Connect with us

Breaking News

കൊവിഡ് കുറഞ്ഞിട്ടും പൊലീസുകാരുടെ കഷ്ടപ്പാട് കുറയുന്നില്ല; ഉത്തരവ് പാലിക്കുന്നത് സ്വന്തം പൈസ നൽകി

Published

on

Share our post

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ബാധകം അപമൃത്യുവിനും കുറ്റവാളികൾക്കും മാത്രം. രണ്ടിലും വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും.

പോസ്റ്റ്‌മോർട്ടത്തിനും ജയിൽ പ്രവേശനത്തിനും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് പ്രശ്നം. സർക്കാർ ആശുപത്രികളിൽ പലയിടത്തും ആർ.ടി.പി​.സി.ആർ പരി​ശോധനയ്ക്ക് സമയപരി​ധി​യുമുണ്ട്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ കുറഞ്ഞത് മൂന്നു മണിക്കൂർ വൈകും. ചിലപ്പോൾ അടുത്ത ദിനത്തിലേക്ക് നീളും. ദൂരെ സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങളുമായി പോകേണ്ട ഉറ്റവരുടെ കാത്തിരിപ്പ് ദുരിതം ചെറുതല്ല.

സങ്കീർണതകൾ പോസ്റ്റ്മോർട്ടത്തിൽ

□ പരിശോധനയില്ലാതെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്താൽ ഡോക്ടറും സഹായികളും രോഗ ഭീതിയിലാകും.

□ കൊവിഡ് നഷ്ടപരിഹാരത്തിന് പരിശോധന ആവശ്യം.

പരിഹാരം:

□കാരണം വ്യക്തമാകാത്ത മരണങ്ങളിൽ മാത്രമായി ആർ.ടി.പി.സി.ആർ പരിശോധന പരിമിതപ്പെടുത്തണം

□അംഗീകൃത സ്വകാര്യ ലാബുകളുടെ റിപ്പോർട്ടും സ്വീകരിക്കണം

□ ജയിൽ വകുപ്പ് ജില്ലയിൽ ഒന്നു വീതം നടത്തിയിരുന്ന സി.എഫ്.എൽ.ടി.സി.കൾ നിറുത്തിയതിനാൽ തടവുകാരെ നേരെ ജയിലിലേക്ക് പ്രവേശിപ്പിക്കണം.

□ ആർ.ടി.പി.സി.ആർ ഫലവുമായി വരാത്തവരെ പ്രത്യേക മുറികളിൽ താമസിപ്പിക്കും. പിറ്റേന്ന് പൊലീസുകാർ കൂട്ടിക്കൊണ്ടുപോയി ഫലവുമായി വരണം.

□പോസിറ്റീവാകുന്നവരെ പാർപ്പിക്കാൻ ജില്ലകൾ തോറും സൗകര്യം ഉണ്ടാക്കണമെന്നാണ് ഉത്തരവ്. കൊവിഡ് പോസിറ്റീവായി ഏപ്രിൽ ഒന്നിനു ശേഷം ആരും എത്തിയിട്ടില്ലെന്നാണ് വിവരം.

□വിദൂരങ്ങളിൽ നിന്നെത്തുന്ന പൊലീസുകാർ സ്വന്തം പണംമുടക്കി സ്വകാര്യ ലാബുകളിൽ തടവുകാരുടെ ടെസ്റ്റ് നടത്തി ഫലമെത്തിച്ച് തടിയൂരുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!