Connect with us

Breaking News

കണ്ണൂരിന് അപമാനമായി രണ്ടംഗ സംഘം: നാടോടി കുടുംബത്തെ ആക്രമിച്ച് കൃഷ്ണ വിഗ്രഹങ്ങൾ തല്ലിത്തകർത്തു

Published

on

Share our post

കണ്ണൂർ : കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന് രണ്ടംഗ സംഘം നാടോടി കുടുംബത്തെ ആക്രമിച്ച്, വിൽപനക്ക് വച്ച വിഗ്രഹങ്ങൾ തല്ലിത്തകർത്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് വിഷു വിപണി ലക്ഷ്യമാക്കി നഗരത്തിലെ കണ്ണോത്തുംചാലിൽ എത്തി കൃഷ്ണ വിഗ്രഹം നിർമിച്ച് വിൽപന നടത്തുന്ന നാടോടി സംഘമാണ് ചൊവ്വാഴ്ച രാത്രി വൈകി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് നാടോടി സംഘത്തെ ഉപദ്രവിച്ചത്. കഴിഞ്ഞ വർഷവും ഈ നാടോടി കുടുംബത്തിന്റെ വിൽപനയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ഒരു സംഘം അക്രമം നടത്തിയിരുന്നു. പേടി കാരണം തിരിച്ചുപോകാനുള്ള തീരുമാനത്തിലാണിവർ. 

ചൊവ്വ രാത്രി വൈകിയാണ് നാടിനാകെ അപമാനമുണ്ടാക്കിയ സംഭവം. നാടോടി കുടുംബത്തിന്റെ ഗൃഹനാഥൻ നരേഷ് കുമാർ വിഗ്രഹങ്ങൾ നിരത്തി വച്ചതിന് സമീപം മയക്കത്തിലായിരുന്നു. ഈ സമയത്താണ് രണ്ടു പേർ എത്തിയത്. ഇത് കോർപറേഷന്റെ സ്ഥലമാണെന്നും തങ്ങൾ കോർപറേഷന്റെ ആളുകളാണെന്നും അവകാശപ്പെട്ട് കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉപജീവനമാണ്, 500 രൂപ വിലയുള്ള വിഗ്രഹത്തിന്റെ വില അൽപം കുറച്ചു നൽകാമെന്ന് നരേഷ് കുമാർ പറഞ്ഞെങ്കിലും രണ്ടു പേരും അസഭ്യം പറയാൻ തുടങ്ങി. 

തുടർന്ന്, നിരത്തിവച്ച പ്രതിമകൾ എറിഞ്ഞു പൊളിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബഹളം കേട്ട് നരേഷ് കുമാറിന്റെ അനുജൻ പ്രകാശ് കുമാർ ഫോണിൽ പൊലീസിനെ വിവരമറിയിച്ചു. ഇത് ശ്രദ്ധയിൽപെട്ടതോടെ ദൂരെ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ബൈക്കിന്റെ നമ്പർ അറിയാത്തതിനാൽ തിരിച്ചു പോയി. വിഷു വിപണി ലക്ഷ്യമാക്കി എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവർ നഗരത്തിൽ എത്താറുണ്ട്. ഇത്തവണയും രണ്ടു മാസം മുൻപ് എത്തി. 

കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം വിഗ്രഹങ്ങളുടെ വിൽപന നന്നേ കുറവായിരുന്നു. വിഗ്രഹങ്ങൾ ഉണ്ടാക്കുന്ന അച്ച് തൽക്കാലം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അച്ചുകൾ തകർക്കപ്പെട്ടാൽ നഷ്ടം നികത്താനാകില്ല. രണ്ടു ദിവസത്തിന് ശേഷം നാട്ടിലേക്കു തിരിച്ച് പോകുമെന്ന് ഇവർ പറയുന്നു.  ‘‘ഭാര്യയ്ക്കും കുട്ടികൾക്കും ഭയമുണ്ട്. ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ല. അക്രമിക്കപ്പെടുന്നതിനേക്കാൾ നല്ലതു പട്ടിണിയാണ്. ഇനി കണ്ണൂർ നഗരത്തിലേക്ക് വരില്ല’’– കണ്ണീരോടെ കുടുംബം പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!