Breaking News
ഭൂമി ന്യായവില കൂടും; 10-20% വർധനക്ക് ആലോചന

തിരുവനന്തപുരം : രണ്ടു വർഷത്തിനുശേഷം ഭൂമിയുടെ ന്യായവില സർക്കാർ വീണ്ടും വർധിപ്പിക്കുന്നു. 10– 20% വർധനയാകാമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും ശുപാർശ. വെള്ളിയാഴ്ചത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അടുത്തമാസം ഒന്നിന് പുതിയ ന്യായവില നിലവിൽ വരും.
ന്യായവിലയുടെ അഞ്ചിരട്ടിയിലേറെയാണ് ശരിക്കുള്ള ഭൂമിവിലയെന്നാണ് മുൻപ് സർക്കാർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. തുടർന്ന് പല ഘട്ടങ്ങളിലായി ന്യായവില കൂട്ടി വിപണി വിലയ്ക്കൊണ് എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ വർധന ഒഴിവാക്കി. അന്ന് വേണ്ടിയിരുന്ന 10% വർധന കൂടി ചേർത്ത് ഇപ്പോൾ 20% വരെ വർധിപ്പിക്കാമെന്ന ശുപാർശയാണ് ധനവകുപ്പിന് ലഭിച്ചിരിക്കുന്നത്. ന്യായവില കൂടുന്നതോടെ ഭൂമിയിടപാടുകളും ഭൂമിവിലയും കുറയാനിടയുണ്ട്. 2010 ലാണ് സംസ്ഥാനത്ത് ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. പലവട്ടം കൂട്ടിയത് കാരണം 2010 ലെ വിലയുടെ 199.65 ശതമാനമായി ഇപ്പോൾ ആകെ വർധന. കണക്കുകൂട്ടാൻ എളുപ്പത്തിനായി ഇത് 200% ആയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
ന്യായവില വർധനയുടെ ഭാരം സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലുമാണ് പ്രതിഫലിക്കുക. ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% രജിസ്ട്രേഷൻ ഫീസുമായാണ് ഇപ്പോൾ ഈടാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്നതു കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇതു ശരാശരി 5% ആണ്. കേരളത്തിലും സ്റ്റാംപ് ഡ്യൂട്ടി 5 % ആയി കുറയ്ക്കണമെന്ന നിർദേശവും സർക്കാരിനു ലഭിച്ചിട്ടുണ്ട്. റജിസ്ട്രേഷൻ സമയത്തു നൽകേണ്ട ആധാരത്തിന്റെ പകർപ്പായ ഫയലിങ് ഷീറ്റ് ഓൺലൈനാക്കുക, എല്ലാ ആധാരങ്ങൾക്കും ഇ-സ്റ്റാംപിങ് ഏർപ്പെടുത്തുക എന്നീ പരിഷ്കാരങ്ങളും ഏപ്രിൽ 1 മുതൽ നടപ്പാക്കാൻ ആലോചനയുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടയിലും ഈ വർഷം ഭൂമി ഇടപാടിലൂടെ സർക്കാർ 144 കോടി രൂപ അധികം പിരിച്ചെടുത്തു. സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ 3659 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഫെബ്രുവരി വരെ തന്നെ 3803 കോടി ലഭിച്ചു. ഏറ്റവും കുറച്ച് ആധാരങ്ങൾ റജിസ്റ്റർ ചെയ്ത ജില്ലകളിൽ രണ്ടാം സ്ഥാനത്തുള്ള ഇടുക്കി, വരുമാന വർധനയിൽ ഒന്നാമതെത്തി (134%). ഇടുക്കിയിൽ ഭൂമിവില വർധിക്കുന്നതിന്റെ സൂചനയാണിത്. ഏറ്റവും കൂടുതൽ ആധാരങ്ങൾ റജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 831 കോടി ലഭിച്ച എറണാകുളം ജില്ലയാണ് വരുമാനത്തിൽ മുന്നിൽ.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login