന് വ്യാജേനെ ഇറങ്ങി ആളുകൾ നഗരത്തിൽ ഉപേക്ഷിക്കുന്ന ഫ്രൂട്ടിയുടെയും മറ്റും ചെറിയ കുപ്പികൾ ശേഖരിക്കും. പിന്നീട് കഴുകി വൃത്തിയാക്കും. കുപ്പിയുടെ സ്റ്റിക്കർ നീക്കില്ല. മിക്സ് മദ്യം കണ്ടാൽ മാങ്കോ ജ്യൂസാണന്നേ തോന്നൂ. പാൽപാണ്ടിയുടെ കലക്ക് മദ്യം കെമിക്കൽ ലാബിലേക്ക് അയച്ചു. ഫലം വരുമ്പോഴറിയാം പാൽപ്പാണ്ടിയുടെ യഥാർത്ഥ ഫോർമുല !


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!