Connect with us

Breaking News

അങ്കണവാടി കെട്ടിടത്തിൽ പഞ്ചായത്ത് മെമ്പറുടെ ഓഫീസ് പ്രവർത്തിക്കുന്നത് വിവാദമാകുന്നു

Published

on

Share our post

ചപ്പാരപ്പടവ് : പഞ്ചായത്തിലെ അങ്കണവാടിക്കെട്ടിടത്തിൽ പഞ്ചായത്ത് മെമ്പറുടെ ഓഫിസ് പ്രവർത്തിക്കുന്നത് വിവാദമാകുന്നു. ഇതിനെതിരെ അങ്കണവാടി അധികൃതർ തന്നെ രംഗത്തെത്തി. ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിനാറാം വാർഡിലുള്ള പറക്കോട് അങ്കണവാടിക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് സ്ഥലം വാർഡ് മെംബറുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ഒരാഴ്ച മുൻപായിരുന്നു ഇതിന്റെ ഉദ്ഘാടനം. വാർഡിലുള്ളവർക്ക് പഞ്ചായത്ത് ഓഫിസിൽ പോകാതെ ആവശ്യങ്ങൾ നിറവേറ്റാമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം തുടങ്ങിയത്.

എന്നാൽ ഇരുനില കെട്ടിടം അങ്കണവാടിക്കുവേണ്ടി നിർമിച്ചതാണെന്നും മുകളിലത്തെ നില വർഷങ്ങളായി അങ്കണവാടി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരികയാണെന്നും അങ്കണവാടിക്കാർ പറയുന്നു. അങ്കണവാടിക്ക് മുറ്റമില്ലാത്തതിനാൽ കുട്ടികൾ കളിക്കുന്നത് അവിടെയാണ്. കളിക്കോപ്പുകളും അവിടെയാണ് സൂക്ഷിക്കുന്നത്. മറ്റുള്ള ഓഫിസ് പ്രവർത്തനത്തിനായി ഉപയോഗിച്ചാൽ ആളുകൾ കയറിയിറങ്ങുന്നത് കുട്ടികൾക്ക് ശല്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമേ അങ്കണവാടിക്ക് നിർമിച്ച ശുചിമുറി ഓഫിസിലെത്തുന്നവരും ഉപയോഗിക്കുന്നു. കുട്ടികളുടെ ശുചിത്വത്തെ ഇത് ബാധിക്കുന്നു. ഇരുപതിലേറെ കുരുന്നുകൾ ഇവിടെ പഠിക്കുന്നുണ്ട്. അവരുടെ സ്വൈരപഠനത്തിനും ഉല്ലാസത്തിനും ഇവയെല്ലാം പ്രതികൂലമായി ഭവിക്കുമെന്നും അവർ പറയുന്നു. തൊട്ടടുത്ത് പഞ്ചായത്ത് ഓഫിസ് ഉള്ളപ്പോൾ മെംബർ ഓഫിസ് എന്തിനെന്ന് ചോദിക്കുന്നവരുമുണ്ട്. അതേസമയം, പഞ്ചായത്ത് മെംബർ ഓഫിസ് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്റെ നേതൃത്വത്തിലാണെന്നും വാർഡ് മെംബർ ഓഫിസാണ് സേവാഗ്രാം എന്നും പതിനാറാം വാർഡ് പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയുമായ എം.മൈമൂനത്ത് പറഞ്ഞു.

സ്മാർട് അങ്കണവാടി ലക്ഷ്യംവച്ച് 2016-17 വർഷക്കാലത്ത് എ.കെ.ആന്റണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് 25 ലക്ഷം രൂപ ഉപയോഗിച്ച് ഇരുനില കെട്ടിടം നിർമിച്ചത്. കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത് കിലയുടെ മുൻ ഡയറക്ടർ ഡോ.പി.പി.ബാലനും കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്ന് കോഴിക്കോട് എം.പി.യായിരുന്ന എം.കെ.രാഘവനുമാണ്. തുടക്കത്തിൽ ശുദ്ധജല-വൈദ്യുതി സൗകര്യമില്ലാതെ ഒട്ടേറെ പ്രതിസന്ധി മറികടന്നാണ് അങ്കണവാടി ഇന്ന് സുഗമമായി പ്രവർത്തിക്കുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!