Breaking News
ദുരന്തഭൂമിയിൽ തുടക്കം മുതൽ രക്ഷകരായി പേരാവൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ

പേരാവൂർ:പൂളക്കുറ്റി,ചെക്കേരി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ തുടക്കം തന്നെ രക്ഷകരായത് അഗ്‌നി രക്ഷാസേനയുടെ ഇടപെടൽ. മരണം മുഖാമുഖം കണ്ട രണ്ട് പേരുൾപ്പെടെ ഏഴ് പേരെയാണ് ദുരന്തമുഖത്ത് നിന്നും രാത്രിയിൽ അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ രക്ഷിച്ചത്. സിവിൽ ഡിഫൻസ് പ്രവർത്തകരുടെ ഇടപെടലും രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തി.
ആഗസ്റ്റ് ഒന്നിന് രാത്രി ഏഴരയോടെ പേരാവൂർ അഗ്നിരക്ഷാ നിലയത്തിൽ ലഭിച്ച ഫോൺ കോളിലൂടെയാണ് ദുരന്തം ലോകമറിയുന്നത്. നെടുംപുറംചാലിൽ വെള്ളം കയറിയെന്നായിരുന്നു ഫോൺ കോൾ. സ്റ്റേഷൻ ഓഫീസർ സി.ശശിയുടെ നേതൃത്വത്തിലുള്ളസേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.സഹായത്തിന് ജെ സി ബി യും വിളിച്ചു. റോഡിലെ തടസ്സങ്ങൾ നീക്കി പോകവേയാണ് പൂളക്കുറ്റി മേലെ വെള്ളറയിൽ ഉരുൾ പൊട്ടിവീട് തകർന്ന വിവരമറിയുന്നത്. അങ്ങോട്ട് നീങ്ങിയ സംഘത്തിന് ഇരുട്ടും മഴയും തടസ്സമായെങ്കിലും പൂളക്കുറ്റി പി.എച്ച്.സി സബ് സെന്ററിനടുത്ത് മലവെള്ളപാച്ചിലിൽ രണ്ട് സ്ത്രീകൾ മരം പിടിച്ച് നിൽക്കുന്നത് ടോർച്ച് വെളിച്ചത്തിൽ കണ്ടു.
സേനാംഗങ്ങളായ കെ.ഷിജു, ബസ്‌ലേൽ, കെ.എസ്.രമേഷ്,എം.രമേഷ് കുമാർ,എം.ആർ.രതീഷ് എന്നിവർ ഒഴുക്കിനെ അവഗണിച്ച് വടത്തിന്റെ സഹായത്തോടെ ഇരുവരേയും കരക്കെത്തിച്ചു.പി.എച്ച്.സിയിലെ നേഴ്‌സും ചങ്ങനാശേരി സ്വദേശിയുമായ നാദിറയും ഉമ്മ നസീമയുമായിരുന്നു അത്. നാദിറയുടെ മകൾ രണ്ടര വയസുകാരി നുമാസ് തസ്ലീമയെ അതിന് തൊട്ടുമുമ്പ് മലവെള്ളം കൊണ്ടു പോയിരുന്നു.
തുടർന്ന് കേളോത്ത് മുകുന്ദൻ, ഭാര്യ വിമല, തെക്കെ രാമനാട്ട്പതി രാജു, ഭാര്യ ശൈല, മകൾ ശിൽപ എന്നിവരെയും രാത്രി തന്നെ ഫയർഫോഴ്‌സ്’ സേനാംഗങ്ങൾ അതിസാഹസികമായി രക്ഷപ്പെടുത്തി. ആഗസ്റ്റ് രണ്ടിന് പുലർച്ചെയോടാരംഭിച്ച തെരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഫയർഫോഴ്‌സ് സേനാംഗങ്ങൾ കണ്ണികളായി. കണ്ണൂർ ഡിഎസ്‌സിയുടെയും എൻഡിആർഎഫിന്റെയും സേനാംഗങ്ങൾ കൂടി സ്ഥലത്തെത്തി.
റീജിയണൽ ഫയർ ഓഫീസർ പി.രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ ബി.രാജ് എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. നൂറേക്കർ റോഡിലെ പാലം തകർന്ന് ഒറ്റപ്പെട്ടു പോയ 32 പേരെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിലും ജില്ലയിലെ അഗ്‌നിശമന രക്ഷാ സേനാംഗങ്ങൾ വലിയ പങ്കാണ് വഹിച്ചത്. സിവിൽ ഡിഫൻസ്, നാട്ടുകാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർക്കൊപ്പം ഒരു മെയ്യായി പ്രവർത്തിച്ചാണ് അഗ്‌നിശമന രക്ഷാ സേനാഗങ്ങൾ ദുരന്തഭൂമിയിലെ രക്ഷകരായത്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്