Connect with us

Breaking News

മലിനീകരണ നിയന്ത്രണ ബോർഡും ഹരിതകേരള മിഷനും രണ്ടുവഴിക്ക്

Published

on

Share our post

കണ്ണൂർ: രാജ്യത്തെ ആദ്യ അറവുമാലിന്യവിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ മാർഗരേഖ തിരിച്ചടിയാകുമെന്ന് പരാതി. ഈ മാർഗരേഖ ഹരിത കേരള മിഷന്റെതിന് നേർവിപരീതം. അറവുമാലിന്യം പന്നികൾക്ക് കൊടുക്കരുതെന്ന മലിനീകരണ നിയന്ത്രണ ബോർഡ് മാർഗരേഖ അവർതന്നെ തിരുത്തിയതാണ് വിഷയം. പന്നിഫാമുകാർ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ ഉപരോധിച്ചതിനെത്തുടർന്നാണ് നേരത്തെയിറക്കിയ മാർഗരേഖയിൽ വെള്ളംചേർത്തത്. അറവുമാലിന്യം പന്നിഫാമുകൾക്ക് നൽകരുതെന്നാണ് ഹരിത കേരള മിഷന്റെയും നിലപാട്. പന്നി ഫാമുകൾക്ക് നൽകാനെന്ന പേരിൽ ശേഖരിക്കുന്ന മാലിന്യമാണ് പൊതുവഴികളിലും ജലാശയങ്ങളിലും തള്ളുന്നതെന്നാണ് ഹരിത കേരള മിഷന്റെ കണ്ടെത്തൽ. അറവുകേന്ദ്രങ്ങളിലെ മാലിന്യം പണം വാങ്ങി ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും മിഷൻ കണ്ടെത്തി.

സംസ്ഥാനത്ത് 455 പന്നിഫാമുകൾക്കാണ് മലിനീകരണനിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ളത്. ഇതിൽ 37,571 പന്നികളെ വളർത്താനാണ് അനുമതി. എന്നാൽ മൃഗസംരക്ഷണവകുപ്പിന്റെ കണക്കനുസരിച്ച് ഒന്നേകാൽലക്ഷം പന്നികളുണ്ട്. ബാക്കിയെല്ലാം അനധികൃതമെന്ന് വ്യക്തം.

പഞ്ചായത്തീരാജ് ഫാം ലൈസൻസിങ് ചട്ടം 2011 അനുസരിച്ച് ഒരു പന്നിയെ വളർത്താൻ രണ്ടുസെന്റ് എന്ന തോതിൽ സ്ഥലവിസ്തീർണം വേണം. ഒരു പന്നിക്ക് 50 ലിറ്റർ എന്ന തോതിൽ ജല ഉപയോഗം കണക്കാക്കി 200-ന് മുകളിൽ പന്നികളെ വളർത്തുന്ന ഫാമിൽ ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കണം. ഹോട്ടലിലെ മിച്ചഭക്ഷണം ശേഖരിക്കുന്ന പന്നിഫാമുകൾ ശേഖരിക്കുന്ന കടയുടെ മേൽവിലാസം, ടെലിഫോൺ നമ്പർ എന്നിവയും അപേക്ഷയോടൊപ്പം നൽകണം.

അറവുമാലിന്യം സംസ്കരിച്ച് ജൈവവളമാക്കുന്നതിന് ഹരിത കേരള മിഷൻ മുൻകൈയെടുത്ത് സ്ഥാപിച്ച സംസ്കരണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

പന്നികർഷകർ മാലിന്യം ശേഖരിക്കാൻ തുടങ്ങിയതോടെ പല ജില്ലകളിലും സംസ്കരണ പ്ലാന്റുകൾക്ക് മാലിന്യം കിട്ടാതായി. നിയമവിധേയമല്ലാത്ത കോഴിമാലിന്യക്കടത്ത് തടയാനുള്ള നടപടി ശക്തമാക്കിയപ്പോഴാണ് പന്നികർഷകരുടെ സംഘടന കോഴിഅറവുമാലിന്യം പന്നികൾക്ക് തീറ്റയായി നൽകിവരുന്നതാണെന്നും അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മിക്ക ജില്ലകളിലും ഭക്ഷണമാലിന്യങ്ങളുടെ 80 ശതമാനവും പന്നിഫാമുകളിലേക്കാണ് പോകുന്നത്. പന്നിഫാമുകൾ കോഴിമാലിന്യത്തെ ആശ്രയിച്ചാൽ ഹോട്ടലിലെ മിച്ചഭക്ഷണമാലിന്യം പ്രശ്നമായി മാറുമെന്നും ചൂണ്ടിക്കാണിക്കുന്നു.

കോഴിമാലിന്യത്തിന്റെ പ്രധാന ഭാഗമാണ് തൂവൽ. ഇത് പന്നികൾ ഭക്ഷിക്കാറില്ല. പന്നിഫാമുകളിലേക്ക് കോഴിമാലിന്യത്തോടൊപ്പം വൻതോതിൽ പ്ലാസ്റ്റിക് മാലിന്യവും എത്തിച്ചേരുന്നതായി ഹരിത കേരള മിഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ തീരുമാനത്തിനെതിരേ ഹരിത ട്രിബ്യൂണലിൽ പരാതി നൽകുമെന്ന് സംസ്കരണകേന്ദ്രം ഉടമകൾ പറയുന്നു.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!