Breaking News
നിങ്ങളുടെ പണത്തെ ഈ മൂന്ന് ശത്രുക്കളിൽനിന്ന് രക്ഷിക്കൂ

ജീവിതത്തിലെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണു പണം. വര്‍ഷം മുഴുവന്‍, എല്ലാ ദിവസവും നമ്മുടെ പണം നിരന്തരം നമുക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷേ, പണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നാം അറിയണം. അല്ലെങ്കിൽ പണത്തിന്റെ ശത്രുക്കൾ അതിനെ നശിപ്പിക്കും.
പണത്തിന്റെ 3 ശത്രുക്കൾ
പണപ്പെരുപ്പം, മോശം ബാധ്യതകള്‍, ആസൂത്രണമില്ലായ്മ എന്നിവയാണ് പണത്തിന്റെ മൂന്നു പ്രധാന ശത്രുക്കൾ.
1. പണപ്പെരുപ്പം
പണത്തെ കാർന്നു തിന്നുന്ന ചിതലാണിത്. വർഷങ്ങൾ കടന്നു പോകുന്നതനുസരിച്ച് ഈ ചിതൽ മൂലം നമ്മുടെ പണത്തിന്റെ മൂല്യം കുറയും. പണപ്പെരുപ്പത്തെ മറികടക്കുന്ന, വരുമാനം കിട്ടുന്ന മാർഗങ്ങളിൽ നിക്ഷേപിക്കുകയാണ് ഇതിനെ മറികടക്കാനുള്ള വഴി.
കിട്ടുന്ന പലിശയിൽനിന്നു പണപ്പെരുപ്പം കുറച്ചാൽ കിട്ടുന്നതാണ് യഥാർഥ നേട്ടം എന്നത് ഉൾക്കൊണ്ടു വേണം നിക്ഷേപപദ്ധതി തീരുമാനിക്കാൻ. അതായത്, 6% പലിശ കിട്ടുമെങ്കിലും 5% പണപ്പെരുപ്പം കfഴിച്ചാൽ യഥാർഥത്തിൽ 1% മാത്രമാണ് ആദായം.
2. മോശം ബാധ്യതകൾ
ഇന്ന് വായ്പ എടുക്കാതെ ജീവിക്കാനാകില്ല. പക്ഷേ, വായ്പ രണ്ടു തരം ഉണ്ട്. നല്ലതും ചീത്തയും. മൂല്യം ഉയരുന്ന ആസ്തികൾക്കു വേണ്ടി എടുക്കുന്നത്, ദീര്‍ഘകാലയളവില്‍ വരുമാനം നല്‍കുന്നത്, ഭാവിയിൽ വരുമാനം ഉയര്‍ത്തുന്നത്, നികുതിയിളവ് ലഭിക്കുന്നത് എന്നിവയെല്ലാം നല്ല കടങ്ങളാണ്. ഉദാ: ഭവന വായ്പയും വിദ്യാഭ്യാസ വായ്പയും.
അതേസമയം വേഗത്തില്‍ മൂല്യം കുറയുന്ന വസ്തുക്കള്‍ വാങ്ങാനോ ആഡംബര ചെലവുകൾക്കായോ എടുക്കുന്ന വായ്പകൾ ചീത്തക്കടങ്ങളാണ്. താങ്ങാനാവാത്ത മാസ തിരിച്ചടവ് ഉള്ളവയും നികുതിയിളവ് ലഭിക്കാത്ത വായ്പകളും ഇക്കൂട്ടത്തിൽപെടുത്താം.
നല്ലതോ ചീത്തയോ ആയാലും എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി, കൂടുതല്‍ പണം തിരിച്ചടവിന് ഉപയോഗിക്കാനും ശ്രമിക്കണം.
പലിശയായി അടയ്ക്കുന്ന തുക കുറയ്ക്കണമെങ്കിൽ വേഗം വായ്പ തിരിച്ചടയ്ക്കുകയാണു വേണ്ടത്. കാലയളവ് കൂടിയ വായ്പകളിൽ മാസതവണ കുറവാണെങ്കിലും പലിശയിനത്തിൽ വൻതുക നൽകേണ്ടി വരും. വായ്പകൾ വിലയിരുത്തി ഉയര്‍ന്ന പലിശയുള്ളവ ആദ്യം അടച്ചുതീർക്കുക. അല്ലെങ്കിൽ, കുറഞ്ഞ പലിശയിലേക്കു മാറ്റാനുള്ള അവസരങ്ങൾ വിനിയോഗിക്കുക.
3. ആസൂത്രണമില്ലായ്മ
നമ്മുടെ പണത്തിന്റെ മൂന്നാമത്തെ ശത്രു ആസൂത്രണമില്ലായ്മയാണ്. നമ്മുടെ കയ്യിലുളള വിഭവങ്ങള്‍ പരിമിതമാണ്. ജീവിതത്തിലെ ആവശ്യങ്ങള്‍ക്കാകട്ടെ പരിധികള്‍ ഇല്ല. അതുകൊണ്ട്, ഉള്ളതുകൊണ്ട് ആവശ്യങ്ങൾ നിറവേറ്റാൻ പ്ലാനിങ് വേണം, ലക്ഷ്യങ്ങൾ അറിഞ്ഞ് അതനുസരിച്ചു നിക്ഷേപിക്കണം.
പണ്ട്, കൂട്ടുകുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ പങ്കുവച്ചിരുന്നുവെങ്കിൽ ഇന്ന് അണുകുടുംബത്തില്‍ ഉത്തരവാദിത്തം ഒരാളില്‍ മാത്രമാണ്. അതിനാല്‍, പണം സംരക്ഷിക്കാനും അതില്‍നിന്നു വരുമാനം നേടാനും ശരിയായ ആസൂത്രണം ആവശ്യമാണ്.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്