Connect with us

Breaking News

എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍: പരീക്ഷാപ്പേടി വേണ്ട

Published

on

Share our post

തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ്എൽസി പരീക്ഷകൾക്കിനി മണിക്കൂറുകൾമാത്രം. 4,26,999 കുട്ടികളാണ് നാളെ തുടങ്ങുന്ന എസ്.എസ്.എല്‍.സി  പരീക്ഷകള്‍ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2,962 പരീക്ഷ കേന്ദ്രങ്ങളുണ്ട്. 

ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ തുടങ്ങി. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ആശങ്കകളില്‍ നിന്ന് അകന്നാണ് ഈ വര്‍ഷത്തെ പരീക്ഷകള്‍.4,33,325 വിദ്യാര്‍ത്ഥികളാണ് കേരളത്തിനകത്തും പുറത്തുമായി പ്ലസ്ടു പരീക്ഷ എഴുതുന്നത്. ഓപ്ഷനല്‍ വിഷയങ്ങളായ സോഷ്യോളജി, ആന്ത്രപോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പരീക്ഷ. കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു പരീക്ഷ. വിദ്യാര്‍ത്ഥികളുടെയെല്ലാം താപനില പരിശോധിച്ച ശേഷം ഒന്‍പതേ മുക്കാലിന് ഹാളിലേക്ക് കയറ്റി. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. 10 മണി വരെയുള്ള 15 മിനിറ്റ് കൂള്‍ ഓഫ് ടൈമായിരുന്നു. തുടര്‍ന്ന് 12.30 വരെ ആദ്യ ദിവസത്തെ പരീക്ഷ. പത്താം ക്ലാസ് പരീക്ഷ കൂടി ആരംഭിക്കുന്നതോടെ അടുത്ത ഒരു മാസം സംസ്ഥാനം പരീക്ഷ ചൂടിലായിരിക്കും. 

പരീക്ഷാപ്പേടി വേണ്ട

വിദ്യാർഥികൾ പരീക്ഷാപ്പേടിയില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണം. പഠിച്ച പാഠ്യഭാഗങ്ങൾ മുഴുവനായി വീണ്ടും വേഗത്തിൽ വിലയിരുത്താൻ ശ്രമിക്കണം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് എന്നിവയിലെ ചില ഭാഗങ്ങൾ ചെയ്ത് പഠിക്കേണ്ടി വരും. പരീക്ഷാ സീസണിൽ കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രി 11 മുതൽ പുലർച്ചെ മൂന്നുവരെയുള്ള ഏവർക്കും ഗാഢനിദ്ര ലഭിക്കുന്ന സമയത്ത് ഉറക്കമുപേക്ഷിച്ച് പഠിക്കരുത്. തുടർച്ചയായി 2 മണിക്കൂർ പഠിച്ചാൽ 10–15 മിനിറ്റ് ഇടവേള നൽകുന്നത് നല്ലതാണ്. യഥേഷ്ടം ശുദ്ധമായ വെള്ളം കുടിക്കണം. കഴിയുന്നതും നോൺ വെജിറ്റേറിയൻ, എണ്ണപ്പലഹാരങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിവ ഒഴിവാക്കണം. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി  ഉറങ്ങാൻ പോകുന്നതിന് മുമ്പും ശുദ്ധമായ വെള്ളമോ, ചെറുനാരങ്ങാ വെള്ളമോ കുടിക്കുന്നതാണ് നല്ലത്. 


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!