Connect with us

Breaking News

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; പാർശ്വവല്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന

Published

on

Share our post

പേരാവൂർ : ദാരിദ്ര്യമനുഭവിക്കുന്നപാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു. കാർഷിക, ആരോഗ്യ, ഉത്പാദന, സേവന മേഖലകൾക്ക് മുൻഗണന നൽകുന്ന ബജറ്റ് 58.57 കോടി വരവും 58.54 കോടി ചിലവും രണ്ടര ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. 

പട്ടികജാതി-പട്ടിക വർഗ മേഖലയിൽ ഭവന നിർമാണത്തിന് രണ്ട് കോടി 80 ലക്ഷം, വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് 35 ലക്ഷം, കോളനികളിൽ കുടിവെള്ളം ലഭ്യമാക്കാൻ 40 ലക്ഷം, പഠനമുറികൾക്ക് 15 ലക്ഷം, വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം, സാംസ്‌കാരിക നിലയം നിർമിക്കാൻ 10 ലക്ഷം എന്നിവ വകയിരുത്തി.
യു.പി.എസ്.സി, പി.എസ്.സി പരീക്ഷകളിൽ ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ ബ്ലോക്ക് ഓഫീസിൽ റഫറൻസ് ലൈബ്രറിക്ക് അഞ്ച് ലക്ഷം രൂപയും വയോജന വിശ്രമകേന്ദ്രം നിർമിക്കാൻ 15 ലക്ഷവും വകയിരുത്തി. താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആസ്പത്രി നവീകരണത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ഡയാലിസിസ് രോഗികൾക്ക് മരുന്നു വാങ്ങാൻ 20 ലക്ഷം, ജീവനക്കാർക്ക് വേതനം നല്കാൻ 15 ലക്ഷം, ആസ്പത്രിയുടെ ദൈനംദിന ചിലവുകൾക്ക് 10 ലക്ഷം, മരുന്നും ഉപകരണങ്ങളും വാങ്ങാൻ 35 ലക്ഷം, ഡയാലിസിസ് ജീവനക്കാർക്ക് വേതനം നല്കാൻ 23 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ജൈവവൈവിധ്യം സംരക്ഷിക്കാൻ ജലജീവൻ പദ്ധതിയുമായി സഹകരിച്ച് ബാവലിപ്പുഴയും പഞ്ചായത്തുകളിലെ കൈത്തോടുകളും സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷീര കർഷകർക്ക് തീറ്റപുൽ കൃഷിക്കും തൊഴുത്ത് നിർമാണത്തിനും പാലിന് സബ്‌സിഡിക്കുമായി ക്ഷീരസമൃദ്ധി പദ്ധതി നടപ്പാക്കും. പാലുല്പാദനബോണസ് നല്കാൻ 35 ലക്ഷം, പാടശേഖര സംരക്ഷണത്തിനും ജലസേചനത്തിന് നടുത്തോട് നിർമിക്കാനും 30 ലക്ഷം എന്നിവയും വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ പ്രവർത്തികൾക്ക് 41 കോടി 63 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

വനിതകളുടെ ആരോഗ്യക്ഷേമപ്രവർത്തനങ്ങൾക്ക് യോഗ സെന്റർ, ജിംനേഷ്യം എന്നിവ തുടങ്ങാൻ സദ്ഭാവന പദ്ധതിയിൽ അഞ്ച് കോടി വകയിരുത്തി. മണത്തണ സദ്ഭാവന മണ്ഡപത്തിന് ഒരു കോടി 40 ലക്ഷം, വിനോദ വിഞ്ജാന കേന്രം നിർമിക്കാൻ 20 ലക്ഷം, വിവിധ കുടിവെള്ള പദ്ധതികൾക്ക് 60 ലക്ഷം, റോഡുകളുടെ പുനരുദ്ധാരണത്തിനും പുതിയ റോഡ് നിർമിക്കാനും മൂന്ന് കോടി, നെൽകൃഷി കൂലിചിലവിന് സബ്‌സിഡി തുക നല്കാൻ അഞ്ച് ലക്ഷം, കരനെൽ കൃഷിക്ക് അഞ്ച് ലക്ഷം, പച്ചക്കറി ഗ്രൂപ്പുകൾക്കും തരിശു നെൽകൃഷിക്കും പത്ത് ലക്ഷം രൂപയും ബജറ്റിലുണ്ട്.

ഭവനനിർമാണത്തിന് നാലു ലക്ഷം രൂപ പ്രകാരം 28 കുടുംബങ്ങൾക്ക് ഒരു കോടി 12 ലക്ഷം നല്കും. സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ 20 ലക്ഷം വകയിരുത്തി. ബ്ലോക്ക് പരിധിയിലെ യുവാക്കളുടെ കൂട്ടായ്മ രൂപവത്കരിച്ച് മരച്ചീനി, നേന്ത്രക്കായ എന്നിവ മൂല്യവർദ്ധിത ഉത്പന്നമാക്കി ‘പേരാവൂർ ഫുഡ്‌സ്’ എന്ന പേരിൽ വിപണിയിലിറക്കാൻ അഞ്ച് ലക്ഷം നല്കും.

ബ്ലോക്ക് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാലൻ, ആന്റണി സെബാസ്റ്റ്യൻ, വി. ഹൈമാവതി, ടി. ബിന്ദു, ബ്ലോക്ക് അംഗങ്ങളായ മൈഥിലി രമണൻ, പാൽ ഗോപാലൻ, ഷിഹാബ് പട്ടാരി, പ്രേമി പ്രേമൻ എന്നിവർ സംസാരിച്ചു.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!