Connect with us

Breaking News

പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി: സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല

Published

on

Share our post

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി കേരളത്തിലെ ഖനനമേഖലയില്‍ വലിയമാറ്റം വരുത്തില്ല. ഖനന നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ കേരളം 2015-ല്‍ തന്നെ ലഘൂകരിച്ചതാണ് കാരണം. കെ.എം.എം.സി റൂള്‍ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്കരിക്കാന്‍ സംസ്ഥാനത്ത് അവസരമുണ്ടാക്കിയത്. കേന്ദ്രം ഇപ്പോള്‍ നിര്‍ദേശിക്കുന്ന പ്രകാരം, ഖനനമടക്കമുള്ള കാര്യങ്ങളില്‍ ചട്ടലംഘനത്തിന് പിഴയടച്ചാല്‍ മതി. ക്രിമിനല്‍ കുറ്റമല്ല. അനുവദിച്ച ഇടം വിട്ടോ അളവില്‍ കൂടുതലോ പാറ ഖനനം ചെയ്താല്‍ ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ അധിക റോയല്‍റ്റി അടച്ചാല്‍ മതിയെന്നും 2015-ലെ കേരള നിയമത്തിലുണ്ട്.

2015-ലെ നിയമം വന്നപ്പോള്‍ അനധികൃത ക്വാറികള്‍ക്കെതിരേ ക്രിമിനല്‍ നടപടി എടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ ലഭിച്ച പരാതികളില്‍ വിവിധ ആര്‍.ഡി.ഒ.മാര്‍ക്കു മുമ്പിലുള്ള കേസുകളില്‍ നടപടിയെടുക്കാനും സാധിക്കാതെ വന്നു. ഭൂമികൈയ്യേറ്റം പോലുള്ള സംഭവങ്ങളില്‍ പോലീസ് നടപടി പോലും സ്വീകരിക്കാനാകാത്ത അവസ്ഥയുമുണ്ടായി. സര്‍ക്കാര്‍ ഭൂമിയില്‍ പോലും, അനുമതിയില്ലാതെ ഖനനം നടത്തിയാല്‍ പിഴയടച്ചാല്‍ മതിയാകും.
കോട്ടാങ്ങല്‍, വള്ളിക്കോട്, കുറിയന്നൂര്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ക്വാറികളുടെ പുറമ്പോക്ക്-വനഭൂമി കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും ക്രിമിനല്‍ കേസുണ്ടാകാത്തത് 2015-ലെ നിയമം മൂലമാണ്. വന്യജീവിസങ്കേതങ്ങളോടുചേര്‍ന്ന് പാറ പൊട്ടിച്ചിട്ടും കാര്യമായ നിയമനടപടി ഉണ്ടാകാത്തതും സമാനസാഹചര്യത്തിലാണ്. പരിസ്ഥിതി ആഘാതപഠനത്തിലും 2015-ലെ നിയമം വെള്ളംചേര്‍ത്തു.

ദീപക് കുമാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്, എല്ലാത്തരം ഖനനത്തിലും ഭൂമിയുടെ അളവ് നോക്കാതെ പരിസ്ഥിതിയാഘാതപഠനം നടത്തണമെന്നാണ്. ഇത് ഖനനസ്ഥലത്ത് മാത്രമാക്കി പരിമിതപ്പെടുത്തിയെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആക്ഷേപം. മേഖലയില്‍ മുഴുവന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കുന്ന രീതി മാറ്റിമറിച്ചു. 2015-നുശേഷം പലഘട്ടങ്ങളിലായി സംസ്ഥാനം ഖനനത്തില്‍ ഇളവ് കൊണ്ടുവന്നു. ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള അകലം ആദ്യം 100 മീറ്ററും പിന്നീട് 50 മീറ്ററുമായി ചുരുക്കി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!