Connect with us

Breaking News

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ സംഗീതമയം

Published

on

Share our post

പേരാമ്പ്ര: രസതന്ത്രമാണ് പഠിച്ചതെങ്കിലും ക്യാമറയുടെ രസതന്ത്രമാണ് ഇപ്പോള്‍ സംഗീതാ ദാമോദരന് ഏറെ പ്രിയം. നീണ്ടകാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന വന്യജീവികളുടെ മികച്ചൊരു ചിത്രം, അതിന്റെ ആഹ്‌ളാദം, വീണ്ടും ക്യാമറയുമായി ഇറങ്ങിത്തിരിക്കാന്‍ സംഗീതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു… വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ചുരുങ്ങിയകാലംകൊണ്ട് തന്റേതായ സാന്നിധ്യമറിയിക്കുകയാണ് സംഗീത.

ജീവജാലങ്ങളുടെ മനോഹരമായ ഒട്ടേറെ ചിത്രങ്ങള്‍ ഈ ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ട്. ക്യാമറയുമായി സംഗീത അടുപ്പം തുടങ്ങിയിട്ട് കുറച്ചായെങ്കിലും മൂന്നുവര്‍ഷംമുമ്പാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും സജീവമായത്. ബാലുശ്ശേരി സ്വദേശിയായ സംഗീത ഖത്തറിലാണ് ജീവിക്കുന്നത്.അവിടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറാണ് ഭര്‍ത്താവ് പ്രകാശ്. ഖത്തറിലെ ഫോട്ടോഗ്രാഫി മലയാളമെന്ന ഗ്രൂപ്പില്‍ ചേര്‍ന്നതോടെ ഫോട്ടോഗ്രാഫിയില്‍ പുതിയ വഴി തുറന്നുകിട്ടി. വര്‍ക്ഷോപ്പുകളില്‍ പങ്കെടുത്തും ഓണ്‍ലൈന്‍ ക്ലാസുകള്‍ കേട്ടും കൂടുതല്‍ കാര്യങ്ങള്‍ മെല്ലെ പഠിച്ചെടുത്തു. ചെറുപ്പത്തിലേയുള്ള ചിത്രംവരയിലെ കമ്പം ഫോട്ടോഗ്രാഫിയില്‍ പുതിയ വര്‍ണങ്ങള്‍ വീണ്ടെടുത്തു.
ഖത്തറിലെ ഫാമുകളില്‍ പക്ഷികളുടെയും ചെറുജീവികളുടെയും ചിത്രങ്ങളെടുത്തായിരുന്നു തുടക്കം. ഇതെല്ലാം ഇന്‍സ്റ്റഗ്രാമിലിടാറുണ്ടായിരുന്നു. മികച്ച ചിത്രങ്ങളെന്ന് സുഹൃത്തുക്കള്‍ അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. ഭര്‍ത്താവ് പ്രകാശിന്റെ പ്രോത്സാഹനവുംകൂടിയായപ്പോള്‍ പുതിയ ക്യാമറാ ലെന്‍സുകള്‍ വാങ്ങി വന്യജീവികളെത്തേടി യാത്രയും തുടങ്ങി.കെനിയയിലെ മാസൈ മാരാ വന്യജീവിസങ്കേതത്തില്‍ രണ്ടുതവണ സംഗീതയെത്തി. സിംഹവും ചീറ്റയും ആനകളും സീബ്രയും നിറഞ്ഞൊരു ലോകത്തെ ക്യാമറക്കണ്ണുകള്‍ വിസ്മയത്തോടെ പകര്‍ത്തി. രണ്ടാംതവണ തനിച്ചായിരുന്നു യാത്ര. ഒരു കാട്ടുപോത്തിനെ അഞ്ചു സിംഹങ്ങള്‍ ഓടിച്ചിട്ട് പിടികൂടി തിന്നുന്ന കാഴ്ച അപൂര്‍വചിത്രമായി അവിടെനിന്ന് പകര്‍ത്താനായത് സംഗീത ഓര്‍മിക്കുന്നു.

ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് ഇന്ത്യന്‍ വനസങ്കേതങ്ങളില്‍ ക്യാമറയുമായി പോകാറുള്ളത്. നാഗര്‍ഹോളെ, ബന്ദിപ്പുര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ ആ യാത്രയ്ക്കിടയില്‍ നല്ല ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്.കുടുംബത്തൊടൊപ്പം പോയി ഒരിടത്ത് തങ്ങിയശേഷം ക്യാമറയുമായി ചിത്രം പകര്‍ത്താന്‍ തനിച്ചിറങ്ങാറാണ് നാട്ടിലേക്ക് എത്തുമ്പോള്‍ പതിവ്. ഫുഡ് ഫോട്ടോഗ്രാഫിയിലും ഇടയ്ക്ക് ഒരുകൈ നോക്കും. ഖത്തറിലെ ഫോട്ടോഗ്രാഫര്‍മാരുടെ ഗ്രൂപ്പ് ഫോട്ടോഗ്രാഫി എക്സിബിഷനില്‍ സംഗീത പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബാലുശ്ശേരി ‘ശ്രീവത്സ’ത്തില്‍ ദാമോദരന്റെയും ശാന്തകുമാരിയുടെയും മകളാണ് സംഗീത. വിദ്യാര്‍ഥികളായ ഹര്‍ഷിതും ഈഷയും മക്കള്‍.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!