Breaking News
ഇരിട്ടി മേഖലയിൽ ഭയം വിതച്ച് തേനീച്ചകളും കടന്നലുകളും

ഇരിട്ടി : ആക്രമണകാരികളാവുന്ന വൻ തേനീച്ചകളും കടന്നലുകളും സ്വൈര്യ ജീവിതത്തിനു ഭീഷണിയാവുന്നു. രണ്ട് മാസത്തിനിടെ 3 പേരാണ് മേഖലയിൽ തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരിട്ടി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനകം രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ടാംകടവിൽ വീടിന് സമീപം വിറക് ശേഖരിക്കാൻ പോയ പന്തലാടിയിൽ സിസിലിയും ഊവ്വാപ്പള്ളിയിൽ പശുവിനെ മോയ്ക്കുകയായിരുന്ന ചെങ്കഴിക്കുന്നേൽ സ്കറിയയുമാണു തേനീച്ചയുടെ ആക്രമണത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. ഒരുമാസം മുൻപ് കേളകം ഇല്ലിമുക്കിൽ കശുവണ്ടി പെറുക്കുകയായിരുന്ന ചന്ദ്രോത്ത് തോമസും തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മുൻ വർഷങ്ങളിലും തേനീച്ചയുടെയും കടന്നലുകളുടെയും ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാവുകയാണ്. കഴിഞ്ഞ ദിവസം ഈന്തുംകരിയിൽ 5 പേരാണ് കടന്നലിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സ തേടിയത്. ഉളിക്കലിൽ തേനീച്ചയുടെ ആക്രമിച്ചതിനെ തുടർന്ന് ജീവൻ രക്ഷിക്കാൻ കിണറ്റിൽ ചാടിയ യുവാവിനെ അഗ്നിരക്ഷാ സേനയെത്തിയാണു രക്ഷിച്ചത്. നഗര–ഗ്രാമ വ്യത്യാസമില്ലാതെ നൂറ് കണക്കിന് തേനീച്ച കോളനികളാണ് കൂടു കൂട്ടിയിട്ടുള്ളത്. ഇരിട്ടി നഗരത്തിലെ വലിയ കെട്ടിടങ്ങളും പഴയപാലത്തിന് അടിവശവും കോളിക്കടവ് പാലത്തിലും ഇവ കൂട്ടമായി കൂടു കൂട്ടിയിരിക്കുകയായാണ്.
മറ്റ് വന്യ ജീവികൾ ആക്രമിച്ചാൽ കണ്ട് നിൽക്കുന്നവർക്ക് ജീവികളുടെ ശ്രദ്ധ തിരിച്ച് ആക്രമണത്തിന് ഇരയാവുന്നവരെ രക്ഷപ്പെടുത്താൻ കഴിയും. വൻ തേനീച്ചകളും കടന്നലുകളും ആക്രമണം ആരംഭിച്ചാൽ ഇവയെ പിന്തിരിപ്പിക്കുക ദുഷ്ക്കരമാണ്. നൂറ് കണക്കിന് ഈച്ചകൾ ഒരേ സമയത്താണ് ആക്രമിക്കുക. ഉയരമുള്ള മരങ്ങളും വലിയ കെട്ടിടങ്ങൾക്ക് മുകളിലും കൂടു കൂട്ടുന്ന ഇവയുടെ ആക്രമണം നിനച്ചിരിക്കാത്ത നേരത്തായിരിക്കും. പലപ്പോഴും ശാന്തരായി കഴിയുന്ന ഇവയെ പരുന്ത്, കാക്കകൾ തുടങ്ങിയവ ശല്യം ചെയ്യുമ്പോഴാണ് ആക്രമണകാരികളാവുന്നത്. തേനും പുഴുവും മുട്ടയുമായ് കഴിയുന്ന ഇവയുടെ കൂടുകൾ പരുന്തുകളും കാക്കകളുമാണ് പ്രധാനമായും ആക്രമിക്കുക. പരുന്തും കാക്കകളും പറന്ന് രക്ഷപ്പെടുമെങ്കിലും ഇവയുടെ ദേഷ്യം മുഴുവൻ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമാണ് തീർക്കുക.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്