Connect with us

Breaking News

വന്യജീവി ആക്രമണം: 11 വർഷത്തിനിടെ പൊലിഞ്ഞത് 1299 ജീവൻ

Published

on

Share our post

കൊച്ചി: വന്യജീവി ആക്രമണത്തിൽ 11 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത് 1299 പേർക്ക്. സംസ്ഥാനത്ത് വന്യജീവി-മനുഷ്യ സംഘർഷം വ്യാപകമാവുന്നെന്നാണ് കണക്കുകൾ പറയുന്നത്. ആന, കടുവ, പുലി, പന്നി, പാമ്പ് അടക്കമുള്ളവയുടെ ആക്രമണത്തിലാണ് ഇത്രയും മരണസംഖ്യ. 

2011 മുതൽ 2016 വരെ പാമ്പുകടിയേറ്റതടക്കമുള്ള വന്യജീവി ആക്രമണത്തിൽ 629 പേർ മരിച്ചെന്ന് വനം വകുപ്പിന്‍റെ കണക്കുകൾ പറയുന്നു. 2016-22 വരെ സമാന സാഹചര്യത്തിൽ 670 പേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് ജില്ലയിൽ മാത്രം 267 പേരുടെ ജീവൻ പൊലിഞ്ഞു. 215 പേർ കൊല്ലപ്പെട്ട തൃശൂർ ജില്ലയാണ് രണ്ടാമത്. സംസ്ഥാനത്ത് ജനവാസ മേഖലയിൽ വന്യജീവികളെത്തുന്നത് തടയാൻ കോടികൾ ചെലവഴിച്ച് വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. സോളാർ ഫെൻസിങ്, കിടങ്ങുകൾ, ആനപ്രതിരോധ മതിൽ തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ചത്. 26.27 കോടി രൂപ സോളാർ ഫെൻസിങ് ഒരുക്കാനും പരിപാലനത്തിനുമായി സർക്കാർ ചെലവഴിച്ചു. 31.48 കോടി രൂപ ചെലവിൽ ആനപ്രതിരോധ മതിൽ നിർമാണവും നടത്തി.

2016 മുതൽ 2020 വരെ മരണം സംഭവിച്ചവരുടെ കുടുംബത്തിനും അംഗവൈകല്യമുണ്ടായവർക്കുമായി 29.12 കോടി രൂപ നഷ്ടപരിഹാരമായി നൽകി. ഇതേ കാലയളവിൽ 14.30 കോടി രൂപ കൃഷിനാശത്തിനും നഷ്ടപരിഹാരമായി നൽകേണ്ടിവന്നു. ജീവൻ നഷ്ടപ്പെടുന്നതിനൊപ്പം ലഭിക്കുന്ന നഷ്ടപരിഹാര തുക കുറവാണെന്ന ആക്ഷേപവും നാശനഷ്ടങ്ങൾക്ക് ഇരയായവർ പറയുന്നു. 

2011 മുതൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്

പാലക്കാട്  –  267
തൃശൂർ  –  215
മലപ്പുറം –  107
തിരുവനന്തപുരം  –  77
കൊല്ലം –  86
പത്തനംതിട്ട – 44
ആലപ്പുഴ –  70
കോട്ടയം –  33
എറണാകുളം –  63
ഇടുക്കി –  62
കോഴിക്കോട് –  52
കണ്ണൂർ –  104
കാസർകോട് –  57
വയനാട് –   62


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!