Connect with us

Breaking News

5ജിയ്‌ക്കൊപ്പം ബണ്ടില്‍ ഓഫറുകള്‍; നിരക്ക് കുറയ്ക്കാന്‍ കൈകോര്‍ത്ത് ബ്രാന്‍ഡുകളും ടെലികോം കമ്പനികളും

Published

on

Share our post

ഇന്ത്യന്‍ വിപണിയില്‍ സ്വീകാര്യത നേടണമെങ്കില്‍ അതിന് വിലക്കുറവിന്റെ പിന്തുണ കൂടി വേണം. പണ്ട് ജിയോ 4ജി പ്ലാനുകള്‍ അവതരിപ്പിച്ചതും ഷാവോമി സ്മാര്‍ട്‌ഫോണ്‍ വിപണി പിടിച്ചടക്കിയതും വിലക്കുറവില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയാണ്.ഈ മാതൃക തന്നെ 5ജി ഫോണുകളുടെ കാര്യത്തിലും പ്രയോഗിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. ഇതിനായി സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ടെലികോം സേവനദാതാക്കളും കൈകോര്‍ക്കുകയാണ്. കുറഞ്ഞ നിരക്കില്‍ ഫോണുകളും 5ജി കണക്ഷനുകളും ലഭ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഫോണിന്റെ നിരക്കിലും 5ജി കണക്ഷനിലും ഇളവും കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല എന്നാണ് കമ്പനികള്‍ പറയുന്നത്. ഉപയോക്താക്കളെ, പ്രത്യേകിച്ച് ഉയര്‍ന്ന തുക ചെലവാക്കുന്നവരെ ആകര്‍ഷിക്കാന്‍ , അണ്‍ലിമിറ്റഡ് ഡാറ്റ, ഒടിടി സേവനങ്ങള്‍, ഗെയിമിംഗ് എന്നിവ ഒന്നിച്ച് നല്‍കുന്ന ബണ്ടില്‍ പ്ലാനുകള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.തങ്ങളുടെ സി സീരീസ് മോഡലുകള്‍ക്ക് വേണ്ടി ഭാരതി എയര്‍ടെല്ലുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് റിയല്‍മി ഇന്ത്യ മേധാവി മാധവ് ഷേത്ത് അടുത്തിടെ പറഞ്ഞിരുന്നു. കാഷ്ബാക്ക്, ആഡ്-ഓണ്‍ ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബണ്ടില്‍ ഓഫറിലുണ്ടാവുക. റിയല്‍മി സി 30 വാങ്ങുന്ന എയര്‍ടെല്‍ ഉപഭോക്താവിന് 750 രൂപ ഡിസ്‌കൗണ്ട് പോലുള്ള ഓഫറുകളായിരിക്കും ഇത്. മറ്റ് ഫോണുകളിലും കമ്പനി ഈ രീതി പിന്തുടരുമെന്നും ഷേത്ത് പറഞ്ഞു.

മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇപ്പോഴും ഇങ്ങനെയുള്ള സഹകരണം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഷാവോമി, ഓപ്പോ, വിവോ, സാംസങ് പോലുള്ള കമ്പനികള്‍ വിവിധ ടെലികോം സേവന ദാതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.റിലയന്‍സ് ജിയോ ഗൂഗിളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി ജിയോഫോണുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. 5ജി സേവനങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ബ്രാന്‍ഡുകളുമായി ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

2ജി, 3ജി, 5ജി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി 5ജി ഓഫറുകള്‍ കൂടുതലും ബണ്ടിലുകളായാവും നല്‍കുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒടിടി, ഗെയിമിങ് പോലുള്ളവ മാത്രമാവില്ല. ബിസിനസ് കണക്ഷനുകളെടുക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ള ആഡ് ഓണ്‍ ഓഫറുകളും അതിലുണ്ടാവും.പ്രീമിയം നിരക്കുകളിലായിരിക്കും 5ജി താരിഫുകള്‍ ഉണ്ടാവുക. അണ്‍ലിമിറ്റഡ് ഡാറ്റ, ഓടിടി സേവനങ്ങള്‍, ഗെയിമിങ് എല്ലാം അടങ്ങുന്ന പ്ലാനുകള്‍ക്ക് വലിയ തുക നല്‍കേണ്ടി വരും.അതുപോലെ, ഫോണിന്റെ വില കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ജിയോ, ഗൂഗിള്‍ സഹകരണം അതിനൊരു ഉദാഹരണമാണ്.

ഉത്പന്നങ്ങളുടെ വിലയ്ക്ക് വലിയ പ്രാധാന്യമുള്ള ഇന്ത്യ പോലുള്ളൊരു വിപണിയില്‍ 5ജി ഫോണുകള്‍ 10000 രൂപയില്‍ താഴെ ലഭ്യമാക്കുകയെന്നത് വലിയൊരു നീക്കമായിരിക്കും. നിലവില്‍ 5ജി ഫോണുകള്‍ക്ക് കുറഞ്ഞത് 13000 രൂപ വിലയുണ്ട്. ഈ വര്‍ഷം തന്നെ അത് 11000 ലേക്കും അടുത്ത വര്‍ഷത്തോടെ 10000 ലേക്കും കുറയ്ക്കാനുള്ള ശ്രമങ്ങളാണ് കമ്പനികള്‍ നടത്തിവരുന്നത്.നിലവില്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്‌ഫോണുകളിലേക്കുള്ള മാറ്റം മന്ദഗതിയിലാണ്. ഈ സാഹചര്യത്തില്‍ 5ജി ഫോണുകളിലേക്കുള്ള മാറ്റം എത്രത്തോളം വിജയകരമാവുമെന്ന് പറയാനാവില്ല. ഇത് മറികടക്കാനും വലിയ ബണ്ടില്‍ ഓഫറുകള്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!