Connect with us

Breaking News

അർധരാത്രിയിൽ പേരാവൂരിൽ ഒരു നേപ്പാളി കല്യാണം

Published

on

Share our post

പേരാവൂർ: ഏറെ പ്രത്യേകതകൾ നിറഞ്ഞ വിവാഹ ചടങ്ങുകൾക്ക് വ്യാഴാഴ്ച രാത്രി പേരാവൂർ സാക്ഷിയായി.22 വർഷങ്ങളായി പേരാവൂർ ടൗണിലെ ഗൂർഖയായി ജോലി ചെയ്യുന്ന ടേക് ബഹാദൂർ നഗറിയുടെ മകൾ ജാനകി (18) യുടെ കല്യാണമാണ് അർധരാത്രിയിൽ വൈവിധ്യമായ ചടങ്ങുകളോടെ നടന്നത്.

ചെന്നൈ തിരുച്ചിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന നേപ്പാളി സ്വദേശി ഗിരിയുടെയും മൻസറയുടെയും മകൻ എഗിന്ദറാണ്(20) ജാനകിയെ വിവാഹം ചെയ്തത്.

വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് വരനും സംഘവും ബസിൽ ചെന്നൈയിൽ നിന്നും പേരാവൂരിലെത്തിയത്.വധൂഗൃഹത്തിലേക്ക് സുഹൃത്തുക്കളുടെ ചുമലിലേറിയാണ് വരനെത്തിയത്.വധുവിൻ്റെ പിതാവ് നോട്ടുമാല അണിയിച്ച് വരനെ സ്വീകരിച്ചിരുത്തി.കൂടെ എത്തിയവരിൽ മുതിർന്നവരെയെല്ലാം വധുവിൻ്റെ വീട്ടുകാർ മാലയണിയിച്ച്  സ്വീകരിച്ചു.

പുലർച്ചെ രണ്ടരയോടെ മതാചാരപ്രകാരം വിവാഹ ചടങ്ങുകളാരംഭിച്ചു. ഒരു മണിക്കൂറോളം നീണ്ട പൂജകൾക്ക് ശേഷം വരൻ്റെയും വധുവിൻ്റെയും കാൽവിരലുകൾ പാൽ ചേർത്ത വെള്ളം കൊണ്ട് കഴുകിയാണ് ബന്ധുക്കൾ ഓരോരുത്തരും വധൂവരന്മാരെ ആശീർവദിച്ചത്.തുടർന്ന് വധൂവരന്മാർ പരസ്പരം മാല ചാർത്തി കതിർ മണ്ഡപത്തെ അഞ്ച് വട്ടം വലം വെച്ചതോടെ വെള്ളിയാഴ്ച രാവിലെ 4 മണിയോടെ വിവാഹ ചടങ്ങുകൾ സമാപിച്ചു.

വധൂവരന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി 50-ഓളം പേർ വിവാഹ ചടങ്ങിൽ സംബന്ധിച്ചു.

പേരാവൂരിൽ സ്ഥിരതാമസമാക്കിയ ടേക് ബഹാദൂറിൻ്റെ അഞ്ചു മക്കളിൽ മൂന്നാമത്തവളാണ് ജാനകി. മൂത്ത മകൻ ഗോവിന്ദയുടെയും രണ്ടാമത്തെ മകൾ പദ്മയുടെയും വിവാഹം നേപ്പാളിൽ വെച്ചാണ് നടന്നത്. ഇളയവരായ അഞ്ജലിയും കരണും വിദ്യാർത്ഥികളാണ്. ആദ്യമായാണ് കേരളത്തിൽ വെച്ച് ഇവരുടെ കുടുംബത്തിൽ നിന്ന് വിവാഹം നടക്കുന്നത്.

നേപ്പാൾ ടോട്ടി ജില്ലയിലെ മഹാദേവ് സ്ഥാൻ സ്വദേശിയാണ് ടേക് ബഹാദൂറും ഭാര്യ ലക്ഷ്മിദേവിയും. ടോട്ടി ജില്ലയിലെ കലെഗള സ്വദേശികളാണ് എഗിന്ദറിൻ്റെ മാതാപിതാക്കളായ ഗിരിയും മൻസറയും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!