Connect with us

Uncategorized

കേരളം വിയര്‍ക്കുന്നു; ഉഷ്ണതരംഗം, എതിര്‍ചുഴലി എന്നിവയുടെ സാന്നിധ്യം കേരളത്തിലും

Published

on

Share our post

കോട്ടയം: സംസ്ഥാനത്ത് ചൂടുകൂടുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കുമുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തില്‍. ഇതേത്തുടര്‍ന്ന് അവിടെ അന്തരീക്ഷത്തിലുണ്ടായ എതിര്‍ചുഴലി എന്ന വായുപ്രതിഭാസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചൂട് വ്യാപിക്കാന്‍ കാരണമായി. ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാസമുള്ള ഈ ചുഴലി ഭൂമിയുടെ പ്രതലത്തോടുചേര്‍ന്ന വായുവും ചൂടാക്കും.

ഘടികാരദിശയില്‍ കറങ്ങുന്ന ഈ വായുവിന്റെ ചക്രത്തിന് വലുപ്പംകൂടുംതോറും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചൂട് വ്യാപിക്കും. ഇതിനെ എതിര്‍ചുഴലി എന്നാണ് പറയുന്നത്. ഭൗമപ്രതലത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍വരെ ഉയരത്തിലാണ് ഈ ചുഴലിയെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് പറഞ്ഞു.

താഴേക്കും പരിസരത്തേക്കും ഒരേസമയം ചൂട് കൂട്ടുന്ന അസാധാരണ സാഹചര്യമാണ് ഈ ചുഴലിയുണ്ടാക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര മേഖലകളില്‍ അന്തരീക്ഷ ഊഷ്മാവ് സാധാരണയിലും നാലരഡിഗ്രിവരെ ഉയരുന്നുണ്ട്. ഇതാണ് ഉഷ്ണതരംഗം. അവിടങ്ങളില്‍ ചൂട് 43 ഡിഗ്രിവരെയൊക്കെ എത്താം. ഇത് അപകടകരമാണ്. കേരളത്തില്‍ അത്ര വരില്ലെങ്കിലും ചിലയിടത്ത് 40 ഡിഗ്രിവരെ എത്തിയേക്കാം. ഒരാഴ്ചയെങ്കിലും സംസ്ഥാനത്ത് ഉഷ്ണം കൂടിനില്‍ക്കാനാണ് സാധ്യത.

കേരളത്തില്‍, ഈ പ്രതിഭാസംകൂടാതെ തമിഴ്‌നാട്ടില്‍നിന്നുള്ള വരണ്ട കാറ്റും ചൂട് കൂട്ടുന്നു. പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളിലെ സവിശേഷ അവസ്ഥയ്ക്ക് ഒരു കാരണമിതാണ്. മാര്‍ച്ച് 21-നാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തെത്തുന്നത്. ഇതും ചൂട് കൂട്ടും.

ആറുജില്ലകളില്‍ ഉയര്‍ന്ന ചൂട് തുടരും; സൂര്യതാപത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. ആറുജില്ലകളില്‍ തിങ്കളാഴ്ചയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാവകുപ്പും മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മുതല്‍ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ചൂട് ദീര്‍ഘകാല ശരാശരിയില്‍നിന്നും രണ്ടുമുതല്‍ മൂന്നുഡിഗ്രിവരെ കൂടാമെന്നാണ് മുന്നറിയിപ്പ്.

കൊല്ലം (36.5 ഡിഗ്രി), ആലപ്പുഴ (33.5), കോട്ടയം (34.4), തൃശ്ശൂര്‍ (35.5), കോഴിക്കോട് (33.3), കണ്ണൂര്‍ (34.3) എന്നിങ്ങനെയാണ് മാര്‍ച്ചിലനുഭവപ്പെടുന്ന സാധാരണ താപനിലയുടെ ശരാശരി. ഇതില്‍നിന്ന് രണ്ട്-മൂന്ന് ഡിഗ്രി കൂടാമെന്നാണ് മുന്നറിയിപ്പ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Uncategorized

കുട്ടനാട്ടിൽ പുതിയ പരീക്ഷണം; ഹിറ്റായാൽ കോളടിക്കുന്നത് സാധാരണക്കാർക്ക്, പോക്കറ്റ് കീറാതെ അടിച്ചുപൊളിക്കാം

Published

on

Share our post

ആലപ്പുഴ: ഹൗസ് ബോട്ടിലും ശിക്കാരയിലും ചുറ്റിക്കറങ്ങി കായൽക്കാഴ്ചകളും ആലപ്പുഴയുടെ ഉൾനാടൻ ഗ്രാമീണ ജീവിതവും ആസ്വദിക്കാൻ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട. കുറഞ്ഞ ചെലവിൽ അടിപൊളിയായി കുട്ടനാട്ടിൽ കറങ്ങാനും കാഴ്ചകളും കലാരൂപങ്ങളും ആസ്വദിക്കാനും സോളാർ ടൂറിസ്റ്റ് ബോട്ടുമായി കായലിൽ സവാരി ഗിരിഗിരി ഒരുക്കാനാണ് ജലഗതാഗത വകുപ്പിന്റെ പദ്ധതി. ‘കുട്ടനാട് സഫാരി’യെന്ന പേരിൽ എ.സി, നോൺ എ.സി സൗകര്യമുള്ള സോളാർ ബോട്ട് അടുത്ത മാസം നീറ്റിലിറങ്ങും.വേഗയ്ക്ക് പിന്നാലെ കായൽക്കാഴ്ചകളിലുപരി കാലവർഷത്തിൽ കുട്ടനാടിന്റെ മഴക്കാഴ്ചകൾ കണ്ടുതുടങ്ങുന്ന സഫാരിയുടെ യാത്ര,​ പിന്നാലെയെത്തുന്ന പുതിയ ടൂറിസ്റ്റ് സീസണിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമാകും വിധം ജനകീയമാക്കുകയാണ് ജലഗതാഗത വകുപ്പിന്റെ ലക്ഷ്യം. പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴ എന്ന തരത്തിലാണ് റൂട്ട് പ്ളാൻ ചെയ്തിരിക്കുന്നത്.

സോളാർ ബോട്ട് അടുത്ത മാസം

1.കുട്ടനാടൻ നെൽപാടങ്ങളും പച്ച പുതച്ച ഗ്രാമീണ കാഴ്ചകളും ഫാം ഹൗസുകളും കളിസ്ഥലങ്ങളും പ്രധാന ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കൺകുളിർക്കെ കണ്ട് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനൊപ്പം സ്ഥലങ്ങളുടെ ചരിത്രവും പൈതൃകവും സംബന്ധിച്ച വിവരണവും ബോട്ടിലുണ്ടാകും
2.ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണമടക്കമുള്ള കായൽ യാത്ര സാദ്ധ്യമാക്കുന്നതിലൂടെ സീ കുട്ടനാട്, വേഗ ബോട്ടുകൾക്ക് പുറമേ ടൂറിസം രംഗത്ത് വലിയ മുതൽക്കൂട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ജലഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ.
3.സീ കുട്ടനാട് സർവീസുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതിനൊപ്പം ഭക്ഷണത്തിനുള്ള നിരക്കും താരതമ്യേന കുറവായിരിക്കും. രാവിലെ 10.30ന് ആലപ്പുഴയിൽ നിന്നാരംഭിക്കുന്ന സർവീസിൽ 11 മണിയോടെ നാട്ടിൻപുറത്തെ ചായക്കടയിലായിരിക്കും പ്രഭാത ഭക്ഷണം

4. ആർ. ബ്ളോക്കിലെ കള്ള് ഷാപ്പിലാണ് ഉച്ചയൂണ്. മീൻ കറി ഊണിനൊപ്പം അധിക പണം നൽകി സെപ്ഷ്യലുകളും ആസ്വദിക്കാം. പാതിരാമണണലിൽ വൈകുന്നേരത്തെ ചായയ്ക്കും ചെറുകടിക്കുമൊപ്പം നാടൻ കലാരൂപങ്ങളും ആസ്വദിക്കാം. വൈകിട്ട് 6മണിയോടെ ആലപ്പുഴയിൽ തിരിച്ചെത്തുംസൗകര്യങ്ങൾ#30 മുതൽ 35 വരെ സീറ്റുകൾ
#ഭിന്നശേഷി സൗഹൃദം# കുറഞ്ഞ നിരക്ക്# വിനോദയാത്രയ്ക്കുള്ള സൗകര്യങ്ങൾ# ഫോട്ടോ, വീഡിയോ ഷൂട്ടിന് സൗകര്യം#അധികചാർജ്ജിൽ എ.സിയിലും യാത്രചെയ്യാം

ഭക്ഷണത്തിനായി ചായക്കടയും കള്ള് ഷാപ്പുമായി ധാരണയുണ്ടാക്കണം. പാതിരാമണലിൽ സ്റ്റേജും ഓലപ്പന്തലും സജ്ജമാക്കണം. ഈ കാര്യങ്ങളിൽ ധാരണയിലെത്തിയാൽ ഈമാസം അവസാനത്തോടെ ബോട്ട് ആലപ്പുഴയിലെത്തിച്ച് ജൂണിൽ സർവീസ് ആരംഭിക്കാനാണ് നീക്കം
– ഷാജി വി .നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ


Share our post
Continue Reading

Uncategorized

മാര്‍ച്ച് 20നകം പഞ്ചായത്തുകള്‍ മാലിന്യ മുക്തമായി പ്രഖ്യാപിക്കാന്‍ തീരുമാനം

Published

on

Share our post

കണ്ണൂർ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം ഉണ്ടാകണം. മാര്‍ച്ച് 30നകം ജില്ലാതല പ്രഖ്യാപനം നടത്തുവാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ക്യാമ്പയിന്‍ നടത്തിപ്പില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും സെക്രട്ടറിമാരുമായി മീറ്റിംഗ് നടത്തുകയും ചെയ്യും.

മാലിന്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പയിനിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.പയ്യാമ്പലത്ത് മാലിന്യം തള്ളുന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്ത് നല്‍കും. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, കുടുംബശ്രീ ഡി.പി.എം ജിബിന്‍ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസേര്‍ച്ച് ഓഫീസര്‍ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Continue Reading

Trending

error: Content is protected !!