Breaking News
പൊതുമേഖലാ ബാങ്കുകളില്‍ ക്ലാര്‍ക്ക്; 6035 ഒഴിവുകള്‍

രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള 12-ാമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 6,035 ഒഴിവുകളുണ്ട്. കേരളത്തില്‍ 70 ഒഴിവുകളാണുള്ളത്. ലക്ഷദ്വീപില്‍ അഞ്ച് ഒഴിവുണ്ട്.
രണ്ട് ഘട്ടങ്ങളിലായി എഴുത്തുപരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്കോര്‍ അനുസരിച്ചായിരിക്കും 2024 മാര്‍ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടക്കുക. സെപ്റ്റംബറിലായിരിക്കും പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷ. ഇതിന് ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. മെയിന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരവും കൊച്ചിയുമായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രം. അപേക്ഷ www.ibps.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
യോഗ്യത
അംഗീകൃത ബിരുദം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്കൂള്‍/ കോളേജ് തലത്തില്‍ കംപ്യൂട്ടര്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗികഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. 21.07.2022 എന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായം
01.07.2022-ന് 20-28 വയസ്സ്. 02.07.1994-നും 01.07.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും. വിമുക്തഭടന്മാരും വിധവകളും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവരും ചട്ടപ്രകാരമുള്ള വയസ്സിളവിന് അര്‍ഹരാണ്.
അപേക്ഷാഫീസ്: 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും 175 രൂപ. 01.07.2022 മുതല്‍ 21.07.2022 വരെ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. 01.07.2022 മുതല്‍ 21.07.2022 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുമുന്‍പ് ഒപ്പും ഫോട്ടോയും ഇടത് തള്ളവിരലടയാളവും നിര്‍ദിഷ്ട മാതൃകയില്‍ എഴുതിത്തയ്യാറാക്കിയ ഡിക്ലറേഷനും സ്കാന്‍ചെയ്ത് സേവ്ചെയ്തുവയ്ക്കണം. ഇവ അപേക്ഷയില്‍ അപ്ലോഡ്ചെയ്യേണ്ടതുണ്ട്.
ഫോട്ടോ അടുത്തിടെ എടുത്ത വെള്ള ബാക്ഗ്രൗണ്ടിലെ കളര്‍ പാസ്പോര്‍ട്ട് സൈസ് ആയിരിക്കണം. ക്യാമറയിലേക്ക് നോക്കിയിരിക്കുന്നതായിരിക്കണം ഫോട്ടോ. തൊപ്പി, കറുത്ത കണ്ണട എന്നിവ അനുവദനീയമല്ല. മതപരമായ അടയാളങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ മുഖം മറയ്ക്കാന്‍പാടില്ല. അപ്ലോഡ്ചെയ്യാനായി 200×230 പിക്സല്‍സില്‍ 20-50 കെ.ബി. ഫയല്‍ സൈസില്‍ സെറ്റ്ചെയ്തെടുക്കണം.
ഒപ്പ്, ഇടത് തള്ളവിരലടയാളം, ഹാന്‍ഡ് റിട്ടണ്‍ ഡിക്ലറേഷന്‍ എന്നിവയും അപ്ലോഡ്ചെയ്യേണ്ടതുണ്ട്. ഇതില്‍ ഒപ്പ് വെള്ളപേപ്പറില്‍ കറുപ്പ്/നീല മഷിയില്‍ രേഖപ്പെടുത്തി 140ണ്മ160 പിക്സല്‍സില്‍ 10-20 കെ.ബി. സൈസിലും ഇടത് തള്ളവിരലടയാളം വെള്ളപേപ്പറില്‍ കറുപ്പ്/നീല മഷിയില്‍ രേഖപ്പെടുത്തി 240ണ്മ240 പിക്സല്‍സില്‍ (200 ഉീെേ ജലൃ കിരവ) 2050 കെ.ബി. സൈസിലും ഹാന്‍ഡ് റിട്ടണ്‍ ഡിക്ലറേഷന്‍ വെള്ളപേപ്പറില്‍ കറുപ്പുമഷിയില്‍ ഇംഗ്ലീഷില്‍ എഴുതി 800ണ്മ400 പിക്സല്‍സില്‍ (200 ഉജക) 50100 കെ.ബി. സൈസില്‍ അപ്ലോഡ്ചെയ്യണം. ഒപ്പും ഹാന്‍ഡ് റിട്ടണ്‍ ഡിക്ലറേഷനും കാപ്പിറ്റല്‍ ലെറ്ററില്‍ രേഖപ്പെടുത്തിയാല്‍ സ്വീകരിക്കില്ല.
കോള്‍ലെറ്റര്‍
അപേക്ഷകര്‍ക്ക് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോള്‍ലെറ്ററും ഇന്‍ഫര്‍മേഷന്‍ ഹാന്‍ഡൗട്ടും ഓഗസ്റ്റ് മുതല്‍ www.ibps.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ്ചെയ്തെടുക്കാം. എഴുത്തുപരീക്ഷയ്ക്ക് വരുമ്പോള്‍ കോള്‍ലെറ്ററിനൊപ്പം ഐഡന്റിറ്റി കാര്‍ഡിന്റെ ഒറിജിനലും ഫോട്ടോകോപ്പിയും കൊണ്ടുവരണം. പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസെന്‍സ്, വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ സഹിതമുള്ള ബാങ്ക് പാസ്ബുക്ക്, ഗസറ്റഡ് ഓഫീസറില്‍നിന്നുള്ള ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്, ഫോട്ടോ സഹിതമുള്ള ആധാര്‍ കാര്‍ഡ് എന്നിവ ഐഡന്റിറ്റി കാര്‍ഡായി പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
പരീക്ഷ
2022 സെപ്റ്റംബറിലായിരിക്കും ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായി 2022 ഒക്ടോബറില്‍ ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷ നടക്കും. 2023 ഏപ്രിലില്‍ അലോട്ട്മെന്റ് നടക്കും.
സിലബസ്
പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ആകെ നൂറ് മാര്‍ക്കാണ്. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരീക്ഷ.
ഓരോ വിഭാഗത്തിനും 20 മിനിറ്റ് വീതമാണുള്ളത്. ഓരോ വിഭാഗത്തിലും ഐ.ബി.പി.എസ്. നിശ്ചയിക്കുന്ന മാര്‍ക്ക് ലഭിക്കണം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും.
മെയിന്‍ പരീക്ഷയ്ക്ക് ജനറല്‍/ഫിനാന്‍ഷ്യല്‍ അവെയര്‍നെസ്, ജനറല്‍ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി & കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ടാകും. ആകെ 200 മാര്‍ക്ക്. സമയം. 160 മിനിറ്റ്.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്