Connect with us

Breaking News

ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്; അപേക്ഷ ക്ഷണിച്ചു

Published

on


തിരുവനന്തപുരം : ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിദ്യാർഥി സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകാൻ അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സ്കോളർഷിപ്പുകൾ.

∙എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ് (6000 രൂപ):

സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്സ് പഠിക്കുന്നവർക്ക്. പെൺകുട്ടികൾക്ക് 10% സംവരണം. അപേക്ഷ നവംബർ 25 വരെ.

∙മദർ തെരേസ സ്കോളർഷിപ് (15,000 രൂപ):

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് ഡിപ്ലോമ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പഠിക്കുന്നവർക്ക്. സ്റ്റേറ്റ് മെറിറ്റ് ക്വോട്ടയിലാണ് പ്രവേശനം എന്ന് തെളിയിക്കുന്ന അലോട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. പ്ലസ്‌ടു പരീക്ഷയിൽ 45% മാർക്ക് വേണം. പെൺകുട്ടികൾക്ക് 50% സംവരണം. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലെങ്കിൽ അർഹരായ ആൺകുട്ടികൾക്കും നൽകും. അവസാന തീയതി നവംബർ 20.

∙പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് (10,000 രൂപ):

സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ്ടു / വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്. അവസാന തീയതി നവംബർ 5.

ഒറ്റത്തവണ മാത്രം

ബി.പി.എൽ വിഭാഗത്തിനാണ് മുൻഗണന. അവരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള നോൺ ക്രീമിലെയർ വിഭാഗത്തെയും പരിഗണിക്കും. 2, 3 വർഷക്കാർക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമാണ് സ്കോളർഷിപ്. കഴിഞ്ഞ വർഷം ലഭിച്ചവർ അപേക്ഷിക്കേണ്ട. ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടാകണം. ഫോൺ: 0471 2300524.

സിഎച്ച് സ്കോളർഷിപ്, സ്റ്റൈപ്പൻഡ് പുതുക്കാം

സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദ, പിജി, പ്രഫഷനൽ കോഴ്സ് പഠിക്കുന്ന മുസ്‌ലിം, ലത്തീൻ കത്തോലിക്കാ, പരിവർത്തിത ക്രൈസ്തവ വിദ്യാർഥിനികൾക്ക് സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ് / ഹോസ്റ്റൽ സ്റ്റൈപ്പൻഡ് പുതുക്കാൻ അപേക്ഷിക്കാം. 2020-21 അധ്യയന വർഷം സ്കോളർഷിപ് ലഭിച്ചവർക്കാണ് പുതുക്കാൻ അവസരം. ബിരുദത്തിന് 5,000 രൂപ, പിജിക്ക് 6,000 രൂപ, പ്രഫഷനൽ കോഴ്സിന് 7,000 രൂപ എന്നിങ്ങനെയും ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ഇനത്തിൽ 13,000 രൂപയുമാണ് പ്രതിവർഷം സ്കോളർഷിപ്. സ്കോളർഷിപ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലിലോ സ്ഥാപനമേധാവി അംഗീകരിച്ച സ്വകാര്യ ഹോസ്റ്റലിലോ താമസിക്കുന്നവർക്ക് സ്റ്റൈപ്പൻഡിന് അപേക്ഷിക്കാം. 

കുടുംബ വാർഷികവരുമാനം നാലര ലക്ഷം രൂപ കവിയരുത്. ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. അവസാന തീയതി നവംബർ 11. ഫോൺ: 0471 2302090.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!