Breaking News
കണ്ണൂർ ജില്ലാതല കർഷക അവാർഡുകൾ സമ്മാനിച്ചു

കണ്ണൂർ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡ് വിതരണവും അനുമോദനവും കണ്ണൂർ ശിക്ഷക് സദനിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക രംഗത്ത് ശാസ്ത്രീയവും ഫലപ്രദവുമായ പരീക്ഷണങ്ങൾ നടത്തിയാണ് നമ്മുടെ സംസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.
പച്ചക്കറി വികസനം, കാർഷിക വിജ്ഞാന വ്യാപനം എന്നീ മേഖലകളിൽ 2020-21 വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകർക്കും സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള അവാർഡുകളാണ് നൽകിയത്. മികച്ച കർഷകൻ, മികച്ച ഓണത്തിന് ഒരു മുറം പച്ചക്കറി, മികച്ച ക്ലസ്റ്റർ, മികച്ച പൊതുമേഖലാ സ്ഥാപനം, സ്വകാര്യ സ്ഥാപനം, മികച്ച വിദ്യാർഥി, വിദ്യാഭ്യാസ സ്ഥാപനം, സ്ഥാപന മേധാവി എന്നീ വിഭാഗങ്ങളിലും കാർഷിക വിജ്ഞാന വ്യാപനം ഉദ്യോഗസ്ഥർക്കുള്ള അവാർഡുമാണ് നൽകിയത്. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 7,500 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയുമാണ് സമ്മാനത്തുക.
അവാർഡുകൾ ഇനം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ, കൃഷിഭവൻ ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ :
മികച്ച കർഷകൻ- രാജൻ കുന്നുമ്പ്രോൻ (മാങ്ങാട്ടിടം), കെ വി സത്യൻ (പെരളശ്ശേരി), ഇ വി ഹാരിസ് (എടക്കാട്).
മികച്ച ഓണത്തിന് ഒരു മുറം പച്ചക്കറി- ടി സിന്ധു (എടക്കാട്), പി പി ചന്ദ്രജ്യോതി (പരിയാരം), കെ റീന (പെരളശ്ശേരി).
മികച്ച ക്ലസ്റ്റർ- ആയിത്തറ പച്ചക്കറി ക്ലസ്റ്റർ (മാങ്ങാട്ടിടം) കീഴ്‌വയൽ ക്ലസ്റ്റർ (രാമന്തളി).
മികച്ച പൊതുമേഖലാ സ്ഥാപനം- കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ, മാങ്ങാട് (ആന്തൂർ), ഇ എസ് ഐ ആശുപത്രി തോട്ടട (എടക്കാട്), തലശ്ശേരി ഗവ. കോളേജ് ചൊക്ലി (ചൊക്ലി).
മികച്ച സ്വകാര്യ സ്ഥാപനം- ശാന്തിനിലയം കോൺവെന്റ് പിലാത്തറ (ചെറുതാഴം), മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി (എടക്കാട്).
മികച്ച വിദ്യാർഥി- പി മുഹമ്മദ് നിഹാൻ (മുണ്ടേരി), അനുഹൃദ്യ സന്തോഷ് (മാങ്ങാട്ടിടം),
മികച്ച വിദ്യാഭ്യാസ സ്ഥാപനം- കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കഞ്ഞിരോട് (മുണ്ടേരി).
മികച്ച സ്ഥാപന മേധാവി- ഡോ. എം കെ അബ്ദുൾ സത്താർ, പ്രിൻസിപ്പൽ കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കാഞ്ഞിരോട് (മുണ്ടേരി).
കാർഷിക വിജ്ഞാന വ്യാപനത്തിനുള്ള ഉദ്യോഗസ്ഥർക്കുള്ള അവാർഡ്:
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ- ടി പി എം നൂറുദ്ദീൻ പയ്യന്നൂർ.
മികച്ച കൃഷി ഓഫീസർ കെ ജയരാജൻ നായർ- കരിവെള്ളൂർ-പെരളം കൃഷിഭവൻ.
മികച്ച കൃഷി അസിസ്റ്റന്റ്- വി ബി രാജീവ്- മുണ്ടേരി കൃഷിഭവൻ.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. സുരേഷ്ബാബു, അഡ്വ. ടി. സരള, കെ.കെ. രത്‌നകുമാരി, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എ. സുരേഷ് നെൽസൺ, ആത്മ കൃഷി പ്രൊജക്റ്റ് ഡയറക്ടർ കെ.വി. സുരേഷ്, ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ പി.വി. ശൈലജ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ഇ.കെ. അജിമോൾ, ജോഷി ജോസഫ് വർഗ്ഗീസ്, എം.പി. അനൂപ്, എ.ആർ. സുരേഷ്, എം.എൻ. പ്രദീപൻ, കണ്ണൂർ അഗ്രികൾച്ചർ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുധീർ നാരായണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.വി. ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login