Breaking News
കണ്ണൂരിന് അപമാനമായി രണ്ടംഗ സംഘം: നാടോടി കുടുംബത്തെ ആക്രമിച്ച് കൃഷ്ണ വിഗ്രഹങ്ങൾ തല്ലിത്തകർത്തു

കണ്ണൂർ : കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന് രണ്ടംഗ സംഘം നാടോടി കുടുംബത്തെ ആക്രമിച്ച്, വിൽപനക്ക് വച്ച വിഗ്രഹങ്ങൾ തല്ലിത്തകർത്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് വിഷു വിപണി ലക്ഷ്യമാക്കി നഗരത്തിലെ കണ്ണോത്തുംചാലിൽ എത്തി കൃഷ്ണ വിഗ്രഹം നിർമിച്ച് വിൽപന നടത്തുന്ന നാടോടി സംഘമാണ് ചൊവ്വാഴ്ച രാത്രി വൈകി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് നാടോടി സംഘത്തെ ഉപദ്രവിച്ചത്. കഴിഞ്ഞ വർഷവും ഈ നാടോടി കുടുംബത്തിന്റെ വിൽപനയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ഒരു സംഘം അക്രമം നടത്തിയിരുന്നു. പേടി കാരണം തിരിച്ചുപോകാനുള്ള തീരുമാനത്തിലാണിവർ.
ചൊവ്വ രാത്രി വൈകിയാണ് നാടിനാകെ അപമാനമുണ്ടാക്കിയ സംഭവം. നാടോടി കുടുംബത്തിന്റെ ഗൃഹനാഥൻ നരേഷ് കുമാർ വിഗ്രഹങ്ങൾ നിരത്തി വച്ചതിന് സമീപം മയക്കത്തിലായിരുന്നു. ഈ സമയത്താണ് രണ്ടു പേർ എത്തിയത്. ഇത് കോർപറേഷന്റെ സ്ഥലമാണെന്നും തങ്ങൾ കോർപറേഷന്റെ ആളുകളാണെന്നും അവകാശപ്പെട്ട് കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉപജീവനമാണ്, 500 രൂപ വിലയുള്ള വിഗ്രഹത്തിന്റെ വില അൽപം കുറച്ചു നൽകാമെന്ന് നരേഷ് കുമാർ പറഞ്ഞെങ്കിലും രണ്ടു പേരും അസഭ്യം പറയാൻ തുടങ്ങി.
തുടർന്ന്, നിരത്തിവച്ച പ്രതിമകൾ എറിഞ്ഞു പൊളിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബഹളം കേട്ട് നരേഷ് കുമാറിന്റെ അനുജൻ പ്രകാശ് കുമാർ ഫോണിൽ പൊലീസിനെ വിവരമറിയിച്ചു. ഇത് ശ്രദ്ധയിൽപെട്ടതോടെ ദൂരെ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ബൈക്കിന്റെ നമ്പർ അറിയാത്തതിനാൽ തിരിച്ചു പോയി. വിഷു വിപണി ലക്ഷ്യമാക്കി എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവർ നഗരത്തിൽ എത്താറുണ്ട്. ഇത്തവണയും രണ്ടു മാസം മുൻപ് എത്തി.
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം വിഗ്രഹങ്ങളുടെ വിൽപന നന്നേ കുറവായിരുന്നു. വിഗ്രഹങ്ങൾ ഉണ്ടാക്കുന്ന അച്ച് തൽക്കാലം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അച്ചുകൾ തകർക്കപ്പെട്ടാൽ നഷ്ടം നികത്താനാകില്ല. രണ്ടു ദിവസത്തിന് ശേഷം നാട്ടിലേക്കു തിരിച്ച് പോകുമെന്ന് ഇവർ പറയുന്നു. ‘‘ഭാര്യയ്ക്കും കുട്ടികൾക്കും ഭയമുണ്ട്. ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ല. അക്രമിക്കപ്പെടുന്നതിനേക്കാൾ നല്ലതു പട്ടിണിയാണ്. ഇനി കണ്ണൂർ നഗരത്തിലേക്ക് വരില്ല’’– കണ്ണീരോടെ കുടുംബം പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്