Connect with us

Breaking News

യാത്രയ്ക്കിടെ വിശ്രമിക്കാം; കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ നാലിടങ്ങളിൽ ‘ടേക്ക് എ ബ്രേക്ക് ’

Published

on

Share our post

കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ നാല് സ്ഥലങ്ങളിൽ യാത്രയ്ക്കിടെ വിശ്രമിക്കാൻ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ ആധുനിക കംഫർട്ട് സ്റ്റേഷനുകൾ വരുന്നു. ശൗചാലയത്തിനൊപ്പം യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും. സഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമെല്ലാം ഇത് ഉപകാരപ്രദമാകും.

താഴെ ചൊവ്വയിൽ പുതുതായി തുടങ്ങുന്ന മാളിന് സമീപം, മേലെ ചൊവ്വ-മട്ടന്നൂർ റോഡിൽ എളയാവൂർ വില്ലേജ് ഓഫീസിന് അടുത്ത്, കണ്ണൂർ-തളിപ്പറമ്പ് റോഡിൽ സെൻട്രൽ ജയിലിന് സമീപം, പയ്യാമ്പലം പഴയപാലത്തിന് സമീപം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ തുടങ്ങുക. പയ്യാമ്പലത്ത് കോർപ്പറേഷന്റെ സ്ഥലമാണ് ഇതിന് ഉപയോഗിക്കുക. താഴെ ചൊവ്വയിലും മുണ്ടയാടും പൊതുമരാമത്ത് വകുപ്പും ജയിലിന് സമീപം ജയിൽ വകുപ്പും വിട്ടുകൊടുക്കുന്ന സ്ഥലങ്ങളിലാണ് കംഫർട്ട്‌സ്റ്റേഷൻ നിർമിക്കുക. പിന്നീട് മറ്റുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന.

24 മണിക്കൂറും പ്രവർത്തിക്കുന്നവായിയിരിക്കും ഇവ. രണ്ടുനിലകളിലായാണ് കംഫർട്ട്‌സ്റ്റേഷൻ നിർമാണം. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം ശൗചാലയമുണ്ടാകും. ഇതിനുപുറമെ പ്രത്യേക വിശ്രമമുറികളുമുണ്ടാവും. മുലയൂട്ടൽ കേന്ദ്രം, കുടിവെള്ളം, ഇരിപ്പിടം എന്നിവയും സജ്ജീകരിക്കും. കഫ്റ്റീരിയയോ സ്റ്റേഷനറി കടകളോ ഇതിനകത്തുണ്ടാകും. കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണികൾക്കുമുള്ള തുക കണ്ടെത്തുന്നതിനായാണിത്.

നിർമാണം ഒരുമാസത്തിനകം

നാല് കംഫർട്ട് സ്റ്റേഷനുകളുടെ നിർമാണത്തിനായി 1.60 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ്‌ ഉപയോഗിച്ചാണ് നിർമാണം. 40 ലക്ഷം രൂപയാണ് ഒരു കംഫർട്ട് സ്റ്റേഷന്റെ നിർമാണത്തിനായി നീക്കിവെയ്ക്കുക. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഒരുമാസത്തിനകം നിർമാണം തുടങ്ങാനാണ് തീരുമാനം. പൂർത്തിയായാൽ നടത്തിപ്പ് ചുമതല നൽകാനായി ടെൻഡർ ക്ഷണിക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!