Connect with us

Breaking News

നിങ്ങളുടെ പണത്തെ ഈ മൂന്ന് ശത്രുക്കളിൽനിന്ന് രക്ഷിക്കൂ

Published

on

Share our post

ജീവിതത്തിലെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണു പണം. വര്‍ഷം മുഴുവന്‍, എല്ലാ ദിവസവും നമ്മുടെ പണം നിരന്തരം നമുക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷേ, പണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നാം അറിയണം. അല്ലെങ്കിൽ പണത്തിന്റെ ശത്രുക്കൾ അതിനെ നശിപ്പിക്കും.

പണത്തിന്റെ 3 ശത്രുക്കൾ 

പണപ്പെരുപ്പം, മോശം ബാധ്യതകള്‍, ആസൂത്രണമില്ലായ്മ എന്നിവയാണ് പണത്തിന്റെ മൂന്നു പ്രധാന ശത്രുക്കൾ.

1. പണപ്പെരുപ്പം

പണത്തെ കാർന്നു തിന്നുന്ന ചിതലാണിത്. വർഷങ്ങൾ കടന്നു പോകുന്നതനുസരിച്ച് ഈ ചിതൽ മൂലം നമ്മുടെ പണത്തിന്റെ മൂല്യം കുറയും. പണപ്പെരുപ്പത്തെ മറികടക്കുന്ന, വരുമാനം കിട്ടുന്ന മാർഗങ്ങളിൽ നിക്ഷേപിക്കുകയാണ് ഇതിനെ മറികടക്കാനുള്ള വഴി.

കിട്ടുന്ന പലിശയിൽനിന്നു പണപ്പെരുപ്പം കുറച്ചാൽ കിട്ടുന്നതാണ് യഥാർഥ നേട്ടം എന്നത് ഉൾക്കൊണ്ടു വേണം നിക്ഷേപപദ്ധതി തീരുമാനിക്കാൻ. അതായത്, 6% പലിശ കിട്ടുമെങ്കിലും 5% പണപ്പെരുപ്പം കfഴിച്ചാൽ യഥാർഥത്തിൽ 1% മാത്രമാണ് ആദായം. 

2. മോശം ബാധ്യതകൾ

ഇന്ന് വായ്പ എടുക്കാതെ ജീവിക്കാനാകില്ല. പക്ഷേ, വായ്പ രണ്ടു തരം ഉണ്ട്. നല്ലതും ചീത്തയും. മൂല്യം ഉയരുന്ന ആസ്തികൾക്കു വേണ്ടി എടുക്കുന്നത്, ദീര്‍ഘകാലയളവില്‍ വരുമാനം നല്‍കുന്നത്, ഭാവിയിൽ വരുമാനം ഉയര്‍ത്തുന്നത്, നികുതിയിളവ് ലഭിക്കുന്നത് എന്നിവയെല്ലാം നല്ല കടങ്ങളാണ്. ഉദാ: ഭവന വായ്പയും വിദ്യാഭ്യാസ വായ്പയും. 

അതേസമയം വേഗത്തില്‍ മൂല്യം കുറയുന്ന വസ്തുക്കള്‍ വാങ്ങാനോ ആഡംബര ചെലവുകൾക്കായോ എടുക്കുന്ന വായ്പകൾ ചീത്തക്കടങ്ങളാണ്. താങ്ങാനാവാത്ത മാസ തിരിച്ചടവ് ഉള്ളവയും നികുതിയിളവ് ലഭിക്കാത്ത വായ്പകളും ഇക്കൂട്ടത്തിൽപെടുത്താം. 

നല്ലതോ ചീത്തയോ ആയാലും എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി, കൂടുതല്‍ പണം തിരിച്ചടവിന് ഉപയോഗിക്കാനും ശ്രമിക്കണം. 

പലിശയായി അടയ്ക്കുന്ന തുക കുറയ്ക്കണമെങ്കിൽ വേഗം വായ്പ തിരിച്ചടയ്ക്കുകയാണു വേണ്ടത്. കാലയളവ് കൂടിയ വായ്പകളിൽ മാസതവണ കുറവാണെങ്കിലും പലിശയിനത്തിൽ വൻതുക നൽകേണ്ടി വരും. വായ്പകൾ വിലയിരുത്തി ഉയര്‍ന്ന പലിശയുള്ളവ ആദ്യം അടച്ചുതീർക്കുക. അല്ലെങ്കിൽ, കുറഞ്ഞ പലിശയിലേക്കു മാറ്റാനുള്ള അവസരങ്ങൾ വിനിയോഗിക്കുക. 

3. ആസൂത്രണമില്ലായ്മ

നമ്മുടെ പണത്തിന്റെ മൂന്നാമത്തെ ശത്രു ആസൂത്രണമില്ലായ്മയാണ്. നമ്മുടെ കയ്യിലുളള വിഭവങ്ങള്‍ പരിമിതമാണ്. ജീവിതത്തിലെ ആവശ്യങ്ങള്‍ക്കാകട്ടെ പരിധികള്‍ ഇല്ല. അതുകൊണ്ട്, ഉള്ളതുകൊണ്ട് ആവശ്യങ്ങൾ നിറവേറ്റാൻ പ്ലാനിങ് വേണം, ലക്ഷ്യങ്ങൾ അറിഞ്ഞ് അതനുസരിച്ചു നിക്ഷേപിക്കണം.

പണ്ട്, കൂട്ടുകുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ പങ്കുവച്ചിരുന്നുവെങ്കിൽ ഇന്ന് അണുകുടുംബത്തില്‍ ഉത്തരവാദിത്തം ഒരാളില്‍ മാത്രമാണ്. അതിനാല്‍, പണം സംരക്ഷിക്കാനും അതില്‍നിന്നു വരുമാനം നേടാനും ശരിയായ ആസൂത്രണം ആവശ്യമാണ്.  


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!