Connect with us

Breaking News

സിൽവർ ലൈൻ: ഭൂമി വിലയുടെ വിഹിതം പദ്ധതിയിൽ നിലനിർത്തി പലിശ വാങ്ങാം

Published

on

Share our post

തിരുവനന്തപുരം : ഭൂവുടമയ്ക്ക് തൽക്കാലം ആവശ്യമില്ലെങ്കിൽ ഭൂമി വിലയുടെ ഒരു വിഹിതം സിൽവർ ലൈൻ പദ്ധതിയിൽ തന്നെ നിലനിർത്താനും പിന്നീട് കൈപ്പറ്റാനും അവസരമുണ്ടാകും. അത്രയും നാൾ വിപണിയിലെ നിരക്ക് അടിസ്ഥാനപ്പെടുത്തി പലിശ നൽകും. പലിശ നൽകേണ്ടിവരുമെങ്കിലും പദ്ധതിക്ക് തുടക്കത്തിലുണ്ടാകുന്ന സാമ്പത്തികച്ചെലവ്‌ കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ്‌ ‘ഡെഫേഡ് പേയ്മെന്റ് സ്കീം’ ഉൾപ്പെടുത്തിയത്. 

ഭൂമിയേറ്റെടുക്കലിന് ആകെ ചെലവാകുന്ന തുകയുടെ 40 % ഈ സ്കീം വഴി ലഭിക്കുമെന്നാണ്‌ സാധ്യതാപഠന റിപ്പോർട്ടിൽ നിർദേശിച്ചതെങ്കിൽ, ഡി.പി.ആറിൽ ഇത് 11.41 % ആയി കുറച്ചു.

ഭൂമിയേറ്റെടുക്കലിന് ആകെ ആവശ്യം 13,362 കോടി രൂപയാണ്. ഭൂവുടമകളുടെ സമ്മതം വാങ്ങിയാൽ ഇതിൽ 1525 കോടി (11%) രൂപയെങ്കിലും ഡെഫേഡ് പേയ്മെന്റ് സ്കീമിൽ ഉൾപ്പെടുത്താനാകുമെന്നാണ്‌ ഡി.പി.ആറിലെ നിഗമനം. 

8.4% വാർഷിക പലിശ നൽകാനായിരുന്നു സാധ്യതാപഠന റിപ്പോർട്ടിലെ ശുപാർശയെങ്കിൽ, ഡി.പി.ആറിൽ പലിശ നിരക്ക് പറയുന്നില്ല. പലിശ ലഭിക്കുന്നതിനു പുറമേ ഈ തുകയ്ക്ക് നികുതിയിളവും ലഭിക്കും. 

അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതിനു ഗ്രാമങ്ങളിൽ നാലിരട്ടി വില പ്രഖ്യാപിച്ചെങ്കിലും എല്ലായിടത്തും നാലിരട്ടി ലഭിക്കില്ല. നഗരാതിർത്തി കഴിഞ്ഞുള്ള ദൂരം കണക്കാക്കിയാകും ഗ്രാമങ്ങളിൽ നൽകേണ്ട വില നിശ്ചയിക്കുക. കുറഞ്ഞത് 40 കിലോമീറ്റർ ദൂരെയുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ മാത്രമേ നാലിരട്ടി വില ലഭിക്കുകയുള്ളൂ. 5 തട്ടുകളിലാക്കിയാകും ഗ്രാമങ്ങളിൽ ഭൂമിയുടെ വിപണി വിലനിർണയം.

കോർപറേഷനെയും മുനിസിപ്പാലിറ്റികളെയുമാണു നഗരങ്ങളായി കണക്കാക്കുന്നത്. ഇവിടെ വിപണിവിലയുടെ ഇരട്ടി ലഭിക്കും. അതേസമയം, ഗ്രാമങ്ങളിൽ 1.2 മുതൽ 2 വരെയാണ്‌ വിപണി വില കണക്കാക്കാനുള്ള ഗുണനഘടകം നിശ്ചയിച്ചിരിക്കുന്നത്. 

നഗരസഭയുടെ അതിർത്തി കഴിഞ്ഞ് 10 കിലോമീറ്റർ വരെ 1.2 ആയിരിക്കും ഗുണനഘടകം. 10–20 കിലോമീറ്ററിൽ 1.4, 20–30 കിലോമീറ്ററിൽ 1.6, 30–40 കിലോമീറ്ററിൽ 1.8, അതിന് മുകളിലേക്കുള്ളതിന് 2 എന്നിങ്ങനെയാണ്‌ ഗുണനഘടകം. 

ഭൂമിയുടെ ന്യായവിലയെ ഗുണനഘടകം കൊണ്ടു ഗുണിച്ച ശേഷം വിപണി വില കണക്കാക്കുകയും ഈ തുക മുഴുവൻ സ്ഥലവിലയായി ഉടമയ്ക്ക് നൽകുകയുമാണ്‌ ചെയ്യുന്നത്. 

നഗരങ്ങളിൽ എല്ലായിടത്തും ഗുണന ഘടകം 1 ആയിരിക്കും. അതായത്, ഭൂമിക്ക് വില നൽകുന്നതിന്റെ മാനദണ്ഡം എല്ലാ നഗരങ്ങളിലും ഒന്നായിരിക്കും. ഭൂമിയിൽ കെട്ടിടങ്ങളും മരങ്ങളുമുണ്ടെങ്കിൽ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!