Connect with us

Breaking News

വരൂ, ഔഷധ സസ്യങ്ങളെ കണ്ടറിഞ്ഞ് മടങ്ങാം

Published

on

Share our post

കണ്ണൂർ : വീട്ടുമുറ്റത്തുള്ള ഒട്ടുമിക്ക ചെടികളും ഔഷധങ്ങളാണെന്ന് നിങ്ങൾക്കറിയാമോ? കണിക്കൊന്നയും ശംഖുപുഷ്പവും അശോകവും കാണാൻ ഭംഗിയുള്ള പൂക്കൾ മാത്രമല്ലെന്നറിയാൻ ഔഷധിയുടെ പരിയാരം മേഖലാ കേന്ദ്രത്തിലെത്തിയാൽ മതി. ഇവിടുത്തെ ഔഷധസസ്യ വിജ്ഞാന വ്യാപനകേന്ദ്രം സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തു.

പേരറിയുന്നതും അറിയാത്തതുമായ ഇരുന്നൂറോളം ഔഷധ സസ്യങ്ങളെ ഇവിടെ പരിചയപ്പെടാം. ചെടികളും അവയുടെ ശാസ്ത്രീയ നാമവും ഔഷധ ഗുണവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾവിദ്യാർഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനകരമാകും വിധമാണ് ഔഷധ സസ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തുളസിയും ആര്യവേപ്പും, പനിക്കൂർക്കയും തുടങ്ങി അകത്തി, അകിൽ, എരുക്ക്, അടവിപ്പാല, നായ്ക്കുരണ, കയ്യോന്നി, നിലനാരകം, ചങ്ങലംപരണ്ട, അയ്യപ്പാന വരെ ഇവിടെയുണ്ട്.

80 ഏക്കറുള്ള ഔഷധി തോട്ടത്തിൽ നാൽപ്പതേക്കറിൽ കറ്റാർവാഴ, ഉങ്ങ്, കറവപ്പട്ട, കുമുദ്, മഞ്ഞൾ, അശോകം, കൊടുവേലി, രക്തചന്ദനം തുടങ്ങി പത്തോളം ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ചട്ടികളിൽ പ്രദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. ഔഷധി പുറത്തിറക്കിയ ‘ഔഷധ സസ്യങ്ങളെ അറിയാം’ എന്ന പുസ്തകത്തിൽ ഇവയുടെ സചിത്ര വിവരണങ്ങളും ഉണ്ട്.

2017ലാണ് ഔഷധി ഔഷധസസ്യ വ്യാപന വിജ്ഞാനകേന്ദ്രം പ്രവർത്തനം തുടങ്ങിയത്. പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ അടച്ചിടുകയായിരുന്നു. ഇനി എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വൈകിട്ട് 4.30 വരെ ഇവിടം സന്ദർശിക്കാം. ഔഷധി സീനിയർ അസിസ്റ്റന്റ് കെ നൗഷാദാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

                                                                                                                                                                          


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!