Connect with us

Breaking News

മരുന്നുകടകളിൽ സി.സി.ടി.വി. സ്ഥാപിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ

Published

on

Share our post

കണ്ണൂർ: മയക്കവും ലഹരിയും ഉണ്ടാക്കുന്ന മരുന്നുകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ മരുന്നുകടകളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങൾ നിർദേശം ഇതിനകം നടപ്പാക്കിത്തുടങ്ങി. തുടക്കത്തിൽ രാജ്യത്തെ 155 ജില്ലകൾ കേന്ദ്രീകരിച്ചാണ് നടപടി. കേരളത്തിൽ കൊല്ലം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കളക്ടർമാരാണ് ഇക്കാര്യം നടപ്പാക്കേണ്ടത്.

പുതുച്ചേരിയിലെ ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ വിഭാഗം നാല് മേഖലകളിലെ എല്ലാ മരുന്നുകടകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാനസികനിലയിൽ മാറ്റമുണ്ടാക്കുന്ന സൈക്കോട്രോപിക് മരുന്നുകളും മയക്കമുണ്ടാക്കുന്ന മരുന്നുകളും കുട്ടികൾക്ക് വിൽക്കുന്നത് നിരീക്ഷിക്കുകയാണ് ലക്ഷ്യം. സി.സി.ടി.വി. ദൃശ്യങ്ങൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധിക്കും. പുതുച്ചേരി, യാനം, കാരയ്ക്കൽ, മാഹി എന്നീ നാല് മേഖലകളിലായി ആയിരത്തോളം റീട്ടെയിൽ മരുന്നുകടകളുണ്ട്‌. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ റീട്ടെയിൽ യൂണിറ്റുകളും ക്യാമറ നിരീക്ഷണത്തിന് കീഴിലാകും.

മാഹിയിൽ 23 മരുന്നുകടകളും ഒരു ജൻ ഔഷധി സ്റ്റോറും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സി.സി.ടി.വി. നിരീക്ഷണത്തിനുപുറമെ മരുന്നുകടകളിൽ ഷെഡ്യൂൾ എച്ച് വൺ രജിസ്റ്റർ സൂക്ഷിക്കാനും നിർദേശമുണ്ട്. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെ ചില മരുന്നുകടകളിൽനിന്ന് കുട്ടികൾതന്നെ തുടർച്ചയായി ചില മയക്കംവരുന്ന മരുന്നുകൾ വാങ്ങിക്കൊണ്ടുപോകുന്നതായുള്ള പരാതിയെത്തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം നടന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കുട്ടികളിലെ ലഹരി ഉപയോഗം നൂറുശതമാനത്തോളം വർധിച്ചതായി പറയുന്നു.

സി.സി.ടി.വി. ക്യാമറകളുടെ ആവശ്യകതയെക്കുറിച്ച് ഡ്രഗ് കൺട്രോളർ ഡിപ്പാർട്ട്‌മെന്റ് റീട്ടെയിൽ കെമിസ്റ്റുകൾക്കായി ശില്പശാല സംഘടിപ്പിക്കുന്നുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!