Connect with us

Breaking News

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ സംഗീതമയം

Published

on

Share our post

പേരാമ്പ്ര: രസതന്ത്രമാണ് പഠിച്ചതെങ്കിലും ക്യാമറയുടെ രസതന്ത്രമാണ് ഇപ്പോള്‍ സംഗീതാ ദാമോദരന് ഏറെ പ്രിയം. നീണ്ടകാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന വന്യജീവികളുടെ മികച്ചൊരു ചിത്രം, അതിന്റെ ആഹ്‌ളാദം, വീണ്ടും ക്യാമറയുമായി ഇറങ്ങിത്തിരിക്കാന്‍ സംഗീതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു… വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ചുരുങ്ങിയകാലംകൊണ്ട് തന്റേതായ സാന്നിധ്യമറിയിക്കുകയാണ് സംഗീത.

ജീവജാലങ്ങളുടെ മനോഹരമായ ഒട്ടേറെ ചിത്രങ്ങള്‍ ഈ ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ട്. ക്യാമറയുമായി സംഗീത അടുപ്പം തുടങ്ങിയിട്ട് കുറച്ചായെങ്കിലും മൂന്നുവര്‍ഷംമുമ്പാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും സജീവമായത്. ബാലുശ്ശേരി സ്വദേശിയായ സംഗീത ഖത്തറിലാണ് ജീവിക്കുന്നത്.അവിടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറാണ് ഭര്‍ത്താവ് പ്രകാശ്. ഖത്തറിലെ ഫോട്ടോഗ്രാഫി മലയാളമെന്ന ഗ്രൂപ്പില്‍ ചേര്‍ന്നതോടെ ഫോട്ടോഗ്രാഫിയില്‍ പുതിയ വഴി തുറന്നുകിട്ടി. വര്‍ക്ഷോപ്പുകളില്‍ പങ്കെടുത്തും ഓണ്‍ലൈന്‍ ക്ലാസുകള്‍ കേട്ടും കൂടുതല്‍ കാര്യങ്ങള്‍ മെല്ലെ പഠിച്ചെടുത്തു. ചെറുപ്പത്തിലേയുള്ള ചിത്രംവരയിലെ കമ്പം ഫോട്ടോഗ്രാഫിയില്‍ പുതിയ വര്‍ണങ്ങള്‍ വീണ്ടെടുത്തു.
ഖത്തറിലെ ഫാമുകളില്‍ പക്ഷികളുടെയും ചെറുജീവികളുടെയും ചിത്രങ്ങളെടുത്തായിരുന്നു തുടക്കം. ഇതെല്ലാം ഇന്‍സ്റ്റഗ്രാമിലിടാറുണ്ടായിരുന്നു. മികച്ച ചിത്രങ്ങളെന്ന് സുഹൃത്തുക്കള്‍ അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. ഭര്‍ത്താവ് പ്രകാശിന്റെ പ്രോത്സാഹനവുംകൂടിയായപ്പോള്‍ പുതിയ ക്യാമറാ ലെന്‍സുകള്‍ വാങ്ങി വന്യജീവികളെത്തേടി യാത്രയും തുടങ്ങി.കെനിയയിലെ മാസൈ മാരാ വന്യജീവിസങ്കേതത്തില്‍ രണ്ടുതവണ സംഗീതയെത്തി. സിംഹവും ചീറ്റയും ആനകളും സീബ്രയും നിറഞ്ഞൊരു ലോകത്തെ ക്യാമറക്കണ്ണുകള്‍ വിസ്മയത്തോടെ പകര്‍ത്തി. രണ്ടാംതവണ തനിച്ചായിരുന്നു യാത്ര. ഒരു കാട്ടുപോത്തിനെ അഞ്ചു സിംഹങ്ങള്‍ ഓടിച്ചിട്ട് പിടികൂടി തിന്നുന്ന കാഴ്ച അപൂര്‍വചിത്രമായി അവിടെനിന്ന് പകര്‍ത്താനായത് സംഗീത ഓര്‍മിക്കുന്നു.

ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് ഇന്ത്യന്‍ വനസങ്കേതങ്ങളില്‍ ക്യാമറയുമായി പോകാറുള്ളത്. നാഗര്‍ഹോളെ, ബന്ദിപ്പുര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ ആ യാത്രയ്ക്കിടയില്‍ നല്ല ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്.കുടുംബത്തൊടൊപ്പം പോയി ഒരിടത്ത് തങ്ങിയശേഷം ക്യാമറയുമായി ചിത്രം പകര്‍ത്താന്‍ തനിച്ചിറങ്ങാറാണ് നാട്ടിലേക്ക് എത്തുമ്പോള്‍ പതിവ്. ഫുഡ് ഫോട്ടോഗ്രാഫിയിലും ഇടയ്ക്ക് ഒരുകൈ നോക്കും. ഖത്തറിലെ ഫോട്ടോഗ്രാഫര്‍മാരുടെ ഗ്രൂപ്പ് ഫോട്ടോഗ്രാഫി എക്സിബിഷനില്‍ സംഗീത പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബാലുശ്ശേരി ‘ശ്രീവത്സ’ത്തില്‍ ദാമോദരന്റെയും ശാന്തകുമാരിയുടെയും മകളാണ് സംഗീത. വിദ്യാര്‍ഥികളായ ഹര്‍ഷിതും ഈഷയും മക്കള്‍.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!